‘മോസ്കോ ഫോർമാറ്റ്’ ചർച്ചയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് റഷ്യ; ഇന്ത്യയെ ഒഴിവാക്കി അഫ്ഗാൻ, താലിബാൻ വിഷയങ്ങൾ ചർച്ച ചെയ്യാനാകില്ല എന്ന തിരിച്ചറിവാണ് ’ ചർച്ചയിലേക്കുള്ള ക്ഷണമെന്ന് വിദേശകാര്യ വിദഗ്ധർ

അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യുവാൻ റഷ്യ സംഘടിപ്പിക്കുന്ന യോഗത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയെ സംബന്ധച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.പാകിസ്ഥാൻ കടുത്ത മുന്നറിയിപ്പും. ഈ ക്ഷണം നയതന്ത്ര വിജയമെന്ന വിലയിരുത്തൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇന്ത്യയെ ഒഴിവാക്കി അഫ്ഗാൻ, താലിബാൻ വിഷയങ്ങൾ ചർച്ച ചെയ്യാനാകില്ല എന്ന തിരിച്ചറിവാണ് ‘മോസ്കോ ഫോർമാറ്റ്’ ചർച്ചയിലേക്കുള്ള ക്ഷണമെന്നാണ് വിദേശകാര്യ വിദഗ്ധർ പറയുന്നത് . ഒക്ടോബർ 20ന് മോസ്കോയിൽവച്ചാണ് യോഗം നടക്കുന്നത് . ചർച്ചയിലേക്ക് ക്ഷണിച്ചതോടെ, അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നൽകിയിട്ടുള്ള സംഭാവനകൾ റഷ്യ വിലമതിക്കുന്നതായി വിദേശകാര്യമന്ത്രാലയം കരുതുന്നു .
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമുറപ്പിച്ചതോടെ പാക്കിസ്ഥാൻ ഗൂഢ ലക്ഷ്യത്തോടെ ഈ രാജ്യത്തിന് ചുറ്റും വരിഞ്ഞ് മുറുക്കുകയാണ് . താലിബാന്റെ പല നിർണായക തീരുമാനങ്ങളും പാകിസ്താന്റെ അറിവോടെയാണ് നടക്കുന്നത് . അതുകൊണ്ട് റഷ്യയുടെ ഈ ക്ഷണം പാക്കിസ്ഥാനുള്ള മറുപടിയായും ഇന്ത്യ കണക്കാക്കുന്നുണ്ട് .എന്നാൽ ഇത് എത്രത്തോളം ഗുണമാകുമെന്ന് പൂം ഇപ്പോൾ മനസിലാക്കാൻ സാധിക്കില്ല . എങ്കിലും ഇപ്പോഴത്തെ സ്ഥിതി വച്ച് ഇത് അതിനിർണായക ചുവടുവയ്പാണെന്ന് വിദഗ്ധർ പറയുന്നു. .
ഇന്ത്യ ബോൺ കോൺഫറൻസ് ഉൾപ്പെടെ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ടുള്ള പല ബഹുരാഷ്ട്ര വേദികളുടെയും ഭാഗമാണ് . ഇപ്പോഴത്തെ ക്ഷണം ഈ കാര്യങ്ങളിൽ ഗുണം ചെയ്യും . അഫ്ഗാനിസ്ഥാനിൽ പുതുതായി രൂപീകരിച്ച താലിബാൻ സർക്കാരുമായി ഇന്ത്യ മുഖാമുഖം വരുന്ന ആദ്യ യോഗമാണ് ‘മോസ്കോ ഫോർമാറ്റ്’. അഫ്ഗാനിസ്ഥാൻ മണ്ണിൽനിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും താലിബാനുമായി ചർച്ച നടത്താനും ഇന്ത്യ ശ്രമിക്കുമെന്ന സൂചനകൾ കിട്ടുന്നുണ്ട്.
തടസ്സങ്ങളൊന്നുമില്ലാതെ അഫ്ഗാനിസ്ഥാനിലെ ജനതയ്ക്ക് സഹായം കിട്ടുന്നുവെന്ന് ഉറപ്പ് വരുത്താൻ രാജ്യാന്തര സമൂഹത്തിനു ബാധ്യതയുണ്ടെന്ന് ജി20 രാജ്യങ്ങളുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. . കഴിഞ്ഞ 20 വർഷത്തിനിടെ ആ രാജ്യം നേടിയെടുത്ത വികസനം നിലനിർത്താനും തുടരാനും എല്ലാവർക്കും പങ്കാളിത്തമുള്ള സർക്കാർ അവിടെ വരേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടുകയുണ്ടായി.
കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരിക്കുന്നത് അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഇന്ത്യ ഇനി വെറുമൊരു നിശബ്ദ കാഴ്ചക്കാരനായി തുടരില്ലെന്നതിന്റെ സൂചനയാണ് മോദിയുടെ വാക്കുകളെന്നാണ് . ഭീകരവാദം ഉൾപ്പെടെഇവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് താലിബാൻ സർക്കാരുമായി ചർച്ച ചെയ്യാനും അഫ്ഗാൻ ജനതയുടെ പ്രയോജനത്തിനായി ഇന്ത്യ ഇടപെടുമെന്നു തറപ്പിക്കാനും ഇന്ത്യ ശ്രമം നടത്തും .
താലിബാൻ അധികാരത്തിൽ വന്നതോടെ പാക്കിസ്ഥാനും ചൈനയും വളരെ വേഗം അവരുമായി ബന്ധം സ്ഥാപിച്ചപ്പോൾ ഇന്ത്യ കരുതലോടെ നീങ്ങിയിട്ടുണ്ട് .അഫ്ഗാനിസ്ഥാനിൽനിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി താലിബാനുമായി ചില പിൻവാതിൽ ചർച്ചകൾ നടന്നിട്ടുണ്ട് . അത് ഒഴിവാക്കിയാൽ ഇന്ത്യ ഒരു കാഴ്ചക്കാരെനെപ്പോലെയാണ് ഈ വിഷയത്തിൽ നിലകൊണ്ടത് . ഇനി അധികനാൾ അങ്ങനെ തുടരാനാകില്ലെന്നും ഇന്ത്യ മനസിലാക്കി . അതുകൊണ്ടുതന്നെ 20ന് മോസ്കോയിൽ നടക്കുന്ന യോഗം താലിബാനുമായി നേരിട്ട് ഇടപഴുകാനുള്ള ആദ്യ അവസരമാണ് ഇന്ത്യയ്ക്ക് .
https://www.facebook.com/Malayalivartha























