ദേഹത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു, പെണ്‍കുട്ടിക്ക് നേരെ ക്രൂരമായ ബലാത്സംഗ ശ്രമം

മലപ്പുറം കൊണ്ടോട്ടിയില്‍ പട്ടാപകല്‍ പെണ്‍കുട്ടിക്ക് നേരെ അതി ക്രൂരമായാണ് ബലാത്സംഗ ശ്രമം നടന്നത്.
ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ 22 കാരിയായ പെൺകുട്ടിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കൈ കെട്ടുകയും വായ് പൊത്തിപ്പിടിച്ച് സമീപത്തെ മതിലിന് അപ്പുറത്തെ വാഴത്തോട്ടത്തിലേക്ക് പെണ്‍കുട്ടിയെ എടുത്ത് എറിയുകയും തുടര്‍ന്ന് ഇയാളും അവിടേക്ക് ചാടി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ബലാത്സംഗ ശ്രമം ചെറുത്ത 22 കാരിയെ അക്രമി കല്ലുകൊണ്ട് ഇടിച്ച് ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടെത്തിയത് അയല്‍വീട്ടിലായിരുന്നു. ദേഹമാസകലം പരിക്കുകളോടെയാണ് കുട്ടി ഇവിടേക്ക് എത്തിയതെന്നും ധരിച്ചിരുന്ന വസ്ത്രം കീറിയ നിലയിലായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെൺക്കുട്ടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേഹമാസകലം പരിക്കുകളുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമല്ല. അപകട നിലതരണം ചെയ്ത പെണ്‍കുട്ടി ആശുപത്രി വിട്ടുവെന്നാണ് അറിയാല്‍ സാധിക്കുന്നത്. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും സ്ഥിരമായി നടന്നുവരുന്ന വഴിയില്‍വെച്ച് പ്രതിയെ കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം അദ്യഘട്ടത്തില്‍ പ്രതി അന്യസംസ്ഥാന തൊഴിലാളിയാണെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നുവെങ്കിലും,പെണ്‍കുട്ടിയോട് ഇയാള്‍ സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മലയാളത്തിലായതിനാല്‍ അതിലേക്കുള്ള സംശയം നിലച്ചു. സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കൊണ്ടോട്ടി ഡി വൈ എസ് പി പി കെ അഷറഫിൻ്റെ നേതൃത്വത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പ്രതിയെ ഉടന്‍ പിടികൂടുമെന്നും എസ്.പി പറഞ്ഞു.
https://www.facebook.com/Malayalivartha
























