ഇടതുപ്രവർത്തകർ കേരളത്തിൽ ജയഭീമിനെ ആഘോഷിക്കുന്നതിനുള്ള കാരണം പാർട്ടികോടികൾ സിനിമയിൽ കാണിക്കുന്നത് കൊണ്ട്!! ജയ് ഭീമിന് സിപിഎമ്മുമായി ബന്ധമില്ല, പാർട്ടിയിൽ നിന്നും 88-ൽ പുറത്താക്കി: സിനിമയിലെ കഥാനായകനായ ജസ്റ്റിസ് ചന്ദ്രു

സിപിഎമ്മുമായി ജയ്‌ഭിം സിനിമയ്ക്ക് യാതൊരുതരത്തിലെയും ബന്ധമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു. ചന്ദ്രുവിനെ 88 ല്‍ പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയതാണ്.
രാജാക്കണ്ണിന്റെ കസ്റ്റഡി മരണമുണ്ടാകുന്നതും താന്‍ ഇടപെടുന്നതും 93 ലാണെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. യഥാര്‍ഥ ജീവിതത്തില്‍ ജസ്റ്റിസ് ചന്ദ്രുവിന്റെ കഥാപാത്രത്തെയാണ് സിനിമയില്‍ നടന്‍ സൂര്യ അവതരിപ്പിച്ചത് .
ഇടതുപ്രവർത്തകർ കേരളത്തിൽ ജയഭീമിനെ ആഘോഷിക്കുന്നതിനുള്ള കാരണം പാർട്ടികോടികൾ സിനിമയിൽ കാണിക്കുന്നത് കൊണ്ടുതന്നെയാണ്. എന്നാല്‍ ഈ സിനിമയ്‌ക്ക് മാത്രമല്ല അതിന് അടിസ്ഥാനമായ സംഭവത്തിനോ സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു .
തമിഴ്‌നാട്ടിലെ ബാര്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് ചന്ദ്രുവിന്‍റെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിച്ചു. അഭിഭാഷകനായി ജോലി ചെയ്യുന്ന സമയത്തും തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ചന്ദ്രു.
ടി ജെ ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ സൂര്യ പ്രധാനകഥാപാത്രത്തെ എത്തിയ 'ജയ്‌ഭിം' സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും രീതിയിലെ അഭിപ്രായങ്ങളാണ് ലഭിച്ചത്.
സിനിമയുടെ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന മലയാളി നടിമാരാണ്, അതുകൊണ്ട് തന്നെ മലയാളികൾക്കും അഭിമാനിക്കാനുള്ള സിനിമ ആയിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ രാജാക്കണ്ണിന്റെ ഭാര്യയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലിജോമോളും ടീച്ചറുടെ വേഷത്തിലെത്തുന്ന രജിഷ വിജയനും.
ഇരുളര്‍ വിഭാഗത്തില്‍ പെട്ട രാജാക്കണ്ണ് എന്ന യുവാവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയും അതിക്രൂരമായ ലോക്ക് അപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. രാജാക്കണ്ണിന്റെ ഭാര്യ പാര്‍വ്വതിയ്‌ക്കൊപ്പം നിന്ന് പോരാടി, സത്യം പുറത്തെത്തിച്ച അഡ്വ കെ ചന്ദ്രുവിനെ ആണ് സൂര്യ സിനിമയില്‍ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha
























