ഗ്യാസ് ഏജന്‍സിയില്‍ ജോലിക്ക് പോയി തുടങ്ങിയതോടെ പുതിയ സുഹൃത്തിനെ കണ്ടെത്തി... ബന്ധം ദൃഢമായതോടെ, ഭർത്താവിനെ മറന്നു; ഇതിനിടെ കാമുകൻ ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി, സംഭവത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു: ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ ഭാര്യയും കാമുകനും പൊലിസ് പിടിയിൽ

യുവാവിന്റെ ആത്മഹത്യയുമായി ഭാര്യാകാമുകനെ വിളപ്പിൽശാല പൊലിസ് അറസ്റ്റ്ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു (30) ആണ് പിടിയിലായിരിക്കുന്നത്. മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാ ഭവനില്‍ ശിവന്‍കുട്ടിയുടെ മകന്‍ ശിവകുമാര്‍ (34) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇയാലെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസിൻറെ വാക്കുകൾ ഇങ്ങനെ: ശിവകുമാര്‍-അഖില എന്നിവരുടേത് പ്രണയവിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. 2016-17 കാലഘട്ടത്തില്‍ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജന്‍സിയില്‍ അഖിലയ്ക്ക് ജോലി ലഭിച്ചിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുത്തിരുന്നതും.
ക്രമേണ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയായിരുന്നു. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാര്‍ അഖിലയുടെ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടില്‍ താമസമാക്കുകയും കുഞ്ഞുങ്ങളെക്കൂടി അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഇതില്‍ മനംനൊന്താണ് 2019 സെപ്റ്റംബര്‍ മാസത്തില്‍ ശിവകുമാര്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കള്‍ വിളപ്പില്‍ശാല പൊലീസില്‍ പരാതിയുമായി എത്തിയിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ വിഷ്ണു ഒളിവിൽ പോവുകയായിരുന്നു.
പാലക്കാട് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു വരുന്നതായി പൊലിസ് അന്വേഷണത്തിൽ നിന്നും ചെറിയ സൂചനകൾ ലഭിച്ചിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശ്രീകാര്യത്തെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.
ഇയാള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പില്‍ശാല സി.ഐ സുരേഷ് കുമാര്‍, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആര്‍.വി ബൈജു, സി.പി.ഒ അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























