മദ്യത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം കലാശിച്ചത് കൊലപാതകത്തിൽ, പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍

അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ പ്രതി പിടിയിൽ. അന്തര്‍ സംസ്ഥാന തൊഴിലാളി ഫനീന്ദ്രദാസിെന്റ കൊലപാതകത്തിലാണ് പശ്ചിമബംഗാള്‍ ബഗീച്ചപുര് സ്വദേശി ബിഥാന്‍ ചന്ദ്ര സര്‍ക്കാർ (35) പന്തളം പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയുള്ള ട്രെയിനിനു ഹൈദരാബാദിന് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും കൊലപാതകം പുറത്തറിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. തുർന്ന് കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ പന്തളം പൊലീസ് പ്രതിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു.
പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ഒരേ കെട്ടിടത്തില്‍ വ്യത്യസ്ത മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ തിങ്കളാഴ്ച രാത്രി പന്തളത്തെ ബാറില്‍ ഒരുമിച്ചു മദ്യപിച്ചു. തുടര്‍ന്ന് സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് മദ്യത്തിനു പണം നല്‍കിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി.തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ പ്രതി കല്ലെടുത്ത് ഫനീന്ദ്രദാസിന്റെ തലക്കടിച്ചു.
ഫനീന്ദ്രദാസിന്റെ ഫോണുമെടുത്ത് ഇയാള്‍ താമസിക്കുന്ന പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെട്ടിടത്തിലെത്തി.അവിടെ നിന്ന് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് പന്തളം ബാറിന് സമീപത്തെ തോന്നല്ലൂര്‍ മൂലയില്‍ ബന്ധു താമസിക്കുന്നിടത്തെത്തി കുളിച്ച് വസ്ത്രം മാറി.
പുലര്‍ച്ച തന്നെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്ന സി.സി ടി.വി ദൃശ്യവും സംഭവസ്ഥലത്തെ ദൃശ്യവും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha


























