ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ വളര്‍ത്തുമീനിനെ വാങ്ങിത്തരാം എന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി! 10 വയസ്സുകാരനെ ഗുഡ്‌സ് വണ്ടിയില്‍ കയറ്റി ഇരുത്തിയെങ്കിലും പേടിച്ചിറങ്ങി ഓടി; കോഴിക്കോട്ട് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം... യുവാവ് അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

വളരെ ഭയാനകരമായ വാർത്തയാണ് പുറത്ത് വരുന്നത്. നമ്മുടെ കുട്ടികളെ എങ്ങനെ വിശ്വസിച്ച് പുറത്ത് വിടുമെന്ന ആശങ്ക ഇല്ലാതില്ല.
കോഴിക്കോട് കുറ്റിച്ചിറയില്‍നിന്ന് പന്ത്രണ്ടും പത്തും എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ ടൗണ്‍പോലീസ് പിടികൂടിയതോടെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. സംഭവത്തിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. മാരായ സി. ഷൈജു, സുനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ. സജേഷ് കുമാര്‍, സി.പി.ഒ. മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതെവിട്ടയാളാണ് ജയേഷ്. ഈ സംഭവത്തെ ആസ്പദമാക്കിയായിരുന്നു 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന മലയാളസിനിമ ചിത്രീകരിച്ചിരുന്നത്.
ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളര്‍ത്തുമീനിനെ വാങ്ങിത്തരാം എന്ന് പറഞ്ഞ് കുറ്റിച്ചിറയില്‍നിന്ന് ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍നിന്ന് ഓടിരക്ഷപ്പെട്ടു. 10 വയസ്സുകാരനെ ഗുഡ്‌സ് വണ്ടിയില്‍ കയറ്റി ഇരുത്തിയെങ്കിലും പേടിച്ചകുട്ടി ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍നിന്നും സി.സി.ടി.വി. പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചൊവ്വാഴ്ച രാത്രി മുഖദാറില്‍ ഇയാളെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























