പൊതുജനം വലയുന്നു.... ഇന്ധനവിലയിലും പാചകവാതക വില വര്‍ദ്ധനവിനു പിന്നാലെ പച്ചക്കറിക്കും വില കുതിച്ചുയരുന്നു...

പൊതുജനം വലയുന്നു.... ഇന്ധനവിലയിലും പാചകവാതക വില വര്‍ദ്ധനവിനു പിന്നാലെ പച്ചക്കറിക്കും വില കുതിച്ചുയരുന്നു... .പാചകവാതകം, ഇന്ധനം, പലചരക്ക് എന്നിവ കൂടാതെ പച്ചക്കറിക്ക് കൂടെ വില കുതിച്ചുയരുന്നതോടെ സാധാരണക്കാര്‍ വലയുകയാണ്. മാത്രവുമല്ല ഹോട്ടലുകളെ ഇത് വല്ലാതെ പ്രതിസന്ധിയിലാക്കുന്നു.
വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിനു രണ്ടായിരത്തില്‍ അധികം രൂപ നിലനില്‍ക്കുന്‌പോഴാണ് പച്ചക്കറിക്ക് ഈ വിലക്കയറ്റമെന്നും ഹോട്ടല്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. പാവയ്ക്ക 100 രൂപ, തക്കാളി 80 രൂപ, കാരറ്റ് 70-80 രൂപ, സവാള 60 രൂപ... ഇ്ങ്ങനെ പച്ചക്കറിയില്‍ തൊട്ടാല്‍ പൊള്ളുന്ന വില. പച്ചക്കറിയില്‍ മാത്രമല്ല തൊടുന്നതെല്ലാം പൊള്ളിക്കുന്ന വിലക്കയറ്റത്തില്‍ വലയുകയാണ് പൊതുജനം.
രണ്ടാഴ്ചയ്ക്കിടെ പച്ചക്കറിക്ക് വില കൂടിയിരിക്കുന്നത് പകുതിയിലേറെ. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കാലം തെറ്റി മഴ വര്‍ധിച്ചതാണ് പച്ചക്കറിക്ക് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. ഹോര്‍ട്ടികോര്‍പ്പില്‍ പോലും പച്ചക്കറിക്ക് വിലക്കുറവില്ല. പാവയ്ക്ക 70 രൂപയും തക്കാളിക്ക് 64 രൂപയും മുരിങ്ങയ്ക്ക് 74 രൂപയുമാണ് (വിപണിയില്‍ 120 രൂപ) വ്യാഴാഴ്ച വില രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുളക്കിഴങ്ങിന്റെ വിലയിലും വലിയ വ്യത്യാസമില്ല.
വിപണിയില്‍ ഒരു കിലോഗ്രാമിനു 50 രൂപയാണുള്ളതെങ്കില്‍ ഹോര്‍ട്ടികോര്‍പ്പില്‍ 48 രൂപ. വഴുതനങ്ങയ്ക്ക് 50-60 രൂപ വിപണിയിലും 52 രൂപ ഹോര്‍ട്ടികോര്‍പ്പിലും വിലയുണ്ട്. പടവലങ്ങ (വിപണിയില്‍ 50 രൂപ), ഇഞ്ചി 58 രൂപ (60 രൂപ), വെളുത്തുള്ളി 95 രൂപ (120150 രൂപ) ഇങ്ങനെ പോകുന്നു ഹോര്‍ട്ടികോര്‍പ്പിലെ കുറഞ്ഞ വില. ഇന്ധന വില വര്‍ധിച്ചതിന്റെ പേരിലാണ് കഴിഞ്ഞ മാസത്തെ വിലക്കയറ്റത്തിനു കാരണമായി പറഞ്ഞിരുന്നത്.
ഇന്ധന വിലയില്‍ നേരിയ കുറവ് വരുത്തിയിട്ടും വിലക്കയറ്റത്തിനു കുറവുണ്ടായില്ല. ദീപാവലിക്കു ശേഷം പച്ചക്കറിക്ക് വില കുറയുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും നേരെ വിപരീതമായി വില കുതിച്ചുയരുകയാണുണ്ടായത്.
"
https://www.facebook.com/Malayalivartha

























