Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..

ജി.സുധാകരനെ എങ്ങനെയാണ് സി പി എം ഒതുക്കിയത്? എന്തായിരുന്നു സിപിഎം ജി.സുധാകരന് നല്‍കിയ വാഗ്ദാനം?

13 NOVEMBER 2021 09:10 AM IST
മലയാളി വാര്‍ത്ത

നടപടിയെടുക്കാന്‍ തീരുമാനിച്ച ശേഷം അതീവ ക്രുദ്ധനായി എ.കെ.ജി.സെന്ററില്‍ നിന്നും പുറത്തിറങ്ങിയ ജി.സുധാകരന്‍ നേരേ ചെന്നത് ക്ലിഫ് ഹൗസിലേക്കാണ്. അവിടെ ഇതേ യോഗത്തില്‍ അധ്യക്ഷനായിരുന്ന പിണറായി വിജയന്‍ ഉണ്ടായിരുന്നു. സുധാകരന്‍ എത്തിയയുടനെ മുഖ്യമന്ത്രി കാണാന്‍ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് സുധാകരന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്.

സുധാകരന്റെ ക്ഷോഭം പെട്ടെന്ന് തണുത്തു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും നല്‍കിയ ശീതള പാനീയവും കുടിച്ചിട്ടാണ് സുധാകരന്‍ മടങ്ങിയത്. എ.കെ.ജി സെന്ററില്‍ നിന്നും ഇറങ്ങിയ സുധാകരന്‍ ചാനലുകാരുടെ മൈക്ക് തട്ടി മാറ്റിയെങ്കില്‍ ക്ലിഫ് ഹൗസില്‍ നിന്നും ഇറങ്ങിയ സുധാകരന്‍ ചാനലുകാരോട് പറഞ്ഞു. നടപടിയെ കുറിച്ചെല്ലാം സംസാരിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്. അവരോട് ചോദിക്കണം. സുധാകരന്‍ എങ്ങനെ മെരുങ്ങിയെന്ന് ചാനലുകാര്‍ അത്ഭുതപ്പെട്ടു.

 



സുധാകരന് മലയാളികള്‍ക്കിടയിലുള്ള പൊതു സമ്മതി മുഖ്യമന്ത്രിക്ക് നന്നായറിയാം. സുധാകരനെ പിണക്കുന്നത് ദോഷമാണെന്ന് മുഖ്യമന്ത്രിക്കറിയാം. അതു കൊണ്ടു തന്നെ സുധാകരനെ പിണക്കാന്‍ തയ്യാറല്ല.

എന്നാല്‍ സി പി എം സംസ്ഥാന കമ്മിറ്റിയില്‍ പിണറായി സുധാകരന് അനുകൂലമായി യാതൊന്നും സംസാരിച്ചില്ല. സുധാകരന് നല്‍കാന്‍ പോകുന്ന സ്ഥാനത്തെ കുറിച്ച് പിണറായി തീരുമാനിച്ചിരുന്നു.

 



അടുത്ത പാര്‍ലെമെന്റ് തിരഞ്ഞടുപ്പില്‍ സുധാകരനെ മത്സരിപ്പിച്ച് ജയിപ്പിക്കാനാണ് പിണറായി തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ സുധാകരനെ പോലൊരു സ്ഥാനാര്‍ത്ഥിയെ കിട്ടാനില്ലെന്ന് പിണറായി കരുതുന്നു.പാര്‍ലെമെന്റില്‍ സി പി എമ്മിന്റെ ഏക സിറ്റിംഗ് സീറ്റാണ് ആലപ്പുഴ. അവിടെത്തെ എം.പിയായ ആരിഫ് സുധാകരന്റെ എതിര്‍പക്ഷത്താണ്. സുധാകരനെ പാര്‍ലെമെന്റിലേക്കയക്കാം എന്ന തീരുമാനം പിണറായി തന്നെയാണ് സുധാകരനെ അറിയിച്ചത്.അതോടെ സുധാകരന്‍ അടങ്ങി. അമ്പലപ്പുഴ എം എല്‍ എ എച്ച്.സലാമിനോട് സുധാകരനുമായി ഒത്തുേ പോകണമെന്ന നിര്‍ദ്ദേശവും പിണറായി നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന പരാതിയില്‍ പാര്‍ട്ടി പരസ്യശാസന നടത്തി ശിക്ഷിച്ച മുതിര്‍ന്ന നേതാവ് ജി.സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്.

 



മാധ്യമ പരിലാളനയില്‍ വളര്‍ന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച്.സലാം പറഞ്ഞു.

നല്ലകാര്യം നടക്കുമ്പോള്‍ വാര്‍ത്ത നല്‍കി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. അതു ശരിയല്ല. എംഎല്‍എ എന്ന നിലയില്‍ സുധാകരന്‍ മാതൃകയാണ്. മഹാനായ നേതാവാണ്. അദ്ദേഹത്തെ ചുരുക്കിക്കാണിക്കരുത്. താന്‍ സുധാകരനെക്കാള്‍ താഴെ നില്‍ക്കുന്ന ആളാണെന്നും അമ്പലപ്പുഴയില്‍ സുധാകരന്റെ പിന്‍ഗാമിയായി ജയിച്ച് എംഎല്‍എയായ എച്ച് സലാം പറഞ്ഞു.

 



നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണരംഗത്ത് സുധാകരന്‍ സജീവമായില്ലെന്ന പരാതിയുമായി എച്ച്.സലാം മുന്നോട്ട് വന്നതോടെയാണ് സിപിഎം പ്രത്യേക അന്വേഷണകമ്മീഷനെ വച്ചതും കമ്മീഷന്‍ സുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. ആലപ്പുഴയിലെ സിപിഎമ്മില്‍ അനിഷേധ്യ നേതാവായിരുന്നു സുധാകരനെങ്കിലും അദ്ദേഹത്തിനെതിരെ പരസ്യശാസനയെന്ന ശിക്ഷാ നടപടിയിലേക്ക് നീങ്ങാന്‍ പാര്‍ട്ടി മടികാണിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ സുധാകരന്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം സീറ്റ് ലഭിക്കാതെ വന്നതോടെ അദ്ദേഹം പ്രചാരണരംഗത്ത് നിര്‍ജീവമായെന്നും സലാം പാര്‍ട്ടിയോട് പരാതിപ്പെട്ടിരുന്നു. തന്നെ എസ്ഡിപിഐക്കാരനാക്കി ചിത്രീകരിച്ച് കൊണ്ട് വ്യാപകപ്രചാരണം നടന്നിട്ടും അതിനെ തള്ളിപ്പറയാനോ തന്നെ പ്രതിരോധിക്കാനോ സുധാകരന്‍ തയ്യാറായില്ലെന്ന പരാതിയും സലാം പാര്‍ട്ടി ഘടകങ്ങളില്‍ ഉന്നയിച്ചിരുന്നു. എളമരം കരീമിന്റെ അധ്യക്ഷതയിലുള്ള പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം ശരിവച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സമിതിയില്‍ നല്‍കിയത്.

 



ജി.സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമാണ്. അദ്ദേഹത്തിന് ആരോടും പരാതിയില്ല. കാരണം അദ്ദേഹം ആഗ്രഹിച്ച സ്ഥലത്ത് തന്നെ വഞ്ചിയെത്തിക്കാന്‍ കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് കുഴഞ്ഞു വീണു മരിച്ചു...  (3 minutes ago)

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (16 minutes ago)

വിവാഹ യോഗം, ആഭരണ ലാഭം! ധനു രാശിക്കാർക്ക് ഇന്ന് സർവ്വ സൗഭാഗ്യം!  (25 minutes ago)

കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം... സുഹൃത്തിന് പരുക്ക്  (34 minutes ago)

കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (5 hours ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (5 hours ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (5 hours ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (5 hours ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (6 hours ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (6 hours ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (6 hours ago)

Malayali Vartha Recommends