എന്തുകൊണ്ട് മുഖ്യമന്ത്രി മൗനം പാലിക്കുന്നു?, കാണാന്‍ പലകുറി ശ്രമിച്ചെങ്കിലും സാധിച്ചില്ല, ആരോപണ വിധേയരെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്ന് അനുപമ

തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസിന് മുൻപിലെ റോഡരികിൽ സമരം ചെയ്യുകയാണ് അനുപമ.എത്ര മഴയും വെയിലും സഹിച്ചാലും സമരവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിയാണ് അനുപമ സമരം തുടരുകയാണ്.കുഞ്ഞിന്റെ പിതാവ് അജിത്കുമാറും ഒപ്പം അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്.
അനധികൃത ദത്ത് വിവാദത്തിൽ ആരോപണവിധേയനായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സൻ സുനന്ദയെയും പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ എസ്.ചന്ദ്രൻ ശിശുക്ഷേമസമിതി ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചിട്ട് 2 ദിവസം പിന്നിട്ടു.
നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത വനിതാ–ശിശുവികസന വകുപ്പും ചർച്ചയ്ക്ക് തയാറായിട്ടില്ല. അതേസമയം ശിശുക്ഷേമ സമിതി ഓഫീസിന് മുൻപിലെ റോഡരികിൽ സമരം ചെയ്യുന്ന തനിക്ക് മഴ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതി പൊലീസ് നിഷേധിച്ചെന്ന് പരാതിയുമായി അനുപമ രംഗത്തെത്തി.
എത്ര മഴയും വെയിലും സഹിച്ചാലും സമരവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് അനുപമ സമരം തുടരുകയാണ്. കുഞ്ഞിന്റെ പിതാവ് അജിത്കുമാറും അനുപമയ്ക്കൊപ്പം അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്.
https://www.facebook.com/Malayalivartha



























