ജോജു ജോര്‍ജിനെതിരെ വി.ഡി.സതീശന്റെ കൈയില്‍ പലതുമുണ്ടത്രേ! മോഡലുകളുടെ മരണത്തിന് കാരണമായ ഡി ജെ പാര്‍ട്ടിയില്‍ നടന്‍ ജോജു ജോര്‍ജ് പങ്കെടുത്തതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈയിലുണ്ടെന്ന് സൂചന... .

മോഡലുകളുടെ മരണത്തിന് കാരണമായ ഡി ജെ പാര്‍ട്ടിയില്‍ നടന്‍ ജോജു ജോര്‍ജ് പങ്കെടുത്തതിന്റെ വീഡിയോ ദ്യശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈയിലുണ്ടെന്ന് സൂചന. വരും ദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാവ് തന്നെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത് ജോജുവിന്റെ പങ്കാളിത്തം മുന്നില്‍ കണ്ടാണെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച് അതൊരു സാധാരണ മരണമല്ല. ഇതുസംഭവിച്ച് പിന്നീട് കൂടുതല്‍ വെളിപ്പെടുത്താമെന്നും വി ഡി സതീശന്‍ പറഞ്ഞു. മോഡലുകളുടെ മരണത്തില്‍ ജോജുവിനെ എങ്ങനെ ബന്ധിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്.
തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആ ഹോട്ടലില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകള്‍ക്ക് പിറകേ പോയ വാഹനങ്ങള്‍ ആരുടേതാണ് എന്നു കണ്ടെത്തണം. ഹോട്ടലില്‍ തലേദിവസം ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം ലഭിച്ചതെന്നും സതീശന്‍ പറഞ്ഞു. ഹോട്ടലില്‍ ആരോപണ വിധേയനായ നടന്‍ ഉണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. ഉണ്ടായിരുന്നു എന്നതിലപ്പുറം എന്ത് സംഭവിച്ചെന്നാണ് പാര്‍ട്ടി അന്വേഷിക്കുന്നത്.
അപകടത്തിലും ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയിലും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറിയെങ്കിലും ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഇല്ലെന്നാണ് വിവരം. റോയ് നശിപ്പിച്ചെന്നു ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡിവിആറുകളില്‍ ഒരെണ്ണമാണ് പൊലീസിന് ഇന്നലെ കൈമാറിയത്. ദൃശ്യങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായാണ് സംശയം. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ പൂര്‍ണ വീഡിയോ കോണ്‍ഗ്രസിന്റെ കൈയിലുണ്ടത്രേ. അത് കിട്ടിയത് ഹോട്ടലില്‍ നിന്നു തന്നെയാണെന്നാണ് വിവരം.
അതേ സമയം പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തതായി ഡി സി സി പ്രസിഡന്റ് പരസ്യമായി ആരോപണം ഉന്നയിച്ചു. അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തിരുന്നോയെന്ന് അന്വേഷിക്കണമെന്നാണ് പുതിയ ആവശ്യം. വിഷയത്തില്‍ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെന്നും എറണാകുളംഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധ സമരത്തില്‍ നടന്‍ ജോജു ജോര്‍ജ് വന്നു കയറിയത് യാദൃശ്ചികമായല്ല. അന്ന് വെളുപ്പിനുണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിന് വേണ്ടിയാണ് ജോജു പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് അറിയാനായത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മുന്‍ മിസ് കേരള പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ ആരൊക്കായാണ് പങ്കെടുത്തത് എന്നത് സംബന്ധിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോ അവരുടെ മക്കളൊ ഒക്കെയുണ്ടാകാം. അല്ലെങ്കില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവര്‍ ഉണ്ടാകും. കേസ് തേച്ചുമായ്ച്ചു കളയാന്‍ പോലീസിനു വലിയ സമ്മര്‍ദ്ദമുണ്ട്.
കോണ്‍ഗ്രസ് പരിപാടി അലങ്കോലപ്പെടുത്താന്‍ വന്ന ജോജു അന്നു കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യന്‍ കാണിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ലായിരുന്നു. റോഡ് തടയുമ്പോള്‍ ജനത്തിന്റെ പ്രതിഷേധം മനസിലാക്കാം. പക്ഷെ അദ്ദേഹം വേറൊരു തരത്തിലുള്ള ആളെ പോലെയാണ് പെരുമാറിയത്. സംഭവ സമയം ഇയാളുടെ തൊട്ടു പിന്നാലെയുണ്ടായിരുന്ന ഒരാള്‍ ഈ ദൃശ്യങ്ങള്‍ ഫേയ്സ്സ്ബുക്കില്‍ ഇട്ടിരുന്നു. ആസൂത്രിതമായ സംഭവം പോലെയായിരുന്നു ജോജു വന്നിറങ്ങിയതും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും. എ.കെ. സാജന്‍ എന്നു പറയുന്ന ആള്‍ മറ്റൊരു വാഹനത്തിലാണ് വന്നത്. ജോജുവിന്റെ വാഹനത്തിലായിരുന്നില്ല. എന്നാല്‍ സംഭവത്തിനു ശേഷം ജോജുവിന്റെ വണ്ടിയിലാണ് കയറിയത്. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ട്.
ലഹരി വിരുന്നില്‍ ജോജു ഉണ്ടായിരുന്നോ മറ്റാരെങ്കിലുമാണോ പങ്കെടുത്തത് എന്നെല്ലാം അന്വേഷിക്കണം. ജോജു വന്നു എന്നു പറയുന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതലുള്ള സിസിടിവി കാമറകള്‍ പരിശോധിക്കുന്നുണ്ട്. സമരത്തിനിടെ ജോജുവുണ്ടാക്കിയ ബഹളം ആര്‍ക്കു വേണ്ടിയാണെന്നത് പുറത്തു വരണം. അതായത് കേസില്‍ നിന്നും ഊരാന്‍വേണ്ടിയാണ് ജോജു കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയതെന്നാണ് സൂചന.
ഏതായാലും ഡി ജെ പാര്‍ട്ടിയുടെ രഹസ്യം പോലീസ് പുറത്തു കൊണ്ടു വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് കൊണ്ടുവരുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha


























