ഭാര്യയ്ക്ക് ക്യാന്‍സര്‍ ചികിത്സാ സഹായമായി ലഭിച്ച പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് ഭർത്താവ്... അമ്മയുടെ പേരില്‍ പുതിയ വീട് വാങ്ങി; ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചു... പോലീസ് അന്വേഷണം ആരംഭിച്ചു...

ദിനം പ്രതി കാണുന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും ചികിത്സയ്ക്ക് പണം ആവിശ്യപ്പെട്ടുകൊണ്ട് സഹായം അഭ്യർത്ഥിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ സമാനമായ ഒരു സംഭവത്തിന് ശേഷം സ്വന്തം ഭർത്താവ് തന്നെ ചതിച്ചെന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ക്യാന്‍സര്‍ ചികിത്സാ സഹായമായി നാട്ടുകാരില്‍ നിന്നും നവമാധ്യമങ്ങളിലൂടെയും ലഭിച്ച പണം ഭര്‍ത്താവ് ദുരുപയോഗം ചെയ്‌തെന്ന പരാതിയുമായി യുവതി. ചികിത്സയ്ക്കായി പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭര്‍ത്താവ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് പരാതി.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭര്‍ത്താവ് ധനേഷിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുന്നതായും പരാതിയില്‍ പറയുന്നു. 2019 മാര്‍ച്ചില്‍ ഒരു വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിജ്മയ്ക്ക് വൃക്കയ്ക്ക് സമീപമുള്ള എല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്.
തുടര്‍ന്ന് ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് ഭര്‍ത്താവ് ധനേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. ധനേഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായിരുന്നു നല്‍കിയിരുന്നത്. നിരവധിയാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ വലിയ തുക സഹായമായി ലഭിച്ചിരുന്നു. എന്നാല്‍ റേഡിയേഷനും കീമോതെറാപ്പിയും പുരോഗമിക്കവേ ധനേഷ് സഹായമായി ലഭിച്ച പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി.
ഇതിനെ ചോദ്യം ചെയ്ത ബിജ്മയെ ധനേഷ് ക്രൂരമായി ഉപദ്രവിച്ചെന്നും ചികിത്സ സഹായമായി ലഭിച്ച തുക ഉപയോഗിച്ച് ധനേഷിന്റെ അമ്മയുടെ പേരില്‍ പുതിയ വീടു വാങ്ങിയതായും ബിജ്മ ആരോപണമുന്നയിക്കുന്നു. ഗാര്‍ഹിക പീഡനവും പണം തട്ടിയെടുത്തതും കാണിച്ചാണ് വെള്ളയില്‍ പൊലീസില്‍ ബിജ്മ പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതി ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























