5000 രൂപ ബ്ലേഡ് മാഫിയയുടെ കൈയില്‍ നിന്നും പലിശക്കെടുത്തു, കടമെടുത്തതിന്‍റെ ഇരട്ടിയിലധികം പണം തിരികെ നല്‍കിയിട്ടും ഭീഷണി, പെയിന്‍റിങ് തൊഴിലാളി ആത്മഹത്യ ചെയ്തു

തൃശ്ശൂരിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് പെയിന്‍റിങ്ങ് തൊഴിലാളി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്തത്.ഈ മാസം 12നാണ് രമേശ് ആത്മഹത്യ ചെയ്തത്. 5000 രൂപയാണ് രമേശ് ബ്ലേഡ് മാാഫിയയുടെ കൈയില്‍ നിന്നും പലിശക്കെടുത്തത്.
രമേശിന്‍റെ ഭാര്യയെ പലിശക്കാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഭീഷണി തുടർന്നതോടെ സംഭവത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി.
പ്രതിദിനം 300 രൂപ പലിശ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. തവണകളായി ഇതുവരെ10,300 രൂപ തിരികെ നല്‍കിയെങ്കിലും രമേശിനെ പലിശക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നത്. കുടുംബ സുഹൃത്തിന്‍റെ ബന്ധുവിന്‍റെ കമ്പനിയില്‍ നിന്നാണ് പണം കടമെടുത്തത്. ആഗസ്റ്റ് ആറാം തീയതിയാണ് രമേശ് പണം കടമെടുത്തത്.
കടമെടുത്തതിന്‍റെ ഇരട്ടിയിലധികം പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയയുടെ ഭീഷണി തുടര്‍ന്നു. പണം കൊടുക്കാതായപ്പോള്‍ രമേശന്‍റെ വാഹനം ബ്ലേഡ് മാഫിയ പിടിച്ചെടുത്തു. പൊലീസില്‍ പരാതി നല്‍കിയതോടെ ഭീഷണി തുടർന്നതോടെ ഇതില്‍ മനംനൊന്താണ് രമേശ് ആത്മഹത്യ ചെയ്തത് എന്നും രമേശിന്‍റെ കുടുംബം പറയുന്നത്.
https://www.facebook.com/Malayalivartha























