Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി സസ്‌പെന്റ് ചെയ്ത ബെന്നിച്ചന്‍ തോമസിനെ നരേന്ദ്ര മോദി തിരിച്ചെടുക്കുമോ? ബെന്നിച്ചന്റെ സസ്‌പെഷന്‍ഷന്‍ തങ്ങള്‍ അറിഞ്ഞില്ലെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ നിയമപരമല്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍

28 NOVEMBER 2021 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

പിണറായി സസ്‌പെന്റ് ചെയ്ത ബെന്നിച്ചന്‍ തോമസിനെ നരേന്ദ്ര മോദി തിരിച്ചെടുക്കുമോ? ബെന്നിച്ചന്റെ സസ്‌പെഷന്‍ഷന്‍ തങ്ങള്‍ അറിഞ്ഞില്ലെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ നിയമപരമല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സംസ്ഥാനസര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നല്‍കുമ്പോള്‍ അക്കാര്യം 48 മണിക്കുനികം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം.എന്നാല്‍ ബെന്നിച്ചനെ സസ്‌പെന്‍സ് ചെയ്ത കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ഇത് ഗുരുതര വീഴ്ചയാണ്. ചട്ടലംഘനവുമാണ്.

 



ബെന്നിച്ചന്‍ തോമസ് ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാല്‍ നടപടിയെടുക്കാന്‍ കേന്ദ്രാനുമതി വേണമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് കീഴെ മരം മുറിക്കാന്‍ അനുമതി നല്‍കിയതിനായിരുന്നു ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, എന്തിനാണ് സസ്‌പെന്‍ഷന്‍ എന്നതിന് കൃത്യമായി വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്‌സ് എ കെ മൊഹന്തി, കേരളാ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 24-ാം തീയതിയാണ് കേന്ദ്രം കത്ത് നല്‍കിയിരിക്കുന്നത്.

ബെന്നിച്ചന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷന്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ് കേന്ദ്ര ഇടപെടല്‍. നടപടി പിന്‍വലിക്കണമെന്നാവശ്യവുമായി വനംമേധാവി പി കെ കേശവന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ ആവശ്യവുമായി ഐഎഫ്എസ് അസോസിയേഷന്‍ വനംമന്ത്രി എ കെ ശശീന്ദ്രനെയും കണ്ടു. തുടര്‍ന്ന് ബെന്നിച്ചനെതിരായ എല്ലാ അന്വേഷണങ്ങളും ചീഫ് സെക്രട്ടറി ഫ്രീസ് ചെയ്തു.

 



നവംബര്‍ 11-നാണ് ബെന്നിച്ചന്‍ തോമസിനെ സംസ്ഥാനസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ബെന്നിച്ചന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചു, സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് കാട്ടിയാണ് സസ്‌പെന്‍ഷന്‍. ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം മന്ത്രിസഭായോഗം വിവാദമരംമുറി ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.



അടിമുടി ദുരൂഹത ബാക്കിനില്‍ക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി സര്‍ക്കാര്‍ മരം മുറി ഉത്തരവ് മരവിപ്പിച്ചത്. ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തിന് വിരുദ്ധമാണ്.

തമിഴ്‌നാടിന്റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വന്‍പ്രതിഷേധവും ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി തിരുത്തിയത്. മുഖ്യമന്ത്രി തന്നെയാണ് വനംമന്ത്രിയോട് ഉത്തരവ് മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. താന്‍ അറിയാതെ ഉത്തരവിറക്കിയതില്‍ ആദ്യം മന്ത്രിക്ക് വിരോ മുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ താത്പര്യമാണെന്ന് മനസിലാക്കിയതായി മന്ത്രി പിന്‍വാങ്ങി

 



പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസാണ് മരംമുറിക്ക് അനുമതി നല്‍കിയതെന്നിരിക്കേ, പൊള്ളുന്ന വിഷയത്തില്‍ ഉദ്യോഗസ്ഥന്‍ മാത്രം എങ്ങിനെ തീരുമാനമെടുക്കുമെന്നുള്ളത് നിര്‍ണായക ചോദ്യമാണ്. ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് നവംബര്‍ ഒന്നിന് വിളിച്ച യോഗതീരുമാനപ്രകാരമാണ് തീരുമാനമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പും ടി കെ ജോസിന് വെച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി കൂടിയായ ജോസ് എന്ത് കൊണ്ട് ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും അറിയിച്ചില്ല എന്നുള്ളത് രണ്ടാമത്തെ ചോദ്യം. തമിഴ്‌നാട് മുഖ്യമന്ത്രി അറിഞ്ഞിട്ടും കേരള മുഖ്യമന്ത്രിയും വനം ജലവിഭവ മന്ത്രിമാരും ഇതറിയാതെ പോയത് എന്ത് കൊണ്ട് എന്നുള്ളത് മൂന്നാം ചോദ്യം.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പിണറായി വിജയന് നന്ദി അറിയിച്ച് കത്ത് നല്‍കിയതോടെ മാത്രം കേരള മുഖ്യമന്ത്രി അറിയുന്ന നിലയിലേക്ക് എങ്ങിനെ കാര്യങ്ങള്‍ എത്തി എന്നുള്ളതാണ് ഏറ്റവും വലിയ ദുരൂഹത. സെക്രട്ടറിമാരെ ഒഴിവാക്കി നടപടി ബെന്നിച്ചനില്‍ മാത്രം ഒതുങ്ങുന്നതിലും സര്‍ക്കാര്‍ വിശദീകരണമില്ല.

 



ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ബെന്നിച്ചന്‍ തോമസിന്റെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് പരാജയപ്പെടും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (2 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (3 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends