പാർട്ടി നേതാവിനെതിരെ പീഡന പരാതി നൽകിയ വനിതാ പ്രവർത്തകയ്ക്ക് സസ്‌പെൻഷൻ; പീഡനം സംബന്ധിച്ച് പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, കേസിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നേതൃത്വവുമായി ആലോചിച്ച് അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി പി എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി

സി പി എം പാർട്ടി നേതാവിനെതിരെ പീഡന പരാതി നൽകിയ വനിതാ പ്രവർത്തകയ്ക്ക് സസ്‌പെൻഷൻ. സി പി എമ്മിന്റേതാണ് നടപടി. വനിതാ പ്രവർത്തകയ്‌ക്കെതിരെ മഹിളാ അസോസിയേഷൻ പരാതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അന്വേഷണവിധേയമായിട്ടാണ് സസ്‌പെൻഡ് ചെയ്തത്. സി പി എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപായിരുന്നു വനിതാ പ്രവർത്തകയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. പീഡനം സംബന്ധിച്ച് പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, കേസിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നേതൃത്വവുമായി ആലോചിച്ച് അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഫ്രാൻസിസ് വി ആന്റണി പറഞ്ഞു.
ലൈംഗിക പീഡനത്തിന് ശേഷം പകർത്തിയ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു വനിതാ പ്രവർത്തക നൽകിയ പരാതി. സി പി എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡി വൈ എഫ് ഐ നേതാവ് നാസർ എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. നഗ്നചിത്രം പകർത്തി പുറത്തുവിടാതിരിക്കാൻ പണം ചോദിച്ചെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha

























