Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

27 MARCH 2026 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ അതോ പുറത്താകുമോ? രണ്ടു വര്‍ഷമായി യുദ്ധം കൊണ്ട് ഇസ്രായേലിന് ഞെരുക്കുന്ന നെതന്യാഹുവിനെ ജനം പുറംതള്ളുമോ അതോ വീണ്ടും അവരോധിക്കുമോയെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് നാല് ആഴ്ചകള്‍ പിന്നിടുമ്പോഴും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയത്തില്‍ അനുകൂല തരംഗം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സൈനിക നീക്കങ്ങള്‍ ഇതുവരെ പൂര്‍ണ്ണ വിജയം കാണാത്തതും, സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാക്കിയിരിക്കുന്നു. ഇത് നെതന്യാഹുവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്രായേലില്‍ ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് നെതന്യാഹു. ഒക്ടോബര്‍ വരെ നിലവിലെ സര്‍ക്കാരിന് കാലാവാധിയുണ്ടെങ്കിലും മുന്നോട്ടുപോകുന്നതില്‍ നെതന്യാഹുവിന് വലിയ ആശങ്കയുണ്ട്.

ഇസ്രായേലിലെ പൊതു നിയമപ്രകാരം മാര്‍ച്ച് 31-നകം പാര്‍ലമെന്റില്‍ ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. അങ്ങനെ വന്നാല്‍ 90 ദിവസത്തിനുള്ളില്‍ രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. 225 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കേന്ദ്രീകൃതമായ ബജറ്റ് പാസാക്കിയെടുക്കാന്‍ തന്റെ സഖ്യകക്ഷികളോട് നെതന്യാഹു അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും അനുമതിയുണ്ടാകുമോ എന്ന് വ്യക്തമല്ല. ഈയിടെ പുറത്തുവന്ന സര്‍വ്വേകള്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്വിഡ് പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ് പ്രവചിക്കുന്നത്. നിലവില്‍ 34 സീറ്റുകളുള്ള ലിക്വിഡ് പാര്‍ട്ടിക്ക് പുതിയ തിരഞ്ഞെടുപ്പ് നടന്നാല്‍ 28 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

ഇവര്‍ നേതൃത്വം നല്‍കുന്ന സഖ്യം കേവലഭൂരിപക്ഷത്തിന് ഭരിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ നേടില്ലെന്നും 51 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ആത്മീയ നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ വധത്തിന് പിന്നാലെ നെതന്യാഹുവിന്റെ ജനപിന്തുണ ഉയരുമെന്നും രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തി കേവല ഭൂരിപക്ഷം നേടി വിജയിക്കാമെന്ന് നെതന്യാഹു കരുതിയിരുന്നു. യുദ്ധം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധം ശക്തമായി തുടരുന്നതും ഇസ്രയേലിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകുന്നതും നെതന്യാഹു പക്ഷത്തിന് വന്‍ തിരിച്ചടിയായിരിക്കുന്നു. മാത്രവല്ല ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ ഡോമിന് ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ സാധിച്ചതുമില്ല.

യുദ്ധം വഴി ജനശ്രദ്ധ തിരിക്കാനോ രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ നിലവില്‍ സാധിക്കാത്തതിനാല്‍, ബജറ്റ് പാസാക്കി അധികാരം നിലനിര്‍ത്താനാണ് നെതന്യാഹു ഇപ്പോള്‍ ശ്രമിക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ ആയുധ വ്യവസായത്തെ 48 മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ ഇസ്രയേലി കമാന്‍ഡര്‍മാരോട് ബെന്യാമിന്‍ നെതന്യാഹു ഉത്തരവിട്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള പദ്ധതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് നെതന്യാഹു തന്റെ ടെല്‍ അവൈവ് ബങ്കറില്‍ നിന്ന് കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇറാന്റെ മിസൈല്‍ ശേഖരത്തിനും ആണവ പരിപാടിക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ടെഹ്‌റാനിന്റെ സൈനിക ശേഷി തടയാന്‍ അമേരിക്കന്‍ പ്രതിരോധസംവിധാനത്തിന് സാധിച്ചില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉന്നത സൈനിക ഉപദേഷ്ടാക്കളും വിലയിരുത്തിയിരിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ഇല്ലാതാക്കുക, ടെഹ്‌റാന്‍ ഒരു ആണവായുധം വികസിപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുക, ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സിവിലിയന്മാര്‍ക്ക് ഇറാനില്‍ അന്തരീക്ഷം ഒരുക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് യുദ്ധത്തിലൂടെ ഇസ്രയേല്‍ ആവശ്യപ്പെടുന്നത്. മൂന്ന് ലക്ഷ്യങ്ങളും നേടിയില്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് നെതന്യാഹു പറയുന്നു.

അതിനിടെയാണ് നെതന്യാഹുവിന് സ്വന്തം ഓഫീസിനുള്ളിലും എതിര്‍പ്പുകളെയും ആക്ഷേപങ്ങളെയും നേരിടേണ്ടിവന്നിരിക്കുന്നത്. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നതടക്കം ഗുരുതര ആരോപണങ്ങളും വംശീയ അധിക്ഷേപവും നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ വക്താവും ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫുമായ സിവ് അഗ്മോന്‍ രംഗക്കത്തുവന്നിതിനു പിന്നാലെ പിന്നാലെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കി. നെതന്യാഹുവിന് പുറമെ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ ലിക്കുഡിലെ അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മൊറോക്കന്‍ വംശജരായ ജൂതന്മാര്‍ എന്നിവര്‍ക്കെതിരെയാണ് അഗ്മോന്‍ അധിക്ഷേപവും വംശീയ ചുവയുള്ള പരാമര്‍ശങ്ങളും നടത്തിയിരിക്കുന്നത്. ഇസ്രായേല്‍ ചാനലുകള്‍ ചൊവ്വാഴ്ച പുറത്തുവിട്ട ഈ വെളിപ്പെടുത്തലുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതസംഭവമായിരുന്നു. അഗ്മോനെ പുറത്താക്കണമെന്ന ആവശ്യം ഭരണ-പ്രതിപക്ഷ നിരകളില്‍ നിന്ന് ഉയര്‍ന്നതോടെയാണ് ധൃതിപിടിച്ചുള്ള നടപടി. നിലവിലെ സാഹചര്യത്തില്‍ ഇസ്രായേലില്‍ ബഞ്ചമിന്‍ നെതന്യാഹുവിന്റെ കസേരയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഇളക്കം സംഭവിക്കാമെന്നതാണ് സാഹചര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 minutes ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (43 minutes ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (1 hour ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (1 hour ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (1 hour ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (1 hour ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (1 hour ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (1 hour ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (2 hours ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (2 hours ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (2 hours ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (3 hours ago)

Malayali Vartha Recommends