തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

ഇൻഡോറിൽ പെന്റ്ഹൗസിന്റെ വാണിജ്യ ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നടന്ന പ്രതിഷേധത്തിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് . സംഭവത്തിൽ കുൽദീപ് ചൗധരി (42), മകൻ മോഹിത് ചൗധരി (18) എന്നിവരെ അറസ്റ്റ് ചെയ്തു. ശംപ പഥക് പാണ്ഡെ എന്ന യുവതിയാണ് അപകടത്തിൽ പരിക്കേറ്റ് പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
രണ്ട് കുട്ടികളുടെ അമ്മയാണ് ശംപയെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. പെന്റ്ഹൗസ് ഉടമകളായ കുൽദീപും മോഹിതും തങ്ങളുടെ സ്ഥലം ഹ്രസ്വകാല വാടകയ്ക്ക് നൽകാനായി ഉപയോഗിച്ചുവെന്നാരോപിച്ച് താമസക്കാർ പ്രതിഷേധിച്ചിട്ടുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ, പ്രതികൾ അവരുടെ കാർ സംഘത്തിലേക്ക് വേഗത്തിൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയേറ്റ് ശംപയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയും ചെയ്തു.
ബംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ ഐടി സേവന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശംപയെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിൽ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha


























