സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത്തി മകൻ ചെയ്ത കടും കൈയിൽ പകച്ച് അമ്മയും സഹോദരിയും; ജീവൻ അപഹരിച്ചത് ആ ഭയം?ഈ നശിച്ച ഏർപ്പാടിന് അന്തമില്ലേ ?
വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു . ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ് . തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ ( ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് വായ്പ തേടിയിരുന്നു. പക്ഷേ ആ ശ്രമം പരാജയപ്പെട്ടിരുന്നു.
മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ എവിടെനിന്നും വായ്പ ഇവർക്ക് കിട്ടിയില്ല. ഇതേ തുടർന്ന്, പുതുതലമുറ ബാങ്കിൽനിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടർന്ന് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തുകയായിരുന്നു അദ്ദേഹം .പക്ഷേ ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ പോകുകയും ചെയ്തു.
വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽനിന്ന് പിന്നീട് അറിയിപ്പ് കിട്ടുകയായിരുന്നു . ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴായിരുന്നു വിപിനെ മരിച്ചനിലയിൽ കണ്ടത്. സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ആ ജോലി നഷ്ടമായി .
മരപ്പണിക്കാരനായിരുന്ന അച്ഛൻ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. വിപിന്റെ സഹോദരിയുടേത്കുറച്ചുനാൾമുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു . സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനിടയിലാണ് യുവാവിന്റെ ആത്മഹത്യാ. വളരെയധികം ഖേദകരമായ കാര്യം തന്നെയാണ്. ഇവിടെയും വില്ലനായത് സ്ത്രീധനം തന്നെയാണെന്ന് പറയാതെ വയ്യ.
വിവാഹത്തിന് സ്വർണവും സ്ത്രീധനവും പണവും നൽകുന്ന ഈ സമ്പ്രദായം മനുഷ്യനെ ഒന്നടങ്കം മുടിക്കുകയാണ്. ഒരു വിവാഹം കഴിക്കുമ്പോൾ പെണ്ണിന്റെ വീട്ടുകാരിൽ നിന്ന് സ്വർണവും പണവും ചോദിച്ചു വാങ്ങുന്നവരുടെ എണ്ണം ഇപ്പോഴും കുറവല്ല. ഈ നശിച്ച സംസ്കാരത്തിന് കൂച്ചുവിലങ്കിട്ടില്ലെങ്കിൽ ഇതുപോലെ സംഭവങ്ങൾ ഇനിയും ആവർത്തിക്കും.
വിവാഹം എന്ന് കേൾക്കുമ്പോഴേ ഒരുപാട് പണം സമ്പാദിക്കാം എന്ന് ആർത്തിയോടെയാണ് പല വരന്മാരും വീട്ടുകാരും എത്തുന്നത്. പെണ്ണിന്റെ വീടിന്റെ അസ്ഥിവാരം വരെ തോണ്ടി എടുത്തു കൊണ്ടാണ് പല പുരുഷന്മാരും അവരുടെ വീട്ടുകാരും വിവാഹ സമ്പ്രദായത്തിലേക്ക് കാൽ ചുവട് വെക്കുന്നത്.
വരൻമാരുടെയും വീട്ടുകാരുടെയും കണ്ണുരുട്ടലിലും വമ്പൻ ഡിമാൻഡ് കളിലും പേടിച്ച് ഭയന്നാണ് പല പെൺ വീട്ടുകാരും സ്വർണവും സ്ത്രീ ധനവും ഒക്കെ നൽകുന്നത്. ഈ നശിച്ച സംവിധാനം ഈ ഭൂമിയിൽ നിന്ന് നീക്കപ്പെടേണ്ടതായിട്ടുണ്ട്. വളരെ അടുത്തു നടന്ന ഒരുപാട് മരണങ്ങളും ആത്മഹത്യകളുമെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് സ്ത്രീധന പീഡനം എന്നൊരു വസ്തുതയിലേക്കാണ്. ഇപ്പോൾ നടന്നിരിക്കുന്ന മരണവും സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ളതാണ് എന്ന നിഗമനമാണ്.
https://www.facebook.com/Malayalivartha