Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

ഇത്രയും പ്രതീക്ഷിച്ചില്ല... തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ രത്‌നശേഖരത്തിന്റെ പാതി അവകാശി കണ്ടെടുത്തയാള്‍ക്ക്; ഫ്രഞ്ച് പര്‍വതാരോഹകന്റെ സത്യസന്ധത മാതൃക; യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട രത്‌ന ശേഖരം

08 DECEMBER 2021 08:35 AM IST
മലയാളി വാര്‍ത്ത

രത്‌നങ്ങള്‍ എന്നും വിലപിടിപ്പുള്ളതാണ്. ഇപ്പോഴും രത്‌ന വ്യാപാരം വലിയ ബിസിനസാണ്. മാണിക്യവും മരതകവും ഇന്ദ്രനീലക്കല്ലുകളും നിറച്ച ആ ഇന്ത്യന്‍ നിര്‍മിത ലോഹപ്പെട്ടി യൂറോപ്പിലെ മോബ്ലാ പര്‍വത സാനുക്കളില്‍ തകര്‍ന്ന് വീണപ്പോള്‍ നഷ്ടമായത് പലരുടേയും സ്വപ്നങ്ങളാണ്. ആ പെട്ടിയെപ്പറ്റി പലരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പക്ഷേ അത് കണ്ടെടുത്ത ഫ്രഞ്ച് പര്‍വതാരോഹകന്‍ തന്റെ സത്യസന്ധത തെളിയിച്ചു.

ഇനി മുതല്‍ ആ ശേഖരത്തില്‍ പാതി, അതു കണ്ടെടുത്ത സത്യസന്ധനായ ഫ്രഞ്ച് പര്‍വതാരോഹകന്റേതാണ്. യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട 3.4 ലക്ഷം ഡോളര്‍ (2.56 കോടി രൂപ) വിലമതിക്കുന്ന രത്‌നശേഖരമാണു കണ്ടെത്തിയയാള്‍ക്കും സ്ഥലം ഉടമയായ സര്‍ക്കാരിനുമായി വീതിച്ചു നല്‍കുന്നത്.

 



1966 ല്‍ തകര്‍ന്നു വീണത്. എയര്‍ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചന്‍ജംഗ വിമാനത്തില്‍ ഇന്ത്യയുടെ ആണവശില്‍പി ഹോമി ഭാഭയും ഉണ്ടായിരുന്നു. അരനൂറ്റാണ്ടായി മഞ്ഞില്‍ പുതഞ്ഞു കിടന്ന രത്‌നക്കല്ലുകള്‍ 2013 ലാണ് പര്‍വതാരോഹകനു കിട്ടിയത്. അവിടെ 2 വിമാനാപകടങ്ങള്‍ നടന്നിട്ടുണ്ടെന്ന് അറിയാവുന്ന അദ്ദേഹം മലയിറങ്ങി വന്ന് പെട്ടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ശുദ്ധമായ രൂപത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഖര രാസരുപങ്ങളായ ധാതുസംയുക്തങ്ങളാണ് രത്‌നങ്ങള്‍. അവയ്ക്ക് സാധാരണയായി സ്വാഭാവിക നിറങ്ങളുണ്ട്. പരുക്കന്‍ രുപത്തില്‍ ലഭ്യമാകുന്ന രത്‌നക്കല്ലുകള്‍ മിനുക്കിയെടുത്ത് ആഭരണനിര്‍മ്മാണത്തിനും അലങ്കാരങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നു. കാര്‍ബണ്‍ സംയുക്തങ്ങളല്ലാതെ അകാര്‍ബണിക പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചില പാറക്കല്ലുകളും രത്‌നങ്ങളായി പരിഗണിക്കപ്പെടുന്നു. ഇവകൂടാതെ ജീവിവര്‍ഗ്ഗങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടാകുന്ന ചില ജൈവരത്‌നങ്ങളും പ്രചാരത്തിലുണ്ട്. മുത്ത്, പവിഴം ആംബര്‍ തുടങ്ങിയവയാണ് അവ.



ഭാരതീയ ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒമ്പത് വിശിഷ്ട രത്‌നങ്ങളാണ് നവരത്‌നങ്ങള്‍. ഇവ പ്രത്യേക രീതിയില്‍ പതിപ്പിച്ച ആഭരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വിവിധ മതങ്ങളിലും സംസ്‌ക്കാരങ്ങളിലും വിശിഷ്ടമായ പ്രധാന്യവും ഗുണങ്ങളും ഉണ്ടെന്ന് വിശ്വസിക്കുന്നു.

വേദകാലം മുതല്‍ തന്നെ ജ്യോതിഷപ്രകാരം രത്‌നങ്ങള്‍ ഉപയോഗിച്ചിരുന്നതായി പരാമര്ശിക്കപ്പെടുന്നുണ്ട്. ബഹു ഭൂരിപക്ഷ പൗരാണിക ജനതയും ജ്യോതിശാസ്ത്രാചാരപ്രകാരവും വൈദ്യോപയോഗത്തിനും ആദിമകാലം മുതല്‍ രത്‌നങ്ങള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ശാരീരിക സുഖങ്ങള്‍ക്കും മാനസിക വിഷമങ്ങള്‍ക്കും ആചാരപരമായ ദൈവീക ചടങ്ങുകള്‍ക്കും പണ്ട് മുതലേ രത്‌നങ്ങള്‍ ഉപയോഗിച്ച് പോന്നു. പാശ്ചാത്യര്‍ക്ക് അവരുടേതായ ജന്മദിനരത്‌നങ്ങളും ഹൈന്ദവ സംസ്‌കാരമനുസരിച്ച് ജ്യോതിഷഗണനപ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളും പ്രത്യേക രീതിയില്‍ അണിയുന്നതിനായുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു.



ബൈബിളില്‍ അഹരോന്റെ പുരോഹിത ശുശ്രൂഷയ്ക്കുള്ള വിശുദ്ധവസ്ത്രത്തില്‍ പതിക്കേണ്ട പന്ത്രണ്ട് രത്‌നങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. താമ്രമണി, പീതരത്‌നം, മരതകം, മാണിക്യം, നീലക്കല്ല്, വജ്രം, പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയാണ് അവ.

7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിലും അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ ഓക്‌സസ് താഴ് വരയിലും യഥാവിധി ഖനനങ്ങള്‍ നടന്നതായി തെളിവുകളുണ്ട്. ലാപിസ് ലസുലി രത്‌നക്കല്ലുകള്‍ ഹാരപ്പന്‍ നാഗരിക കാലഘട്ടത്തില്‍ വ്യാപകമായി ഖനനം ചെയ്യുകയും വ്യാപാരം നടത്തുകയും ചെയ്തതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യക്കാര്‍ക്കും രത്‌നം ഏറെ പ്രിയമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നിന്റെ വീട്ടില്‍ കേറി ഇരിപ്പുണ്ട്' എന്തൊക്കെ വന്നാലും രാഹുലിന്റെ കൂടെ...! കട്ടായം പറഞ്ഞ് സീമാ..! ചൊറിയന്മാരെ കയറി മാന്തിവിടുന്നു..!  (6 minutes ago)

അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ നടന്നത് രാഹുൽ വധം.. THE PROSECUTOR...രാഹുലിന്റെ കാലൻ ദേ ഗീനാകുമാരി...!  (8 minutes ago)

അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യത  (13 minutes ago)

ദമ്മാം എയർപോർട്ടിൽ കെ.എസ് ചിത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണം.  (18 minutes ago)

റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്....  (38 minutes ago)

പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ ലോറികളിലേക്ക്....  (58 minutes ago)

ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.  (1 hour ago)

എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും  (1 hour ago)

കാർ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചേക്കും.?  (2 hours ago)

കുറച്ചു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തി വരികയായിരുന്നു  (2 hours ago)

തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു  (2 hours ago)

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്....  (2 hours ago)

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (11 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (11 hours ago)

Malayali Vartha Recommends