Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

ഇത്രയും പ്രതീക്ഷിച്ചില്ല... തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ രത്‌നശേഖരത്തിന്റെ പാതി അവകാശി കണ്ടെടുത്തയാള്‍ക്ക്; ഫ്രഞ്ച് പര്‍വതാരോഹകന്റെ സത്യസന്ധത മാതൃക; യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട രത്‌ന ശേഖരം

08 DECEMBER 2021 08:35 AM IST
മലയാളി വാര്‍ത്ത

രത്‌നങ്ങള്‍ എന്നും വിലപിടിപ്പുള്ളതാണ്. ഇപ്പോഴും രത്‌ന വ്യാപാരം വലിയ ബിസിനസാണ്. മാണിക്യവും മരതകവും ഇന്ദ്രനീലക്കല്ലുകളും നിറച്ച ആ ഇന്ത്യന്‍ നിര്‍മിത ലോഹപ്പെട്ടി യൂറോപ്പിലെ മോബ്ലാ പര്‍വത സാനുക്കളില്‍ തകര്‍ന്ന് വീണപ്പോള്‍ നഷ്ടമായത് പലരുടേയും സ്വപ്നങ്ങളാണ്. ആ പെട്ടിയെപ്പറ്റി പലരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പക്ഷേ അത് കണ്ടെടുത്ത ഫ്രഞ്ച് പര്‍വതാരോഹകന്‍ തന്റെ സത്യസന്ധത തെളിയിച്ചു.

ഇനി മുതല്‍ ആ ശേഖരത്തില്‍ പാതി, അതു കണ്ടെടുത്ത സത്യസന്ധനായ ഫ്രഞ്ച് പര്‍വതാരോഹകന്റേതാണ്. യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട 3.4 ലക്ഷം ഡോളര്‍ (2.56 കോടി രൂപ) വിലമതിക്കുന്ന രത്‌നശേഖരമാണു കണ്ടെത്തിയയാള്‍ക്കും സ്ഥലം ഉടമയായ സര്‍ക്കാരിനുമായി വീതിച്ചു നല്‍കുന്നത്.

 



1966 ല്‍ തകര്‍ന്നു വീണത്. എയര്‍ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചന്‍ജംഗ വിമാനത്തില്‍ ഇന്ത്യയുടെ ആണവശില്‍പി ഹോമി ഭാഭയും ഉണ്ടായിരുന്നു. അരനൂറ്റാണ്ടായി മഞ്ഞില്‍ പുതഞ്ഞു കിടന്ന രത്‌നക്കല്ലുകള്‍ 2013 ലാണ് പര്‍വതാരോഹകനു കിട്ടിയത്. അവിടെ 2 വിമാനാപകടങ്ങള്‍ നടന്നിട്ടുണ്ടെന്ന് അറിയാവുന്ന അദ്ദേഹം മലയിറങ്ങി വന്ന് പെട്ടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ശുദ്ധമായ രൂപത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഖര രാസരുപങ്ങളായ ധാതുസംയുക്തങ്ങളാണ് രത്‌നങ്ങള്‍. അവയ്ക്ക് സാധാരണയായി സ്വാഭാവിക നിറങ്ങളുണ്ട്. പരുക്കന്‍ രുപത്തില്‍ ലഭ്യമാകുന്ന രത്‌നക്കല്ലുകള്‍ മിനുക്കിയെടുത്ത് ആഭരണനിര്‍മ്മാണത്തിനും അലങ്കാരങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നു. കാര്‍ബണ്‍ സംയുക്തങ്ങളല്ലാതെ അകാര്‍ബണിക പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചില പാറക്കല്ലുകളും രത്‌നങ്ങളായി പരിഗണിക്കപ്പെടുന്നു. ഇവകൂടാതെ ജീവിവര്‍ഗ്ഗങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടാകുന്ന ചില ജൈവരത്‌നങ്ങളും പ്രചാരത്തിലുണ്ട്. മുത്ത്, പവിഴം ആംബര്‍ തുടങ്ങിയവയാണ് അവ.



ഭാരതീയ ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒമ്പത് വിശിഷ്ട രത്‌നങ്ങളാണ് നവരത്‌നങ്ങള്‍. ഇവ പ്രത്യേക രീതിയില്‍ പതിപ്പിച്ച ആഭരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വിവിധ മതങ്ങളിലും സംസ്‌ക്കാരങ്ങളിലും വിശിഷ്ടമായ പ്രധാന്യവും ഗുണങ്ങളും ഉണ്ടെന്ന് വിശ്വസിക്കുന്നു.

വേദകാലം മുതല്‍ തന്നെ ജ്യോതിഷപ്രകാരം രത്‌നങ്ങള്‍ ഉപയോഗിച്ചിരുന്നതായി പരാമര്ശിക്കപ്പെടുന്നുണ്ട്. ബഹു ഭൂരിപക്ഷ പൗരാണിക ജനതയും ജ്യോതിശാസ്ത്രാചാരപ്രകാരവും വൈദ്യോപയോഗത്തിനും ആദിമകാലം മുതല്‍ രത്‌നങ്ങള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ശാരീരിക സുഖങ്ങള്‍ക്കും മാനസിക വിഷമങ്ങള്‍ക്കും ആചാരപരമായ ദൈവീക ചടങ്ങുകള്‍ക്കും പണ്ട് മുതലേ രത്‌നങ്ങള്‍ ഉപയോഗിച്ച് പോന്നു. പാശ്ചാത്യര്‍ക്ക് അവരുടേതായ ജന്മദിനരത്‌നങ്ങളും ഹൈന്ദവ സംസ്‌കാരമനുസരിച്ച് ജ്യോതിഷഗണനപ്രകാരമുള്ള ജന്മനക്ഷത്രക്കല്ലുകളും പ്രത്യേക രീതിയില്‍ അണിയുന്നതിനായുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു.



ബൈബിളില്‍ അഹരോന്റെ പുരോഹിത ശുശ്രൂഷയ്ക്കുള്ള വിശുദ്ധവസ്ത്രത്തില്‍ പതിക്കേണ്ട പന്ത്രണ്ട് രത്‌നങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. താമ്രമണി, പീതരത്‌നം, മരതകം, മാണിക്യം, നീലക്കല്ല്, വജ്രം, പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയാണ് അവ.

7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റിലും അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലെ ഓക്‌സസ് താഴ് വരയിലും യഥാവിധി ഖനനങ്ങള്‍ നടന്നതായി തെളിവുകളുണ്ട്. ലാപിസ് ലസുലി രത്‌നക്കല്ലുകള്‍ ഹാരപ്പന്‍ നാഗരിക കാലഘട്ടത്തില്‍ വ്യാപകമായി ഖനനം ചെയ്യുകയും വ്യാപാരം നടത്തുകയും ചെയ്തതായി ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യക്കാര്‍ക്കും രത്‌നം ഏറെ പ്രിയമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (4 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (4 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (4 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (4 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (4 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (5 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (5 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (6 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (7 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (7 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (7 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (7 hours ago)

Malayali Vartha Recommends