ഒരാഴ്ച മുന്നെ ഒരു അപരിചിതൻ ഷാനിനെ അന്വേഷിച്ചെത്തി; തിരുവനന്തപുരത്തു നിന്ന് ഇൻഷുറൻസിന്റെ വിവരങ്ങൾ തിരക്കി വന്നതാണെന്നായിരുന്നു പറഞ്ഞത്; പ്രധാന വഴിയിലൂടെയെത്തി ഷാനിന്റെ വിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞു; പുറകുവശത്തെ വഴിയിലൂടെ തിരികെപ്പോയി; സംശയം തോന്നിയ ഫൻസില ഷാനിനോട് പറഞ്ഞു; ഷാനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; നടുക്കുന്ന വെളിപ്പെടുത്തൽ

കൊലപാതകങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ . കേരളത്തിന്റെ ചങ്ക് പറിച്ചെടുത്ത രണ്ടു കൊലപാതകങ്ങളായിരുന്നു ആലപ്പുഴയിൽ നടന്നത്. ഈ കൊലപാതകങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരിക്കുകയാണ്.
കേസുകളിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ചിലരുണ്ട്. അവരെ വിശദമായി തന്നെ ചോദ്യം ചെയ്യാനും കേസ് അന്വേഷിക്കാനും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരിക്കുകയാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകം നടന്നത്.
ഈ കൊലപാതകത്തിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണു പൊലീസ് എത്തിയിരിക്കുന്ന നിഗമനം. ഫെബ്രുവരി 24നു വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിക്കുള്ള സാധ്യത സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുകയുണ്ടായി. കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയത് ഈയൊരു സാഹചര്യത്തിലായിരുന്നുവെന്നാണ് പൊലീസ് ഇന്റലിജൻസ് വിഭാഗം കരുതുന്നത് .
ഇങ്ങനെയൊരു തിരിച്ചടി സംഭവിച്ചാൽ എന്തു ചെയ്യണമെന്ന് എതിർപക്ഷത്തും ആലോചന നടന്നിരുന്നു. പൊലീസ് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. പക്ഷേ മണിക്കൂറുകൾക്കുള്ളിൽ ഇത്തരമൊരു നീക്കമുണ്ടാകുമെന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാനിനെ കൊലപ്പെടുത്തുന്നതിനു മുന്നേ തന്നെ വീടിന്റെ പരിസരത്ത് അപരിചിതരായ ചിലർ നിരീക്ഷണത്തിനെത്തിയതായി വീട്ടുകാർ വ്യക്തമാക്കിയിരിക്കുകയാണ്.
ഒരാഴ്ച മുന്നെ ഒരു അപരിചിതൻ ഷാനിനെ അന്വേഷിച്ച് എത്തി. ഭാര്യ ഫൻസിലയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് . തിരുവനന്തപുരത്തുനിന്ന് ഇൻഷുറൻസിന്റെ വിവരങ്ങൾ തിരക്കി വന്നതാണെന്നായിരുന്നു പറഞ്ഞത്. പ്രധാന വഴിയിലൂടെയെത്തി ഷാനിന്റെ വിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞു. ശേഷം അപരിചിതൻ പുറകുവശത്തെ വഴിയിലൂടെ തിരികെപ്പോയി. അപ്പോൾ സംശയം തോന്നിയ ഫൻസില കാര്യങ്ങൾ ഭർത്താവിനെ അറിയിച്ചു.
സംശയം തോന്നിയെങ്കിലും കാര്യമായെടുക്കാതെ ഷാൻ അതു വിട്ടെന്നും ഫൻസില വ്യക്തമാക്കി. പക്ഷേ തുടർന്നുള്ള ദിവസങ്ങളിൽ ഷാനിന്റെ വീടിനോടു ചേർന്ന വഴിയിൽ അപരിചിതരെ കണ്ടു തുടങ്ങിയെന്നും, ശബ്ദം കേട്ടു രാത്രി ലൈറ്റിട്ടപ്പോൾ വാഹനങ്ങൾ പോയതായും അയൽക്കാർ പറയുന്നുണ്ട്. ഷാനിനു നേരെ ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ രൺജീത് ശ്രീനിവാസിന്റെ വീടിനു പരിസരത്തു ചിലർ നിരീക്ഷണത്തിനെത്തിയിരുന്നുവത്രെ .
അവരാണ് ആക്രമണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം . ആക്രമണത്തിൽ രൺജീതിന്റെ തലയോട്ടി പൊട്ടി തലച്ചോറിനു ക്ഷതമേറ്റിറ്റിരുന്നു . പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം ഇങ്ങനെയൊക്കെയാണ്. നെഞ്ചിലേറ്റ കുത്തിലൂടെ കരളിനും മുറിവേൽക്കുകയുണ്ടായി.
അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ ബാർ അസോസിയേഷനിലും വീട്ടിലും പൊതുദർശനത്തിനു വച്ചു. അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിലെയും വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha























