ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന്; ഓൺലൈനായി രാവിലെ ഒൻപതരക്കാണ് യോഗം ചേരുന്നത്; പൊലീസ് നടപടികൾ, സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിക്കും; രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ആദരവ് മാത്രമാണ് ഉള്ളതെന്നും മന്ത്രി സജി ചെറിയാൻ

ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കുകയാണെന്നതാണ് ശ്രദ്ധേയമായ കാര്യം . ഓൺലൈനായി രാവിലെ ഒൻപതരക്കാണ് യോഗം ചേരുന്നത്. പൊലീസ് നടപടികൾ , സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിക്കും. ഇന്റലിജൻസിനും പൊലീസിനും വീഴ്ചകൾ സംഭവിച്ചു എന്ന വിലയിരുത്തലുണ്ട് .
എങ്കിലും ഇപ്പോൾ അത് മന്ത്രിസഭയിൽ ഉന്നയിക്കപ്പെടാൻ സാധ്യത കുറവാണ്. പൊലീസിൽ ആർ.എസ്.എസ് ഘടകം ഉണ്ടെന്ന ആരോപണം ആവർത്തിച്ചുയരുന്നുണ്ട്. ഇതും സർക്കാരിനെ പ്രതിരോധത്തിലാക്കി. അതേസമയം രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ആദരവ് മാത്രമാണ് ഉള്ളതെന്നും മന്ത്രി സജി ചെറിയാൻ പറയുകയുണ്ടായി.
ആർഎസ്എസ് രാഷ്‌ട്രീയ പാർട്ടി അല്ലാത്തതിനാലാണ് സർവ്വകക്ഷി യോഗത്തിൽ ക്ഷണിക്കാതിരുന്നതെന്നും ആർഎസ്എസ് നേതാക്കളുമായി പ്രത്യേക ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൊലപാതകങ്ങളെ സർവ്വകക്ഷി യോഗം ഐകകണ്‌ഠേനെ അപലപിച്ചുവെന്നും പഴുതുകൾ അടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളുടെ പേരിൽ മതപരമായ ചേരിതിരിവ് ഉണ്ടാകരുത്.
കൊലപാതകങ്ങൾക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും നാട്ടിൽ സമാധാനം നിലനിർത്തുമെന്നും അദ്ദേഹം ഉറപ്പു നൽകുകയുണ്ടായി. തുടർ സംഘർഷങ്ങൾ ഉണ്ടാകരുതെന്നും ഇനിയും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ യോജിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു . അന്വേഷണത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.
പരാതികൾ ജനപ്രതിനിധികളെയോ മന്ത്രിമാരെയോ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിപോലീസിന് ഇത് വരെ വീഴ്‌ച്ച സംഭവിച്ചിട്ടില്ല. സമാധാനം നിലനിർത്താൻ രാഷ്‌ട്രീയ പാർട്ടികൾ കാമ്പയിൻ ആരംഭിക്കണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊലപാതകങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി പി. പ്രസാദും വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























