Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

15 മുതൽ 30 മീറ്റർ വരെ കട്ടിയുള്ള മഞ്ഞ് കീറിമുറിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് 100 ദിവസമാണ് സാധാരണ രീതിയിൽ വേണ്ടിവരുക; ഈ ദൗത്യം 72 ദിവസം കൊണ്ട് തീർക്കുന്നതിന് നേതൃത്വം നൽകിയതിനാണ് ഹരിദാസിന് ശൗരചക്രം ലഭിച്ചത്; കാർഗിൽ - ദ്രാസ് മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് പാതയൊരുക്കാൻ 100 ദിവസം കൊണ്ട് തീർക്കേണ്ട പണി 72 ദിവസം കൊണ്ട് അതിസാഹസികമായി പൂർത്തീകരിച്ച സംഭവം വിവരിച്ച് ഡോ. തോമസ് ഐസക്ക്

26 DECEMBER 2021 07:22 PM IST
മലയാളി വാര്‍ത്ത

കാർഗിൽ - ദ്രാസ് മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് പാതയൊരുക്കാൻ 100 ദിവസം കൊണ്ട് തീർക്കേണ്ട പണി 72 ദിവസം കൊണ്ട് അതിസാഹസികമായി പൂർത്തീകരിച്ച സംഭവം വിവരിക്കുകയാണ് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കാർഗിൽ - ദ്രാസ് മേഖലയിൽ ഇന്ത്യൻ സേനയ്ക്ക് പാതയൊരുക്കാൻ 100 ദിവസം കൊണ്ട് തീർക്കേണ്ട പണി 72 ദിവസം കൊണ്ട് അതിസാഹസികമായി പൂർത്തീകരിച്ചു തരാൻ ശൗരചക്ര അവാർഡ് നേടിയ ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ എഞ്ചിനീയറായിരുന്നു എസ്. ഹരിദാസ്. ശ്രീനഗറിലെ റോഡിൽ മഞ്ഞുകാലത്ത് ഹിമപാതത്താൽ അടിച്ചിടേണ്ടി വരും.

15 മുതൽ 30 മീറ്റർ വരെ കട്ടിയുള്ള മഞ്ഞ് കീറിമുറിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് 100 ദിവസമാണ് സാധാരണ രീതിയിൽ വേണ്ടിവരുക. ഈ ദൗത്യം 72 ദിവസം കൊണ്ട് തീർക്കുന്നതിന് നേതൃത്വം നൽകിയതിനാണ് ഹരിദാസിന് ശൗരചക്രം ലഭിച്ചത്. റിട്ടയർമെന്‍റിനു ശേഷം നാട്ടിൽ സ്ഥിരതാമസം തുടങ്ങിയപ്പോഴാണ് ജനകീയാസൂത്രണം ആരംഭിക്കുന്നത്. പുനലൂർ മുനിസിപ്പാലിറ്റിയിലെ എംഎൽഇസി ചെയർമാനായി എസ്. ഹരിദാസ്.

ത്രാങ്ങാലി അടിയണപോലെ നദീതീര സംരക്ഷണത്തിന് പുനലൂർ മുനിസിപ്പാലിറ്റിയിൽ നടപ്പാക്കിയ നൂതന പരീക്ഷണമായ പുലിമുട്ട് നിർമ്മാണത്തിന് സൂത്രതാരകത്വം വഹിച്ചത് എസ്. ഹരിദാസായിരുന്നു. ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നൂതന സമ്പ്രദായം മനസ്സിലാക്കുന്നതിന് ഉന്നതതല മാർഗ്ഗ നിർദ്ദേശക സമിതി ചെയർമാൻ വി.എസ്.അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ ഞങ്ങൾ ഒരു സംഘം പുനലൂർ സന്ദർശിക്കുക ഉണ്ടായി. അതിന്‍റെ ഒരു ചിത്രമാണ് ആദ്യം കൊടുത്തിരിക്കുന്നത്.

പുനലൂർ നഗരസഭയെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചു കൊണ്ട് 10 കീലോമീറ്റർ നീളത്തിൽ കല്ലടയാറുണ്ട്. അനിയന്ത്രിതമായ മണൽ വാരൽമൂലം ആറിന്‍റെ ആഴം കൂടുകയും ആറ്റു തീരങ്ങൾ തകരുകയും ചെയ്തു. ഇതു ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കി. ജനകീയാസൂത്രണ ഗ്രാമസഭകളിൽ തീരസംരക്ഷണമായിരുന്നു മുഖ്യവിഷയം. ആറ്റിൻതീരം കല്ലുകെട്ടി സംരക്ഷിക്കണമെന്നുള്ളതായിരുന്നു ആവശ്യം.

ഇതിന് 8 കോടി രൂപ ചെലവു വരുമെന്നായിരുന്നു മതിപ്പ് കണക്ക്. ഇത്രയും തുക മുനസിപ്പാലിറ്റിക്ക് താങ്ങാനാകില്ല. ഈ ധർമ്മസങ്കടവേളയിലാണ് എസ്. ഹരിദാസ് പുത്തൻ ആശയം മുന്നോട്ടുവച്ചത്. ആറ്റുതീരങ്ങളിൽ പുലിമുട്ടുകൾ നിർമ്മിച്ച് ഒഴുക്കിന്‍റെ ശക്തിയെ ആറിന്‍റെ മധ്യഭാഗത്തേക്ക് തിരിച്ചു വിടുകയായിരുന്നു പരിപാടി.

കിഴക്കു നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന നദിയുടെ തീരങ്ങളിൽ 65-75 ഡിഗ്രി ചരിഞ്ഞ് കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് പുലിമുട്ടുകൾ നിർമ്മിക്കേണ്ടിയിരുന്നത്. 200-250 മീറ്റർ അകലത്തിലാണ് പുലിമുട്ട് നിർമ്മാണം. അടിത്തട്ടിന് 8 മീറ്റർ നീളവും 3 മുതൽ 5 മീറ്റർ വരെ വീതിയും ഉയരവും ഉണ്ടാകും. ഇതിനായുള്ള കരിങ്കല്ലുകൾ തുരുമ്പിക്കാത്ത മെറ്റൽ നെറ്റിന് കരിങ്കൽ ഭിത്തിയെ പൊതിയും. സിമന്‍റും മണലും ഉപയോഗിച്ചില്ല.

നദി കൊണ്ടുവരുന്ന എക്കലും മറ്റും കരിങ്കൽ വിടവുകളിൽ അടിഞ്ഞ് പുലിമുട്ടുകളെ ബലപ്പെടുത്തുന്നു. സ്വാഭാവികമായി പുല്ലും വളരും. പുലിമുട്ടുകൾക്കിടയിൽ ആറ്റുതീരത്ത് മുളയും ആറ്റുവഞ്ചികളും വച്ചുപിടിപ്പിക്കണം. വെള്ളപ്പൊക്കക്കാലത്ത് ഇവിടെയും ചെളി അടിഞ്ഞ് തീരം ബലപ്പെടും. പുതിയ പദ്ധതിക്ക് 60-70 ലക്ഷം രൂപയേ ചെലവു വരൂ. വിദഗ്ദർ തീരപര്യടനം നടത്തി പുലിമുട്ടുകൾ നിർമ്മിക്കേണ്ട സ്ഥലങ്ങൾ മാർക്കു ചെയ്യുന്നു. തീരവാസികളെ വിളിച്ചു ചേർത്ത് പുലിമുട്ടുകൾ നിർമ്മിക്കുന്നതിനെ സംബന്ധിച്ച് വിശദീകരിച്ചു.

ഗുണഭോക്തൃ കമ്മിറ്റിയും മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ആഴ്ചതോറും ഇവയുടെ യോഗം നടന്നു. പുലിമുട്ട് ഒന്നിന് 70,000/- രൂപ ചെലവു വരും. എന്നാൽ 40000 - 56000 രൂപയേ പ്ലാൻ ഫണ്ടിന് ചെലവാക്കിയുള്ളൂ. ബാക്കി സംഭാവനയും സന്നദ്ധസേവയുമായിരുന്നു. ഈറ്റ, മുള സംഘടിപ്പിച്ചത് സന്നദ്ധ സേവന അടിസ്ഥാനത്തിലായിരുന്നു.

ഞങ്ങളുടെ സന്ദർശനത്തിലെ നിഗമനം അനിയന്ത്രിതമായ മണലൂറ്റ് അവസാനിപ്പിച്ചാൽ പുതിയ പദ്ധതി വഴി തീരം സംരക്ഷിക്കാൻ ആവുമെന്നായിരുന്നു. പുലിമുട്ടുകൾ കണ്ടശേഷം വി.എസ് അച്യുതാനന്ദൻ ചെങ്കുളം - വട്ടപ്പട ലിങ്ക് റോഡ് സന്ദർശിച്ചു. 18 ലക്ഷം രൂപ വില വരുന്ന മൂന്നേക്കർ സ്ഥലവും 1 ലക്ഷം രൂപയും ജനങ്ങൾ ഇവിടെ സംഭാവന ചെയ്തു. സന്നദ്ധ സേവനം വഴി 3.5 ലക്ഷം രൂപയുടെ തൊഴിലും സംഭാവന ചെയ്തു.

മുനിസിപ്പാലിറ്റിയുടെ ഭവന നിർമ്മാണ പദ്ധതിയും വി.എസ്. നേരിൽ കണ്ടു. പുനലൂർ ജി.എച്ച്.എസ്.എസ് ലബോറട്ടറി കെട്ടിടം പണിയുന്നതിന് 2 ലക്ഷം രൂപയാണ് നഗരസഭ നൽകിയത്. 2.83 ലക്ഷം രൂപ പി.ടി.എ. സമാഹരിച്ചു. പണി തീർന്ന പുതിയ ഹാളിലായിരുന്നു വി.എസിന് സ്വീകരണം നൽകിയത്. പുനലൂർ ആശുപത്രി സന്ദർശിച്ചപ്പോഴാണ് ഹരിദാസിനെ കണ്ടത്. ഫോൺ ചെയ്യേണ്ട താമസം അദ്ദേഹം ആശുപത്രിയിൽ എത്തി. ഇപ്പോഴും പൂർണ്ണ ആരോഗ്യവാൻ. കർമ്മനിരതൻ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (9 minutes ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (26 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (41 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (50 minutes ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (1 hour ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (7 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (8 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (10 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

Malayali Vartha Recommends