അനീഷിനെ ഫോൺവിളിച്ച് വീട്ടിലേക്ക് വരുത്തിയത്, മകളുമയുള്ള ബന്ധം മനസ്സിലാക്കിയ ലാലൻ അനീഷിനെ കുത്തിക്കൊലപ്പെടുത്തി, മരണ വെപ്രാളത്തിൽ പിടയുന്ന അനീഷിനെ ആശുപത്രിയിൽ കൊണ്ടുപോയില്ല, ലാലനെതിരെയുള്ള എല്ലാ തെളിവുകളും പോലിസീന്റെ കയ്യിൽ, പേട്ടയിൽ നടന്നത് പ്രണയത്തിന്റെ പേരിലുള്ള ക്രൂരമായ ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ടുകൾ

പേട്ട സ്വദേശിയായ 19കാരൻ അനീഷ് ജോർജ്ജിനെ ലാലു എന്ന ഗൃഹനാഥൻ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ. അനീഷും തന്റെ മകളും തമ്മിൽ പള്ളിയിൽവെച്ച് പരിചയം ഉണ്ടായിരുന്നത് മനസ്സിലാക്കിയ പെൺകുട്ടിയുടെ പിതാവ് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇപ്പോൾ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വളരെവിത്യസ്തമായ വാർത്തകളാണ്. പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊലയാണ് നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രണയത്തിന്റെ പേരിൽ നടന്ന ഞെട്ടിക്കുന്ന ക്രൂരമായ ദുരഭിമാനക്കൊലയാണെന്ന വിരമാണ് അനീഷിന്റെ ബന്ധുക്കളും പിതാവും പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
വളരെ ആസൂത്രിതമായാണ് കൊലപാതകം നടന്നത്, വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനീഷിനെ ഫോൺവിളിച്ച് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഈ വിളിച്ച ഫോൺ പെൺകുട്ടിയുടെയാണോ ലാലുവിന്റെയാണോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. തെളിവുകൾ പോലിസീന്റെ കയ്യിലുണ്ട്. അനീഷ് ലാലുവിന്റെ വീട്ടിലെത്തിയപ്പോൾ ഒറ്റകുത്തിന് കുത്തിവീഴ്ത്തുകയായിരുന്നു,
മരണ വെപ്രാളത്തിൽ പിടയുന്ന അനീഷിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കുടുംബാംഗങ്ങൾ തയ്യാറായില്ല. ഞാൻ ഒരാളെ കുത്തിയിട്ടിട്ടുണ്ടെന്നും കള്ളനാണെന്ന് തോന്നുന്നു എന്ന് ഗൃഹനാഥൻ പോലിസ് സ്റ്റേഷനിൽ പോയി അറിയിക്കുകയായിരുന്നു. തെറ്റു ചെയ്തിരുന്നെങ്കിൽ മകന്റെ കയ്യും കാലും തല്ലിയൊടിച്ച് ഇടാമായിരുന്നു, അല്ലെങ്കിൽ പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കാമായിരുന്നു. എന്തിനാണ് ഈ കൊലപാതകം നടത്തിയത്, അവനെ ഞങ്ങൾക്ക് തിരിച്ചുകിട്ടുമായിരുന്നെന്ന് കണ്ണീരോടെ അനീഷിന്റെ പിതാവും പറയുന്നു
അപകടം നടന്നെന്നു മാത്രമാണ് പൊലീസ് അനീഷിന്റെ കുടുംബത്തോട് ഫോണിലൂടെ പറഞ്ഞത്. വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനു മുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി അനീഷിന്റെ പിതാവ് പറഞ്ഞു. പൊലീസ് ജീപ്പിൽ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകനു കുത്തേറ്റ വിവരം അറിഞ്ഞത്.
പൊലീസ് ജീപ്പിൽതന്നെ പിതാവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി. പിതാവിനെ കാണിച്ചശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്നു അറിയില്ലെന്നു ബന്ധുക്കൾ പറയുന്നു. അർദ്ധരാത്രിയിൽ മകളുടെ മുറിയിലേക്ക് ചെന്നത് സംസാരം കേട്ടെന്നായിരുന്നു കൊല നടത്തിയ സൈമൺ ലാല പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇയാളുടെ ഈ മൊഴിയെ പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. മുറിയിൽ എത്തിയ ശേഷം അനീഷുമായി കൈയേറ്റമുണ്ടായതായും ലാല പറഞ്ഞിരിക്കുന്നു. പ്രതിയുടെ മൊഴി പൊലീസ് തള്ളുകയാണുണ്ടായത്. അനീഷിനെ കുത്തിയ വിവരം സൈമൺ തന്നെയായിരുന്നു പേട്ട പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്.
കള്ളനാണെന്ന് കരുതി, പ്രാണരക്ഷാർത്ഥം കുത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് വന്നു പറഞ്ഞത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ഈ മൊഴി പൊലീസ് തള്ളുകയുണ്ടായി. സൈമണിന്റെ മകളും അനീഷും സുഹൃത്തുക്കളാണെന്നും ഈ പെൺകുട്ടിയെ കാണാനാകണം യുവാവ് വീട്ടിലെത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ ഉള്ളത് .
പുലർച്ചെ മകളുടെ മുറിയിൽ നിന്ന് സംസാരം കേട്ടാണ് സൈമൺ അങ്ങോട്ടേക്ക് ചെന്നത്. വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് ഇയാൾ ബലം പ്രയോഗിച്ച് കതക് തുറന്ന് അകത്തു കയറുകയായിരുന്നുവത്രേ. അനീഷിനെ കണ്ടതോടെ ഇരുവരും തമ്മിൽ കൈയേറ്റമുണ്ടായി. ഇതിനിടെ പ്രതി യുവാവിനെ കത്തികൊണ്ട് കുത്തിയെന്നാണ് പൊലീസ് ഭാഷ്യം. പേട്ട സ്വദേശി അനീഷ് ജോർജ് ആണ് അയൽവാസി സൈമൺ ലാലയുടെ വീട്ടിൽ കുത്തേറ്റ് മരിച്ചത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം നടന്നത്.
അതേസമയം ഈ സംഭവത്തിൽ നടുക്കം വിട്ടുമാറാതെയാണ് തലസ്ഥാനം ആയിരിക്കുന്നത്. രാത്രിയിൽ തങ്ങൾക്കൊപ്പം വീട്ടിൽ കിടന്നുറങ്ങിയ മകൻ പുലർച്ചെ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് അനീഷിന്റെ കുടുംബം. കൊല്ലപ്പെട്ട അനീഷും പ്രതി സൈമൺലാലന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിലും സൺഡേ സ്‌കൂളിലും ഒരുമിച്ചായിരുന്നു.
എന്നാൽ ഇരുവരും സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു എന്നാണ് സൂചന.അമ്മയെയും സഹോദരനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.' അവനെ കരുതിക്കൂട്ടി കൊന്നതാണെന്നാണ് സങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് പറയുന്നത്. കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്ന് അദ്ദേഹം ചോദിക്കുന്നു.
https://www.facebook.com/Malayalivartha