ഇത് നീ കൊന്ന അമ്മയുടെ മകനാണ്; അമ്മയുടെ കൊലയാളിയെ കണ്ട് രോഷാകുലനായി മകൻ; ഇരട്ടക്കൊല നടത്തിയിട്ടും തൃപ്തി വന്നില്ലെന്ന് റിപ്പർ, മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന പണം എടുക്കാനാകാത്തതിൽ നിരാശ

കൊച്ചി പോണേക്കരയിൽ ഇരട്ടക്കൊല നടത്തിയ റിപ്പർ ജയാനന്ദനെ കൊല നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്. മോഷണത്തിന് ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വീടായിരുന്നുവെന്ന് റിപ്പർ ജയാനന്ദൻ പൊലീസിനോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ജയാനന്ദനെ തെളിവെടുപ്പിനെത്തിച്ചത്. കൊല്ലപ്പെട്ട നാണിക്കുട്ടി അമ്മാളും നാരായണ അയ്യരും താമസിച്ചിരുന്ന വീടിനടുത്ത വീട്ടിൽ മോഷണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും അവിടെ കയറിയപ്പോൾ പെട്ടെന്ന് ലൈറ്റ് തെളിഞ്ഞതിനാൽ നാണിക്കുട്ടി അമ്മാളുവിന്റെ വീട്ടിൽ കയറുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.
സമീപത്തെ വീട്ടിൽ നിന്ന് കമ്പിപ്പാരയടുത്തിരുന്നു. മൂത്രമൊഴിക്കാനായി പുറത്തേക്കിറങ്ങിയ നാരായണ അയ്യരേയാണ് കമ്പിപ്പാര കൊണ്ട് ആദ്യം തലയ്ക്കടിച്ചത്.
മരണം ഉറപ്പാക്കാനായി മുഖത്തും പ്രഹരിച്ചിരുന്നു. നിലവിളി കേട്ടാണ് ബന്ധുകൂടിയായ നാണിക്കുട്ടി അമ്മാളു ഓടിയെത്തി. വീട്ടിൽ നിന്നെടുത്ത ആയുധം കൊണ്ട് ഇവരെ വെട്ടിവീഴ്ത്തുകയും മുഖം വികൃതമാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം അലമാരിയിൽ നിന്ന് സ്വർണവും വെള്ളിയും കവർന്നു. തെളിവ് നശിപ്പിക്കാനായി മൃതദേഹങ്ങളിൽ മുളകുപൊടി വിതറി. കൊലപാതകം നടത്തിയ രീതിയും ജയാനന്ദൻ പൊലീസിനോട് വിശദീകരിച്ചു.
ജനുവരി ഒന്നു വരെയാണ് പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ജയാനന്ദനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈആർ റസ്തം പറഞ്ഞു. അതേസമയം തെളിവെടുപ്പിനായി ജയാനന്ദനെ പോണേക്കരയിലെ വീട്ടിലെത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ അരങ്ങേറി. കൊലപാതകം നടത്തിയ രീതി വിശദീകരിക്കുന്നതിനിടെ കൊല്ലപ്പെട്ട സ്ത്രീയുടെ മകനെ ചൂണ്ടി ഇതാരാണെന്നറിയാമോ? നീ കൊന്ന അമ്മയുടെ മകനാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയവേ മകൻ വികാരാധീനനായി.
അപ്പോഴും യാതൊരു കൂസലുമില്ലാതെ ജയാനന്ദൻ നിന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം പണവും സ്വർണവും കവർന്നിട്ടും താൻ തൃപ്തനായിരുന്നില്ലെന്ന് ജയാനന്ദൻ പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന തുക കണ്ടെത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും ഇയാൾ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
കരിക്കു കച്ചവടം നടത്തിയാണ് മോഷണത്തിനുള്ള വീടുകള്‍ കണ്ടെത്തിയിരുന്നത്.
നോക്കിവച്ച വീട്ടില്‍ ലൈറ്റ് തെളിഞ്ഞപ്പോള്‍ ഓടി മതില്‍ ചാടിക്കടന്ന് ഈ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ ബള്‍ബ് ഊരി മാറ്റിവച്ച ശേഷമായിരുന്നു ഇരുട്ടില്‍ മറഞ്ഞിരുന്നത്. അടുത്ത വീട്ടില്‍നിന്നു ലഭിച്ച കമ്പിപ്പാരയും കൈവശം കരുതിയിരുന്നു. ആ സമയത്താണ് നാരായണ അയ്യര്‍ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയത്. കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അയ്യരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
നിലവിളി കേട്ടാണ് അയ്യരുടെ മാതൃസഹോദരി നാണിക്കുട്ടി അമ്മാള്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന ഇവരെയും കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്നാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കവര്‍ന്നത്. ഇതിനു ശേഷം തെളിവു നശിപ്പിക്കാന്‍ മുറിയിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറിയ ശേഷമാണു സ്ഥലം വിട്ടത്.ജയാനന്ദനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്‌ഡിവൈഎസ്പി വൈആര്‍ റസ്തം പറഞ്ഞു. പ്രതിയെ, മജിസ്‌ട്രേട്ടിനു മുന്‍പാകെ സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha