സൈമന്റെ മകളുമായി അനീഷിനുണ്ടായിരുന്നത് വർഷങ്ങളായുള്ള അടുപ്പം, അനീഷ് വീട്ടിൽ വരാറുണ്ടെന്ന് സംശയം തോന്നിയപ്പോൾ ജാഗ്രതവെടിയാതെ അവസരത്തിനായി കാത്തിരുന്നു, മകളുടെ മുറിയിൽ നിന്നുമുള്ള സംസാരം കേട്ടപ്പോള്‍ സൈമന്റെ കൺട്രോൾപോയി, വാതിൽ ശക്തിയിൽ ചവിട്ടി തുറന്നു, മുറിയിൽ അനീഷിനെ കണ്ടതോടെ സൈമണ്‍ പ്രകോപിതനായി, ആക്രമിക്കരുതെന്ന ഭാര്യയും രണ്ട് പെണ്‍കുട്ടികളും കരഞ്ഞ് പറഞ്ഞുവെങ്കിലും കൂസലില്ലാതെ നെഞ്ചിലും മുതുകിലും കത്തി കുത്തിയിറക്കി, പേട്ടയിലെ അരുംകൊലയുടെ ചുരുളഴിയുമ്പോൾ

തിരുവനന്തപുരം പേട്ടയിലെ പത്തൊമ്പത് വയസുകാരൻ അനീഷ് ജോർജിന്റെ അരുംകൊലയുടെ ചുരുളഴിയുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അനീഷ് ജോർജ്ജും സൈമന്റെ മകളുമായി വർഷങ്ങളായി അടുപ്പമുണ്ട്. അനീഷിനെ സൈമണ്‍ ലാലക്ക് മുൻപരിചയമുണ്ടായിരുന്നു. അനീഷ് ഈ വീട്ടിൽ വരാറുണ്ടെന്ന് സംശയം തോന്നിയ സൈമണ്‍ അതിനാൽ ജാഗ്രതയിലായിരുന്നുവെന്നും പേട്ട പൊലീസ് പറയുന്നു.
പുലർച്ചെ മകളുടെ മുറിയിൽ നിന്നും സംസാരം കേട്ടപ്പോള്‍ സൈമണ്‍ വാതിൽ ചവിട്ടി തുറന്നു. മുറിയിൽ അനീഷിനെ കണ്ട സൈമണ്‍ പ്രകോപിതനായി. ആക്രമിക്കരുതെന്ന ഭാര്യയും രണ്ടു പെണ്‍കുട്ടികളും കരഞ്ഞു പറഞ്ഞുവെങ്കിലും കത്തികൊണ്ട് നെഞ്ചിലും മുതുകിലും കുത്തിയെന്ന് പൊലീസ് പറയുന്നു.
പ്രതി സൈമൺ ലാലന്റെ ഭാര്യ പുലർച്ചെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തലിൽ കേസിൽ നിർണായകമായേക്കാവുന്ന ഫോൺ രേഖകൾ പരിശോധിക്കുകയാണ് പൊലീസ്. മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണെന്നും അതോടെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു.
എന്നാൽ അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവർ നൽകിയില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് അനീഷ് ജോർജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസിൽ കീഴടങ്ങിയ സൈമണ്‍ ലാലൻ മൊഴി. എന്നാൽ ഈ മൊഴി കളവാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട അനീഷിന്റെ അമ്മ ഡോളി ഇന്നലെ രംഗത്തെത്തിയിരുന്നു. സൈമണിന്റെ കുടുംബപ്രശ്‌നങ്ങള്‍ കുറച്ചൊക്കെ ഞങ്ങള്‍ക്കും അറിയാം. ഭാര്യയെയും മക്കളെയും അയാള്‍ ഉപദ്രവിക്കാറുണ്ട്. അപ്പോഴെല്ലാം അവര്‍ പറഞ്ഞിട്ട് മോന്‍ ഇവിടുന്ന് പോകാറുണ്ട്.
ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നതായൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. അന്നും അതുപോലെ എന്തോ സംഭവിച്ചിട്ടാണ് അവന്‍ പോയിട്ടുണ്ടാവുക. എന്റെ മോനെ എല്ലാവരും കൂടി ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നും ഡോളി പറഞ്ഞു. എന്തായാലും സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും പുറത്താവേണ്ടതുണ്ട്.
https://www.facebook.com/Malayalivartha