Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

വിസ്മയയെ സ്നേഹിച്ചത് സഹിക്കാനായില്ല ..വസ്ത്രങ്ങൾ വലിച്ചുകീറി , കറിക്കത്തി കൊണ്ടുള്ള കുത്തേറ്റത്തോടെ തളർന്നു പോയ വിസ്മയ കട്ടിലില്‍ ഇരുന്നപ്പോൾ സോഫയുടെ കൈപ്പിടി എടുത്ത് കാലിനും തലക്കും അടിച്ചു .. ദേഹത്ത് ജിത്തു മണ്ണെണ്ണ ഒഴിച്ച് ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. തീ പടർന്നപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിസ്മയയെ സോഫയുടെ കൈപ്പിടി ഉപയോഗിച്ച് തള്ളി തീയിലിട്ടു .. . ജീവനോടെ കത്തിച്ചു

31 DECEMBER 2021 03:21 PM IST
മലയാളി വാര്‍ത്ത

 

വടക്കന്‍ പറവൂരിലെ വിസ്മയ കൊലപാതകത്തില്‍ പ്രതിയായ സഹോദരി ജിത്തുവിന്റെ മൊഴി എല്ലാവരെയും നടുക്കി .സ്വന്തം സഹോദരിയെ അതിക്രൂരമായി കൊന്നത് അച്ഛനും അമ്മയും വിസ്മയയ്ക്ക് അധിക സ്നേഹം കൊടുക്കുന്നുവെന്ന ധാരണയിൽ .. സഹോദരിയെ ആണ് വീട്ടില്‍ എല്ലാവര്ക്കും കൂടുതൽ ഇഷ്ടം എന്നും തനിക്ക് അവഗണന നേരിട്ടെന്നും ജിത്തു പൊലീസിനോട് പറഞ്ഞു.


മാതാപിതാക്കള്‍ വിസ്മയക്ക് മാത്രം പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാറുണ്ടെന്നും ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക് ഉണ്ടാകാറുണ്ടെന്നും ജിത്തു പറയുന്നു. വിസ്മയ മരിച്ചദിവസം ജിത്തു വിസ്മയയുടെ വസ്ത്രങ്ങൾ വലിച്ചു കീറി .. സഹോദരിയുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജിത്തു കത്തിയെടുത്ത് വിസ്മയയെ കുത്തി. കത്തി കൊണ്ടു നേരെ വീശിയപ്പോൾ വിസ്മയയുടെ നെഞ്ചിലും കയ്യിലും മുറിവുപറ്റി. പിടിവലിക്കിടയിൽ ജിത്തുവിന്റെ കൈക്കും മുറിവേറ്റിരുന്നു..

 

 

എന്നാൽ കുത്തേറ്റത്തോടെ തളർന്ന വിസ്മയ കട്ടിലില്‍ ഇരുന്നപ്പോൾ സോഫയുടെ കൈപ്പിടി എടുത്ത് വിസ്മയയുടെ കാലിനും തലക്കും അടിച്ചെന്നും ജിത്തു പൊലീസിനോട് സമ്മതിച്ചു. പിന്നാലെ വിസ്മയയുടെ ദേഹത്ത് ജിത്തു മണ്ണെണ്ണ ഒഴിച്ചു. ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. പിന്നീട് തീ പടർന്നപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിസ്മയയെ അതിലേക്ക് പിടിച്ചിടാൻ ശ്രമിച്ചു. സോഫയുടെ കൈപ്പിടി ഉപയോഗിച്ച് തള്ളിയിടുകയായിരുന്നു എന്നാണ് ജിത്തു പറഞ്ഞത് .


മണ്ണെണയും രക്തവുമായ തന്റെ വസ്ത്രം മാറ്റി ജിത്തു വൃത്തിയുള്ള വസ്ത്രം ധരിച്ചു. മുന്‍വശത്തെ ഗേറ്റ് പൂട്ടി വീടിന്റെ അരികിലുള്ള വഴിയിലൂടെ പുറത്തുപോയി. അവിടെ നിന്ന് ഒരാളോട് പത്തു രൂപ വാങ്ങി

 

ജങ്ഷനിലെത്തി എടവനക്കാട്ടേക്ക് പോകാന്‍ ബസില്‍ കയറി. ബസിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് ടിക്കറ്റിന് പണം നല്‍കിയത്. എടവനക്കാട്ട് വെച്ച് കൈയ്യിലുണ്ടായിരുന്ന വിസ്മയയുടെ ഫോണ്‍ എടുത്ത് സിം ഒടിച്ചു കളഞ്ഞു. പിന്നീട് രണ്ട് കാറുകളില്‍ ലിഫ്റ്റ് ചോദിച്ചാണ് എറണാകുളം വരെ എത്തിയത്.

 

അവിടെ ഒരു മാളിൽ കയറി ജോലി അന്വേഷിച്ചു. എന്നാൽ ആധാർ കാർഡുമായി നാളെ വരാൻ ആവശ്യപ്പെട്ട് അവർ പറഞ്ഞയച്ചു. പിന്നീട് ശുചിമുറിയിലും ഹോട്ടലുകളുടെ ലോബികളിലും മറ്റുമായി ജിത്തു നേരം വെളുപ്പിക്കുകയായിരുന്നു.


കൊലപാതകത്തിനിടെ കൈയ്യിലേറ്റ മുറിവ് പഴുത്തതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജിത്തു ചികിത്സ തേടി. ഇവിടെ പണം നല്‍കാതെ മുങ്ങുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മേനക ജങ്ഷനില്‍ വെച്ചാണ് കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ പൊലീസുകാര്‍ ജിത്തുവിനെ കണ്ടെത്തിയത്. എന്നാല്‍ ലക്ഷദ്വീപ് സ്വദേശിയാണെന്നായിരുന്നു ജിത്തു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ജിത്തുവിനെ പൊലീസ് കാക്കനാട്ടെ തെരുവോരം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജിത്തുവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.


ഇന്നലെ കസ്റ്റഡിയിലായ ജിത്തുവിനെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിസ്മയയെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്.


ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് ജിത്തു വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് ജിത്തുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാലണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാൽ തല മൊട്ടയടിച്ച നിലയിലാണ് ജിത്തുവിനെ കണ്ടെത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (6 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (6 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (7 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (7 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (7 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (8 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (10 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (10 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (10 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (11 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (11 hours ago)

Malayali Vartha Recommends