അനീഷിനെ കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍, കൊലപാതകം നടന്ന പെൺകുട്ടിയുടെ മുറിയില്‍ ബിയര്‍ കുപ്പികള്‍, മകളുമായുള്ള അനീഷിന്റെ പ്രണയം സൈമണെ ചൊടിപ്പിച്ചു, വൈരാഗ്യം മുഴുവൻ ഉള്ളിലൊതുക്കി അവസരത്തിനായി കാത്തിരുന്നു, കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിക്കൊന്നതല്ല, അനീഷാണെന്ന് മനസിലാക്കി നെഞ്ചിലും മുതുകിലും കത്തി മാറി മാറി കുത്തിയിറക്കി, പേട്ടയിലെ കൊലപതകത്തിൽ ദുരൂഹതയേറുന്നു

പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകത്തിൽ ഇപ്പോഴും ചില ദൂരൂഹതകൾ ബാക്കി നിൽക്കുകയാണ്. അനീഷിനെ കൊലപ്പെടുത്തിയതായി അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചെങ്കിലും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്ന ചില കര്യങ്ങൾ നമ്മൾ പരിശോധിക്കുമ്പോൾ ചില കാര്യങ്ങളിൽ വ്യക്തയില്ല. സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നത്. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തതാകട്ടെ ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍. ആയുധം പൊലീസ് കണ്ടെടുത്തു.കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ ബിയർകുപ്പികൾ അവിടെ എങ്ങനെ വന്നെന്നോ, ഇത് പ്രതി ഉപയോഗിച്ചതാണോ എന്നൊന്നും വ്യക്തതയില്ല.ഇത് കൊപാതകം നടന്ന പെൺകുട്ടിയുടെ മുറിയിൽ നിന്നാണ് കണ്ടെടുത്തിരിക്കുന്നതെന്നും എടുത്തു പറയേണ്ട ഒരുകാര്യം തന്നെയാണ്.
സൈമൺ ലാലന്റെ ഭാര്യ പുലർച്ചെ തങ്ങളെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. 'മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണ്. ആ കോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വന്നതോടെ മകനെ അന്വേഷിച്ചു.
അപ്പോഴാണ് മകൻ വീട്ടിലില്ലെന്ന വിവരം മനസിലായത്'. അതോടെ സൈമണിന്റെ ഭാര്യയെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു. എന്നാൽ അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവർ നൽകിയില്ലെന്നും പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുവാനാണ് ആവശ്യപ്പെട്ടതെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് അനീഷ് ജോർജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസിൽ കീഴടങ്ങിയ സൈമണ്‍ ലാലൻ ആദ്യം മൊഴി നല്കിയത്. ഈ മൊഴി കളവാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അനീഷ് ജോർജ്ജും സൈമന്റെ മകളുമായിവർഷങ്ങളായി അടുപ്പമുണ്ട്.
അനീഷിനെ സൈമണ്‍ലാലക്ക് മുൻപരിചയമുണ്ടായിരുന്നു. അനീഷ് ഈ വീട്ടിൽ വരാറുണ്ടെന്ന് സംശയം തോന്നിയ സൈമണ്‍ ജാഗ്രതയിലായിരുന്നു. പുലർച്ചെ മകളുടെ മുറിയിൽ നിന്നും സംസാരം കേട്ടപ്പോള്‍ സൈമണ്‍ വാതിൽ ചവിട്ടി തുറന്നു. മുറിയിൽ അനീഷിനെ കണ്ട സൈമണ്‍ പ്രകോപിതനായി. ആക്രമിക്കരുതെന്ന ഭാര്യയും രണ്ടു പെണ്‍കുട്ടികളും കരഞ്ഞു പറഞ്ഞുവെങ്കിലും കത്തികൊണ്ട് നെഞ്ചിലും മുതുകിലും കുത്തിയെന്ന് പേട്ട പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha