Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

സര്‍ക്കാരിന് വീണ്ടും പണി കൊടുത്ത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍... പോലീസ് സംരക്ഷണം, പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരിഗണനാ വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹം കെ റയിലില്‍ പിടിച്ച് സര്‍ക്കാരിന് പണികൊടുത്തത്

13 JANUARY 2022 09:00 AM IST
മലയാളി വാര്‍ത്ത

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വീണ്ടും സര്‍ക്കാരിന് പണി കൊടുത്തു. പോലീസ് സംരക്ഷണം, പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരിഗണനാ വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹം കെ റയിലില്‍ പിടിച്ച് സര്‍ക്കാരിന് പണികൊടുത്തത്. വിഷയം മാറിയെങ്കിലും സര്‍ക്കാരിന്റെ മനസ്സമാധാനം കെടുമെന്ന് ഉറപ്പായി.


ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റുന്നത് ചീഫ് ജസ്റ്റിസാണെങ്കിലും അതില്‍ സര്‍ക്കാരിന്റെ കൈകടത്തല്‍ കാണും എന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് ജസ്റ്റിസ് കമാല്‍ പാഷാ കേരള ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയിരുന്നു.ഇതിനെതിരെ ജസ്റ്റിസ് കമാല്‍ പാ ഷാ തന്നെ രംഗത്തെത്തിയിരുന്നു.

 

വിരമിക്കുന്ന ദിവസവും അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചു. ഇതിന് ശേഷം കാര്യമായ വിവാദങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുമുണ്ടായി രുന്നില്ല. പിന്നീട് ബഞ്ചുകള്‍ മാറിയെങ്കിലും അത് വിവാദമുണ്ടാകാതെ പോയി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് മാറ്റിയിട്ടും പ്രതീക്ഷിച്ചതു പോലെ വിവാദങ്ങളൊന്നും ഉണ്ടായില്ല.

തീര്‍ത്തും നീതിമാനാണ് ദേവന്‍ രാമചന്ദ്രന്‍. അദ്ദേഹം ഒരു പക്ഷത്തും ചേരാറില്ല. ഇക്കാര്യം അദ്ദേഹത്തിന്റെ ഉത്തരവുകള്‍ സൂക്ഷ്മമായി പിന്തുടരുന്നവര്‍ക്ക് മനസിലാവും.അതേ സമയം നീതിയല്ലാത്തതിനെ തുറന്ന് എതിര്‍ക്കുകയും ചെയ്യും. പോലീസിനെ തിരെ നിശിതമായ വിമര്‍ശനങ്ങളാണ് അദ്ദേഹം നടത്തിയത്. പിങ്ക്
പോലീസുകാരി കുട്ടിയെ അപമാനിച്ച സംഭവത്തില്‍ അദ്ദേഹം സര്‍ക്കാരിനെതിരെ വാളെടുത്തു. തകര്‍ന്ന് തരിപ്പണമായ റോഡുകള്‍ക്കെതിരെയും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ രംഗത്തുവന്നു.

 



ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 24 ന് ദേവന്‍ രാമചന്ദ്രന്റെ പരിഗണനാ വിഷയത്തില്‍ ഹൈക്കോടതി മാറ്റം വരുത്തിയത്.പോലീസ്, ജസ്റ്റിസ് അനു ശിവരാമന് നല്‍കി. ക്രിസ്തുമസ് അവധിക്ക് ശേഷമാണ് പരിഗണനാ വിഷയം മാറിയത്. തലസ്ഥാനത്ത് നടന്ന കാല്‍ വെട്ടലിലും ഞെട്ടിക്കുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്.പരിഗണനാ വിഷയങ്ങളില്‍ റവന്യു ആണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഇപ്പോഴുള്ള മുഖ്യവിഷയം.

കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഇത് സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമ വിരുദ്ധം ആണെന്ന്‌കോടതി അഭിപ്രായപ്പെട്ടത്.

 



ആ കല്ലുകള്‍ എടുത്തു മാറ്റാന്‍ എന്ത് നടപടി സ്വീകരിക്കും എന്നും കേരള റെയില്‍ ഡെവലപ്പ്‌മെന്റ കോര്‍പ്പറഷേന്‍ വ്യക്തമാക്കണെന്നും കോടതി ആവശ്യപ്പെട്ടു. ഇത്രേം വലിയ തൂണുകള്‍ സ്ഥാപിച്ചു ആളുകളെ പേടിപ്പിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം എന്ന വിമര്‍ശനത്തോടെയാണ് കെ റയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് താല്‍ക്കാലിക വിലക്ക് കോടതി ഏര്‍പ്പെടുത്തിയത്. കല്ലുകള്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വേ നിയമപ്രകാരമല്ലാത്ത അതിരളടയാളക്കല്ലുകള്‍ സ്ഥാപിക്കരുതെന്നാണ് ഇടക്കാല ഉത്തരവ്. കേസ് ഇനി ജനുവരി 20-ന് വീണ്ടും പരിഗണിക്കും.

സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന അതിവേഗ തീവണ്ടിപ്പാതയായ സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കേരള ഹൈക്കോടതി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോടതിയെ ഇരുട്ടത്ത് നിര്‍ത്തരുത്. പദ്ധതിയില്‍ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണം.  

 



പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനും കേന്ദ്ര റയില്‍വേ മന്ത്രാലയത്തിനും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അസിസ്റ്റന്റ് സോിളസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും കെ റെയില്‍ പദ്ധതിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത്. ഇതൊന്നും അനുവദിക്കാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. പദ്ധതിക്കായി തിടുക്കം കൂട്ടുന്നതാണ് വിവാദത്തിന് കാരണം. ഇരുട്ടില്‍ നിര്‍ത്തി ഇത്രയും വലിയ ഒരു പ്രോജക്ടുമായി മുന്നോട്ട് പോകാനാവില്ലെന്നും കോടതി സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും ഓര്‍മ്മിപ്പിച്ചു.



ചുരുക്കത്തില്‍ കേരള മുഖ്യമന്ത്രിയുടെ അഭിമാന പദ്ധതിക്കാണ് ഹൈക്കോടതി തുരങ്കം വച്ചിരിക്കുന്നത്. അദ്ദേഹം എങ്ങനെ സഹിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (12 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (13 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (19 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (46 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends