ആറു മാസം മുൻപു പ്രണയ വിവാഹം; യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകി പിതാവ്
ആറു മാസം മുൻപു വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ രംഗത്ത് എത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11നു കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ ബന്ധുക്കളും നാട്ടുകാരും ചേർന്നു കതക് പൊളിച്ചു പുറത്തെടുത്തു ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ യുവതി മരണത്തിന് കീഴടങ്ങുതാകയാണ് ഉണ്ടായത്. തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ്. ശ്യാംരാജും സ്വാതിശ്രീയും പ്രണയിച്ചു വിവാഹിതരായവരാണ്.
അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവസമയം ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നുവെന്നാണു പറയുന്നതെന്നു പൊലീസ് അറിയിക്കുകയുണ്ടായി.ആർഡിഒയുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി സ്പെഷൽ തഹസിൽദാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തും.
പരാതിക്ക് പിന്നാലെ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുക്കുകയുണ്ടായി. കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























