കഴിഞ്ഞ 43 മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ബാബുവിന് ഒരിറ്റു വെള്ളം രാവിലെ കിട്ടിയത്; വെള്ളം കൊടുത്തത് കരസേന എത്തിയിട്ട്; നമ്മുടെ സുരക്ഷ സംവിധാനങ്ങളിൽ ആശങ്കയുണ്ട്; വിമർശനവുമായി സോഷ്യൽ മീഡിയ

കഴിഞ്ഞ 43 മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ബാബുവിന് ഒരിറ്റു വെള്ളം രാവിലെയോടെ ലഭിക്കുന്നത് . കഴിഞ്ഞദിവസം വെള്ളവും ഭക്ഷണവും നൽകാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കരസേന എത്തിയിട്ട് മാത്രമാണ് വെള്ളം നൽകാൻ കഴിഞ്ഞത്. ഇപ്പോൾ ഇതാ കളക്ടറിനെതിരെയും സർക്കാർ സംവിധാനങ്ങൾക്ക് എതിരെയും കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്.
ഒരു വ്യക്തി ഇത്രത്തോളം മണിക്കൂറുകൾ അവിടെ കുടുങ്ങി കിടന്നിട്ടുംആ വ്യക്തിയെ രക്ഷിക്കാനോ ആ വ്യക്തിക്ക് ഒരിറ്റു വെള്ളം കൊടുക്കാനോ വേണ്ട സംവിധാനം നമ്മുടെ നാട്ടിൽ ഇല്ലയോ എന്ന പ്രധാന വിമർശനമാണ് സർക്കാറിനെതിരെ ശക്തമാകുന്നത്. കുടുങ്ങിക്കിടന്ന പയ്യൻ ഒരുപാട് പ്രാവശ്യം വെള്ളം ചോദിക്കുന്ന സാഹചര്യമുണ്ടായി.എന്നാൽ അവനു വെള്ളം നൽകാൻ ഇന്നലെ ശ്രമം ഉണ്ടായി എങ്കിലും അത് വിജയിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ ഇന്നലെ എത്തിയ കരസേനയാണ് ഇന്ന് രാവിലെ ബാബുവിന് വെള്ളം നൽകിയത്. ഇത്രത്തോളം പരിതാപകരമാണ് നമ്മുടെ നാട്ടിലെ സുരക്ഷാസംവിധാനങ്ങൾ എന്ന വമ്പൻ വിമർശനമാണ് സോഷ്യൽ മീഡിയ സർക്കാരിനെതിരേ ഉന്നയിക്കുന്നത്. മാത്രമല്ല കളക്ടർക്കെതിരെയും ചെറിയ രീതിയിലുള്ള വിമർശനങ്ങൾ ശക്തമാകുന്നുണ്ട് . കഴിഞ്ഞദിവസം ഉച്ചയോടെ മാത്രമാണ് ഈ വിഷയം വളരെ അധികം മാധ്യമശ്രദ്ധ നേടിയത്.
അതുവരെയും ഈ വിഷയം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പ്രഭാകരൻ എംഎൽഎ കഴിഞ്ഞദിവസം പറഞ്ഞത് ഉച്ചയോടെ ഈ കാര്യമറിഞ്ഞപ്പോൾ കളക്ടറോട് സംസാരിച്ചെന്നും എന്നാൽ രക്ഷിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ഉണ്ടെന്നുമാണ് കളക്ടർ പറഞ്ഞതെന്നാണ്. പക്ഷേ കരസേന ഇന്നലെ രാത്രി എത്തുന്നതു വരെയും വേണ്ടുന്ന രീതിയിൽ ആ പയ്യനെ സഹായിക്കാനോ ഒരിറ്റ് വെള്ളം കൊടുക്കുവാനോയുള്ള പ്രവർത്തനങ്ങളും വിജയകരമായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും കരസേനയുടെ സഹായം ലഭ്യമാക്കാനും സമയം വൈകി എന്നത് കളക്ടറുടെയും പോലീസിന്റെയും വീഴ്ച ആയിട്ടാണ് സോഷ്യൽ മീഡിയ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. പോലീസിനെതിരെ യും ചെറിയ രീതിയിലുള്ള വിമർശനങ്ങൾ ശക്തമാകുന്നുണ്ട്.
സർക്കാരിനെതിരെയും നമ്മുടെ രക്ഷാപ്രവർത്തനം സംവിധാനങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ വളരെയധികം ആശങ്കകൾ ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. അതേപോലെ വിമർശനങ്ങളും ആളുകൾ ശക്തമാക്കുന്നുണ്ട്. ഇന്നലെ മുതൽ ബാബു ഒരേയൊരു കാര്യമാണ് രക്ഷാപ്രവർത്തനം നടത്തുന്നവരോട് ആവശ്യപ്പെട്ടത്. അത് വെള്ളമാണ്. 43 മണിക്കൂറുകൾ പിന്നിടുമ്പോൾ ബാബുവിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കരസേന വെള്ളം കൊടുക്കുകയായിരുന്നു. അതായത് ഒരിറ്റു വെള്ളം കിട്ടാൻ വേണ്ടി ബാബു കാത്തിരുന്നത് രണ്ട് ദിവസം എന്നതാണ് ആശങ്കപ്പെടുത്തുന്ന സത്യാവസ്ഥ.
ഇപ്പോളിതാ അവിടെ നിന്നും ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങൾ ദൗത്യസംഘമെത്തി ബാബുവിനെ മുകളിലേക്ക് കയറ്റിയെന്ന വിവരങ്ങൾ ആണ്. സമാനതകളില്ലാത്ത രക്ഷാദൗത്യം ആണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം സൂര്യവെളിച്ചം വന്നതോടെ വീണ്ടും ശക്തമാക്കുകയായിരുന്നു.
ഹെൽമെറ്റും മറ്റ് സുരക്ഷാസംവിധാനങ്ങളും നല്കിയാണ് ബാബുവിനെ മുകളിലേക്ക് കയറ്റിയത്. ഇതിനിടയിൽ മലയടിവാരത്ത് വമ്പൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട് . ആംബുലൻസും ഡോക്ടർമാരും എല്ലാം സജ്ജമായിരിക്കുകയാണ് മലയടിവാരത്ത്. ബാബുവിന് തക്കസമയത്ത് വൈദ്യ സഹായം എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇവർ തയ്യാറായിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ സംഭവം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ദൗത്യസംഘം താഴേക്കിറങ്ങി കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha
























