'അതാണ് സിപിഎം. നിലപാടുകളില്‍ അസൂയാവഹമായ സ്ഥിരതയുള്ള പാര്‍ട്ടി. ഒരാഴ്‌ച്ച മുന്‍പാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ഹിജാബ്, സ്‌കാര്‍ഫ്, കൈകള്‍ മറയ്ക്കുന്ന ഉടുപ്പ് എന്നിവ അനുവദിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ സിപിഎം സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോഴോ...' സിപിഎം നിലപാടിനെതിരെ ട്രോള്‍ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം വിമർശനങ്ങൾക്ക് വഴിതെളിക്കവേ വിഷയത്തില്‍ സിപിഎം ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടിലാണ് ഉള്ളത്. ഈ വിഷയത്തില്‍ സിപിഎം നിലപാടിനെതിരെ ട്രോള്‍ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍ രംഗത്തുവരുകയുണ്ടായി.
കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണം എന്ന സിപിഎം നിലപാടിനെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനോട് താരതമ്യം ചെയ്താണ് ശ്രീജിത്ത് പണിക്കര്‍ ട്രോളുമായി എത്തിയത്. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളില്‍ ഹിജാബോ, സ്‌കാര്‍ഫോ മുഖം മറയ്ക്കുന്ന ഉടുപ്പോ അനുവദിക്കില്ലെന്നും യൂണിഫോമില്‍ മതചിഹ്നങ്ങള്‍ അനുവദിക്കുന്നത് അനൗചിത്യമാണെന്നും കാട്ടി സര്‍ക്കാര്‍ അനുമതി തടഞ്ഞതിനെ ഫേസ്‌ബുക്ക് പോസ്റ്റില്‍ ശ്രീജിത്ത് ചൂണ്ടിക്കാണിക്കുകയുണ്ടായി.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:
അതാണ് സിപിഎം. നിലപാടുകളില്‍ അസൂയാവഹമായ സ്ഥിരതയുള്ള പാര്‍ട്ടി. ഒരാഴ്‌ച്ച മുന്‍പാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ഹിജാബ്, സ്‌കാര്‍ഫ്, കൈകള്‍ മറയ്ക്കുന്ന ഉടുപ്പ് എന്നിവ അനുവദിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ സിപിഎം സര്‍ക്കാര്‍ തീരുമാനിച്ചത്. ഇഷ്ടവസ്ത്രം ധരിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം തനിക്കുണ്ടെന്ന ഒരു പെണ്‍കുട്ടിയുടെ വാദം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
യൂണിഫോമില്‍ മതചിഹ്നങ്ങള്‍ ഉണ്ടാകുന്നത് അനൗചിത്യമാണ് എന്നായിരുന്നു കാരണമായി പറഞ്ഞത്. അത് മതേതരത്വത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേ സിപിഎം ഇന്നലെ കേന്ദ്രസര്‍ക്കാരിനോട് പറയുന്നു, കര്‍ണാടകയില്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ പെണ്‍കുട്ടികളെ അനുവദിക്കണമെന്ന്! കാസിരംഗ ദേശീയപാര്‍ക്കിലെ അന്തേവാസികള്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് തോന്നുന്നു.
https://www.facebook.com/Malayalivartha






















