തിങ്കളാഴ്ച' ഓർക്കുമ്പോൾ തന്നെ ഭയം! ദിലീപും വക്കീലും പരക്കം പായുന്നത് ആ ഒരൊറ്റ ലക്ഷ്യത്തിനായി... സ്വകാര്യ ലാബിൽ ഫോൺ എത്തിച്ചതിന് പിന്നിലെ രഹസ്യം പുറത്ത്... പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച്! ആ ദിവസം അത് സംഭവിക്കും...

ദിലീപിനും കൂട്ടർക്കും ജാമ്യം കിട്ടിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങൾ വളരെ നിർണായകം തന്നെയാണ്. ധഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നാലെ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും നടൻ കോടതിയിലെത്തി. എന്നാൽ ജാമ്യഹർജിയ്ക്കിടെ കോടതിയിൽ ഹാജരാക്കിയ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം തിങ്കളാഴ്ച അന്വേഷണ സംഘത്തിന് ലഭിക്കാനാണ് സാധ്യത. ഈ മാസം നാലിനാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ആറ് ഫോണുകൾ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലിൽ എത്തിച്ചത്.
ഫോണുകളുടെ അൺലോക്ക് പാറ്റേണും കൈമാറിയിരുന്നു. അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഒളിപ്പിച്ച ഈ ഫോണുകളിൽ നിന്ന് അന്വേഷണത്തിന്റെ ഗതി മാറ്റിയേക്കാവുന്ന വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദിലീപ് മുംബയിലെ സ്വകാര്യ ഫോറൻസിക് ലാബിലേക്ക് അയച്ച രണ്ട് ഫോണുകൾ ഫോർമാറ്റ് ചെയ്തതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇവയിൽ നിന്ന് ഐ.ടി, ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ക്രൈം ബ്രാഞ്ചിനുള്ളത്. ദിലീപ് ഒളിപ്പിച്ച ഒരു ഫോണിൽ 12,000 കോളുകളാണ് പോയിട്ടുള്ളത്. ഒന്നിൽ നിന്ന് ആറും. ഇവയാണ് ഫോർമാറ്റ് ചെയ്തതായി സംശയിക്കുന്നത്. ദിലീപ് കൈവശമില്ലെന്ന് പറഞ്ഞ ഫോണിൽ നിന്ന് 2,000 വിളികൾ പോയിട്ടുണ്ട്.
2021 ആഗസ്റ്റ് വരെ ഉപയോഗിച്ച ഈ ഫോണിന്റെ സി.ഡി.ആർ ഹൈക്കോടതിയിൽ നൽകിയിരുന്നു.മുംബായിലെ സ്വകാര്യ ലാബിൽ സ്വന്തം നിലയിൽ പരിശോധിക്കാൻ രണ്ട് മൊബൈൽ ഫോണുകളാണ് നൽകിയത്. എന്നാൽ, ഏത് ഫോണാണ് മുംബായിലേക്ക് അയച്ചതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിനിടെ തിടുക്കത്തിൽ ഫോണുകൾ സ്വകാര്യ ലാബിൽ എത്തിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
https://www.facebook.com/Malayalivartha

























