ലോകായുക്ത നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ സ്വീകരിക്കുന്ന തീരുമാനങ്ങൾ ഭേദഗതിക്കെതിരായ ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കും; ഹൈക്കോടതിയുടെ നിർണ്ണായകമായ ഉത്തരവ്; ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം അനുവദിച്ചില്ല

ലോകായുക്ത നിയമം ഭേദഗതിയിൽ ശക്തമായ നിലപാട് സ്വീകരിച്ച്രഗത്ത് വന്നിരിക്കുകയാണ്. ലോകായുക്ത നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ സ്വീകരിക്കുന്ന തീരുമാനങ്ങൾ ഭേദഗതിക്കെതിരായ ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി ചൂണ്ടികാണിച്ചിരിക്കുന്നത് . ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു ഇക്കാര്യം പറഞ്ഞത് .
ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം ഇത് വരെ അനുവദിച്ചില്ല. സർക്കാരിനോടു മറുപടി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച കോടതി ഹർജി മാർച്ച് ഏഴിലേക്ക് മാറ്റുകയും ചെയ്തു .ലോകായുക്ത ഓർഡിനൻസ് നിയമോപദേശത്തിന്റെ വെളിച്ചത്തിൽ അഴിമതിക്കേസിൽ പൊതുസേവകർ കുറ്റക്കാരാണെന്നു കണ്ടെത്തുകയാണെങ്കിൽ അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ലോകായുക്തക്ക് അധികാരം നൽകുന്ന നിയമവ്യവസ്ഥ നീക്കിയാണ് ഓർഡിനൻസ് പാസാക്കിയിരിക്കുന്നത്. പൊതുസേവകർ അഴിമതിക്കാരാണെന്ന് ലോകായുക്ത കണ്ടെത്തി വിധി പറഞ്ഞാലും അതു നടപ്പാക്കണോയെന്ന് സർക്കാരിനു തന്നെ തീരുമാനിക്കാവുന്നതാണ് .
ഭേദഗതി ലോകായുക്തയെ ദുർബലപ്പെടുത്തുമെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരും മറ്റും എടുക്കുന്ന തീരുമാനങ്ങൾ ഹർജിയിലെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ചീഫ് സെക്രട്ടറിയടക്കമുള്ളവർക്ക് നോട്ടീസ് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട് . ലോകായുക്തയുടെ വിധി പരിശോധിക്കുന്ന അപ്പീൽ സംവിധാനമായി സർക്കാർ മാറുന്നത് നീതി നടത്തിപ്പിലുള്ള ഇടപെടലാണെന്നും ഓർഡിനൻസ് റദ്ദാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .
അതേസമയം കഴിഞ്ഞ ദിവസം ഈ വിധിക്കെതിരെ ഒരാൾ ഹർജി ഹൈക്കോടതിയിൽ നൽകിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി കൊടുത്തത്. ഈ ഘട്ടത്തിൽ ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം ശക്തമാക്കി . ഹർജി നൽകിയത് പൊതു പ്രവർത്തകനായ ആർ എസ് ശശികുമാർ ആണ്. എസ് ശശികുമാർ നേരത്തെയും സർക്കാറിനെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു.
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഇദ്ദേഹം . അതേസമയം ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. ഗവർണറുടെ അംഗീകാരം കിട്ടിയതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർപ്പ് ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരുടെയും എതിർപ്പുകളെയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണർ ഇങ്ങനെ ഒരു തീരുമാനമെടുത്തത്.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണ്. ഇതാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ടുതന്നെ ലോകായുക്ത സംസ്ഥാന വിഷയമാണ്. നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും വിശദമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























