'ഓക്സിജൻ കിട്ടാതെ രോഗികൾ പിടഞ്ഞു മരിക്കുന്നതും കുട്ടികളുടെ കൂട്ടമരണങ്ങളും കോവിഡ് ബാധിതരുടെ മുതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നതുമെല്ലാം യു.പിയിൽ നിന്നുള്ള വാർത്തകളായി വന്നത്. ഏതായാലും യു.പിയിലെ ജനങ്ങളെ രക്ഷിക്കാൻ കേരളത്തിലേതുപോലെ ജനങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണവും കരുതലും വേണമെന്നത് ചർച്ചയായത് നന്നായി...' കുരുക്ക് കൊള്ളുന്ന മറുപടിയുമായി ശൈലജ ടീച്ചർ

കഴിഞ്ഞ ദിവസം കേരളത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഇതിനുപിന്നാലെ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ തക്ക മറുപടിയും നൽകി രംഗത്ത് എത്തിയതോടെ കൂടുതൽ ചർച്ചകളിലേക്ക് വഴിമാറുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശൈലജ ടീച്ചർ.
മൂന്ന് വർഷം മുൻപ് യോഗി കേരളത്തിലൂടെ കടന്നു പോകുമ്പോൾ ആരോഗ്യരംഗത്ത് കേരളം യു.പിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞിരുന്നു. അന്ന്'ഇന്ത്യാ ടു ഡെ'പോലുള്ള മാധ്യമങ്ങൾ നമ്മുടെ ജില്ലാതല ആശുപത്രിയും ഗോരഖ്പൂരിലെ മെഡിക്കൽ കോളേജും താരതമ്യം ചെയ്ത് യു.പിയുടെ ആരോഗ്യരംഗത്തെ പോരായ്മകൾ നിരത്തി കണക്കിന് മറുപടി പറഞ്ഞിരുന്നുവെന്ന് ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആ അബദ്ധം കാണിച്ചോട്ടെ യു.പി മുഖ്യമന്ത്രീ. അബദ്ധം കാണിച്ചാൽ യു.പി കേരളമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പറയുന്നു.
മനുഷ്യവികസന സൂചികയിലും ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലും ദാരിദ്ര്യ നിർമാർജ്ജനത്തിലും ഇന്ത്യയിൽ ഒന്നാമതായി നില്ക്കുന്ന കേരളത്തെ പോലെയാകാൻ പാവപ്പെട്ട ജനങ്ങൾ കൊതിക്കുന്നുണ്ടാകും.
മൂന്ന് വർഷം മുൻപ് യോഗി കേരളത്തിലൂടെ കടന്നു പോകുമ്പോൾ ആരോഗ്യരംഗത്ത് കേരളം യു.പിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞിരുന്നു. അന്ന്'ഇന്ത്യാ ടു ഡെ'പോലുള്ള മാധ്യമങ്ങൾ നമ്മുടെ ജില്ലാതല ആശുപത്രിയും ഗോരഖ്പൂരിലെ മെഡിക്കൽ കോളേജും താരതമ്യം ചെയ്ത് യു.പിയുടെ ആരോഗ്യരംഗത്തെ പോരായ്മകൾ നിരത്തി കണക്കിന് മറുപടി പറഞ്ഞിരുന്നു.
അതിന് ശേഷമാണ് ഓക്സിജൻ കിട്ടാതെ രോഗികൾ പിടഞ്ഞു മരിക്കുന്നതും കുട്ടികളുടെ കൂട്ടമരണങ്ങളും കോവിഡ് ബാധിതരുടെ മുതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നതുമെല്ലാം യു.പിയിൽ നിന്നുള്ള വാർത്തകളായി വന്നത്. ഏതായാലും യു.പിയിലെ ജനങ്ങളെ രക്ഷിക്കാൻ കേരളത്തിലേതുപോലെ ജനങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണവും കരുതലും വേണമെന്നത് ചർച്ചയായത് നന്നായി.
https://www.facebook.com/Malayalivartha

























