Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

ചെങ്കോട്ടയിലേത് ആസൂത്രിത കൊലപാതകം,? കൊല നടത്തിയത് ലോറി ഡ്രൈവര്‍

11 SEPTEMBER 2015 03:13 PM IST
മലയാളി വാര്‍ത്ത.

ചെങ്കോട്ടയിലേത് കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം. മനപൂര്‍വ്വം കരുതിക്കൂട്ടി നടത്തിയത്.
കൊല്ലംതേനി ദേശീയപാതയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ ചരക്കുലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറുപേരുടെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമായ കൊലപാതകമാണെന്ന് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണിച്ചുകുളങ്ങരയില്‍ നടന്ന വാഹനാപകടത്തിന് സമാനമാണ് ഇന്നലെ നടന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് ചരക്കുലോറി െ്രെഡവര്‍ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ലോറി െ്രെഡവര്‍ പുളിയറ കര്‍ക്കുടി കാളിയുടെ മകന്‍ തിരുമലൈ കുമരനെ (27) പുളയറ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അപകടം കൊലപാതകമാണെന്ന് വ്യക്തമായത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസും ഇയാളെ ചോദ്യം ചെയ്തുവരുന്നു. അപകടത്തില്‍പെട്ട ഓട്ടോ ഓടിച്ചിരുന്ന കറുപ്പ സ്വാമിയുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അത് ആറുപേരുടെ ജീവനെടുത്ത ദാരുണ സംഭവമായി മാറി.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ തമിഴ്‌നാട്ടിലെ പുളിയറ പുതൂരില്‍ ഇന്നലെ രാവിലെ 9. 30 നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ചരക്കുലോറി എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തമിഴ്‌നാട് കര്‍ക്കുടി സ്വദേശിയായ ഓട്ടോ െ്രെഡവര്‍ കറുപ്പ സ്വാമി യെ(35) കൂടാതെ യാത്രക്കാരായ മഹേഷ് (30), അടിവെട്ടി (60), കേശവപുരം സ്വദേശികളായ മുരുകന്‍ (40), കനക് (60), ഇശക്കിയമ്മാള്‍ (56) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കേശവപുരം സ്വദേശികള്‍ വഴിയില്‍ നിന്ന് ഓട്ടോ കൈകാണിച്ച് കയറിയവരാണ്. അപകടം സംഭവിച്ചയുടന്‍ ലോറി െ്രെഡവര്‍ തിരുമലൈ കുമരന്‍ ഓടി രക്ഷപെട്ടിരുന്നു. ഇത് ആസൂത്രിതമായ കൊലയാണെന്ന് ആരോപണമുയര്‍ന്നതോടെ പൊലീസ് നടത്തിയ തെരച്ചിലിലാണ് രാത്രി വൈകി ഇയാള്‍ പിടിയിലായത്. മരിച്ച മഹേഷും പിതാവ് അടിവെട്ടിയും ആശുപത്രിയില്‍ പോകാനായാണ് ഓട്ടോറിക്ഷയില്‍ കയറിയത്. മറ്റുള്ളവര്‍ വഴിയില്‍ വച്ച് കൈകാണിച്ച് ഓട്ടോയില്‍ കയറുകയായിരുന്നു.
അപകടം ആസൂത്രിതമാണെന്നാണ് പുളിയറ കര്‍ക്കുടി ഗ്രാമവാസികള്‍ ഒന്നടങ്കം ആരോപിച്ചു. കര്‍ക്കുടി സ്വദേശിയായ ഓട്ടോ െ്രെഡവര്‍ കറുപ്പ സ്വാമിയും തിരുമലൈ കുമരനും മുമ്പ് സുഹൃത്തുക്കളും ഒന്നിച്ചു ജോലി ചെയ്തിരുന്നവരുമാണ്. എന്നാല്‍ അടുത്തകാലത്ത് ഇവര്‍ തമ്മില്‍ അകലുകയായിരുന്നു. ഇരുവരും തമ്മില്‍ നിലനിന്ന സൗഹൃദം തകരാന്‍ പല കാരണങ്ങളുമുള്ളതായാണ് കര്‍ക്കുടി നിവാസികള്‍ പറയുന്നത്. ഇരുവരും കര്‍ക്കുടിയില്‍ ഒരുമിച്ച് മത്സ്യബന്ധനം നടത്താറുണ്ടായിരുന്നു. എന്നാല്‍, വെള്ളത്തില്‍ വിഷംകലക്കി മീന്‍ പിടിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിലുള്ള തര്‍ക്കം വ്യക്തിവൈരാഗ്യത്തിലേക്ക് വഴിമാറി. ഇതാണ് കൂട്ടകൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്.
അധികം വാഹനാപകടങ്ങള്‍ ഉണ്ടാകാത്ത സ്ഥലമാണ് പുളിയറ പുതൂര്‍. ഇവിടെ ലോറി ഓട്ടോയിലേക്ക് നേരിട്ട് ഇടിച്ചുകയറിയതും അപകടം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നു. ഓട്ടോ വരുന്നതുകണ്ട് ആ ഭാഗത്തേക്ക് ലോറി അമിത വേഗതയിലെത്തിച്ച് ഇടിച്ചുകയറ്റുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ക്ക് അപ്പോള്‍തന്നെ സംശയം മണത്തിരുന്നു. ഇത് അവര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് അപകടം ആസൂത്രിത കൊലപാതകമാണെന്ന വിവരം പൊലീസിന് ലഭിച്ചതും െ്രെഡവറുടെ അറസ്റ്റില്‍ കലാശിച്ചതും.
അപകടം ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ?
കറുപ്പസ്വാമിയുടെ ഓട്ടോറിക്ഷ കര്‍ക്കുടിയില്‍ നിന്ന് ആളില്ലാതെ യാത്രതിരിച്ച ഉടനെ ആരോ തിരുമലൈ കുമരനെ മൊബൈലില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍, വഴിയില്‍ രണ്ടിടത്തു നിന്നായി സ്ത്രീകളടക്കം അഞ്ചുപേര്‍ കയറിയ വിവരം കുമരന്‍ അറിഞ്ഞിരുന്നില്ലത്രെ. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. ഓട്ടോയില്‍ കറുപ്പസ്വാമി മാത്രമാണുള്ളതെന്ന ധാരണയിലാണ് കുമാര്‍ അതിവേഗത്തിലോടിച്ച ലോറി ഓട്ടോയിലേക്ക് ഇടിച്ചു കയറ്റിയതെന്നാണ് സൂചന. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മറ്റു മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കുമെന്ന് പുളിയറ പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (2 minutes ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (9 minutes ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (14 minutes ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (19 minutes ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (33 minutes ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (39 minutes ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (53 minutes ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (1 hour ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (1 hour ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (1 hour ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (1 hour ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (2 hours ago)

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (2 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (2 hours ago)

Malayali Vartha Recommends