Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...


തലപ്പത്ത് ഇനി കെ ജയകുമാർ..ഈ സമയം ഏഴു തിരികളാണ് നിലവിളക്കില്‍ ഇട്ടത്..എല്ലാം കത്തി ജ്വലിച്ചു... അയ്യപ്പന് അനിഷ്ടങ്ങളില്ല.. വാസു ചുമതയലേറ്റപ്പോള്‍ കത്തിച്ചത് രണ്ടു തിരികള്‍; അത് അപ്പോള്‍ തന്നെ കരിന്തിരി ആയി പോയി..


ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കഷ്ടപ്പാടിനിടയിലും... അഭിനയ വിസ്മയം കെപിഎസി ലളിതയുടെ നിര്യാണത്തില്‍ ചലനമറ്റ് മലയാള സിനിമ; വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളുമായി കിട്ടിയ കഥാപാത്രങ്ങളില്‍ നിറഞ്ഞുനിന്നു; താനെങ്ങനെ സിനിമയിലേക്ക് വന്നുവെന്ന് കെപിഎസി ലളിത മുമ്പ് പറഞ്ഞ വാക്കുകള്‍

23 FEBRUARY 2022 07:49 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...

തലപ്പത്ത് ഇനി കെ ജയകുമാർ..ഈ സമയം ഏഴു തിരികളാണ് നിലവിളക്കില്‍ ഇട്ടത്..എല്ലാം കത്തി ജ്വലിച്ചു... അയ്യപ്പന് അനിഷ്ടങ്ങളില്ല.. വാസു ചുമതയലേറ്റപ്പോള്‍ കത്തിച്ചത് രണ്ടു തിരികള്‍; അത് അപ്പോള്‍ തന്നെ കരിന്തിരി ആയി പോയി..

പൊട്ടി ചിതറുന്ന ദാമ്പത്യങ്ങളിൽ പലപ്പോഴും തകർന്ന് പോവുന്നത് പാവം കുഞ്ഞുങ്ങളാണ്;അച്ഛന് വേറെ താവളവും അമ്മയ്ക്ക് വേറെ കൂട്ടും ആവുമ്പോൾ തീർത്തും നിസ്സഹായർ ആവുന്നത് പാവം കുട്ടികളാണ്; നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം

'കാലേവാരി ചുമരിലടിക്കും'.. SFI-ക്കാരന്റെ കൊലവിളി..! തെമ്മാടിത്തരം ക്യാമ്പസിന് പുറത്ത്,ഗവർണ്ണർ നേരിട്ടിറങ്ങി..!

അനശ്വരങ്ങളായ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി കെപിഎസി ലളിത വിടവാങ്ങി. താനെങ്ങനെ സിനിമയിലേക്ക് വന്നുവെന്ന് കെപിഎസി ലളിത നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്.

ഏഴാം ക്ലാസ്‌കഴിഞ്ഞപ്പോള്‍ പഠിത്തം നിര്‍ത്തിയതുകൊണ്ടാണു ഞാനൊരു നടിയായതെന്നാണ് കെപിഎസി ലളിത പറയുന്നു. എന്റെ അച്ഛന്‍ അനന്തന്‍നായര്‍ ഫോട്ടോഗ്രഫര്‍ ആയിരുന്നു. പത്തു വയസ്സു മുതല്‍ അച്ഛന്‍ എന്നെ നൃത്തം പഠിപ്പിച്ചു. കലാമണ്ഡലം ഗംഗാധരന്‍നായരുടെ ഡാന്‍സ് ട്രൂപ്പിലെ പ്രധാന നര്‍ത്തകിയായി ഞാന്‍. അന്നു മുതലേ മനസ്സില്‍ നാടകമുണ്ട്. കാരണം നൃത്തപരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ അതു കഴിഞ്ഞു നാടകമുണ്ടാകും. അതു കണ്ടും കേട്ടും ഒരു നടിയാകാന്‍ മനസ്സില്‍ മോഹം കൊണ്ടുനടക്കുകയായിരുന്നു ഞാന്‍...

 



എന്റെ അച്ഛന്‍ ചങ്ങനാശേരി പെരുന്നയില്‍ രവി സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന കാലത്ത് ആ കെട്ടിടത്തിന്റെ മുകള്‍നിലയിലാണു ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി പ്രവര്‍ത്തിച്ചിരുന്നത്.

അച്ഛനു ചോറു കൊണ്ടു കൊടുക്കാനും മറ്റും പോകുമ്പോള്‍ ഞാന്‍ അവിടെപ്പോയി റിഹേഴ്‌സലും മറ്റും കാണുമായിരുന്നു. ഒരുദിവസം ഗീഥാ ഉടമ ചാച്ചപ്പന്‍ എന്റെ അച്ഛനോട് എന്നെ നാടകത്തിനു വിടാമോ എന്നു ചോദിച്ചു. പക്ഷേ അച്ഛന്‍ സമ്മതിച്ചില്ല. അവസാനം അവര്‍ ഒരുപാടു നിര്‍ബന്ധിച്ചപ്പോള്‍ ഒരു നൃത്തരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചു. ബലി എന്നായിരുന്നു ആ നാടകത്തിന്റെ പേര്.

 



പിന്നീടു ഞാന്‍ ഗീഥായുടെ നാടകങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. പക്ഷേ ചെറിയ പ്രശ്‌നങ്ങളെത്തുടര്‍ന്നു വൈകാതെതന്നെ ഗീഥാ പൂട്ടി. അച്ഛന്‍ അതിനിടെ സ്വന്തമായി ലളിതാ സ്റ്റുഡിയോ തുടങ്ങിയിരുന്നു. ഒരു ദിവസം ലളിതാ സ്റ്റുഡിയോയുടെ ഡാര്‍ക് റൂമില്‍ അച്ഛന്‍ തളര്‍ന്നു വീണു. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഫൊട്ടോഗ്രഫി നിര്‍ത്തണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അങ്ങനെ ഞങ്ങളുടെ കുടുംബച്ചെലവ് അവതാളത്തിലായി.

എങ്ങനെയും കെപിഎസിയില്‍ ഒരു നടിയാകുകയെന്നതായിരുന്നു എന്റെ സ്വപ്‌നം. കായംകുളത്തെ ഓഫിസിലേക്ക് എന്നെ ഇന്റര്‍വ്യൂവിനു വിളിച്ചു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ കെപിഎസി സുലോചനചേച്ചി പറഞ്ഞു. 'കുറേപ്പേര്‍ക്കു നിന്നെ ഇഷ്ടപ്പെട്ടു. കുറേപ്പേര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തീരെ വണ്ണമില്ലെന്നാണു പരാതി. കെ.പി. ഉമ്മറിന്റെയൊക്കെ ഒപ്പം ജോഡിയായി അഭിനയിക്കുമ്പോള്‍ തീരെ ശരീരത്തിന് ഒരെടുപ്പില്ലെങ്കില്‍ മഹാ വൃത്തികേടായിരിക്കും. അതുകൊണ്ടു പോയി വണ്ണം വച്ചിട്ടു വാ...'



ഞാന്‍ വീട്ടില്‍ പോയി തടി നന്നാക്കാനുള്ള ശ്രമമാരംഭിച്ചു. ഈ സമയത്ത് വീട്ടിലെ സ്ഥിതി വളരെ കഷ്ടത്തിലാണ്. പല സമിതികളില്‍നിന്നും എന്നെത്തേടി ആളെത്തുന്നുണ്ട്. പക്ഷേ അതൊന്നും ശരിയാകുന്നില്ല. അവസാനം കോഴിക്കോട്ട് ബഹദൂറിക്കയുടെ സമിതിയില്‍ ചെന്നു. എനിക്ക് അഡ്വാന്‍സും തന്നു. പക്ഷേ തിരിച്ചു വീട്ടില്‍വന്നപ്പോഴാണു വേഗമെത്താന്‍ ആവശ്യപ്പെട്ടു കെപിഎസിയില്‍നിന്നു ടെലിഗ്രാം കിട്ടിയത്. അന്നുതന്നെ ഞാന്‍ ബഹദൂറിക്കയുടെ പണം തിരിച്ചയച്ചിട്ട് കെപിഎസിയില്‍ ചെന്നു ചേര്‍ന്നു.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും മൂലധനവുമാണ് അന്നു കളിച്ചിരുന്ന നാടകങ്ങള്‍. പക്ഷേ രണ്ടിലും എനിക്കു വേഷമില്ല. പാട്ടുപാടണം. ഞാന്‍ ശ്രുതിയും താളവും തെറ്റിച്ചൊക്കെ പാടും. എന്നാലും അടുത്ത വര്‍ഷം 'കൂട്ടുകുടുംബം' എന്ന നാടകത്തില്‍ പ്രധാന വേഷം തോപ്പില്‍ ഭാസിച്ചേട്ടന്‍ തന്നു. ബി. മഹേശ്വരിയമ്മ എന്ന എന്റെ പേര് അദ്ദേഹം കെപിഎസി ലളിതയെന്നാക്കി മാറ്റുകയും ചെയ്തു.



കൂട്ടുകുടുംബത്തില്‍ അഭിനയിക്കുന്ന കാലത്താണ് സിനിമാ മോഹം എന്റെ തലയ്ക്കു പിടിച്ചത്. ഞാനും ലീലയും സിനിമാ സിനിമാന്നു പറഞ്ഞു നടക്കുകയാണ്. ഇടയ്ക്ക് തോപ്പില്‍ ഭാസിച്ചേട്ടന്‍ ഞങ്ങളെ വഴക്കു പറയും എന്തിനാ സിനിമായെന്നും പറഞ്ഞു നടക്കുന്നത്? കെപിഎസിയുടെ നാടകം തന്നെ ആവശ്യത്തിനുണ്ടല്ലോ...എന്ന്. കൂട്ടുകുടുംബത്തിനു ശേഷം തുലാഭാരം വന്നു. അശ്വമേധം സിനിമയാക്കി. തുലാഭാരം സിനിമയാക്കി. ഞങ്ങളൊക്കെ അതു കാണാന്‍ പോകുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം ഉദയാ സ്റ്റുഡിയോയില്‍ നാടകം അവതരിപ്പിക്കാന്‍ വിളിച്ചു. ഉദയാ സ്റ്റാഫിനും ചാക്കോച്ചന്റെ (കുഞ്ചാക്കോ) കുടുംബത്തിനും വേണ്ടിയാണു നാടകം. അതു കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഉദയായുടെ കവറില്‍ എനിക്കൊരു കത്ത്: 'കൂട്ടുകുടുംബം സിനിമയാക്കുന്നു. നാടകത്തില്‍ ലളിത അവതരിപ്പിച്ച സരസ്വതിയെന്ന കഥാപാത്രം നന്നായിരുന്നു. സിനിമയിലും നിങ്ങള്‍ തന്നെ ആ വേഷം ചെയ്യണം.' ആ കത്തു വായിച്ചപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. നമുക്കു സ്വപ്‌നം കാണാന്‍ കഴിയാത്ത കാര്യമാണല്ലോ. ആയിരം രൂപയാണു പ്രതിഫലം. അന്ന് അതൊരു വലിയ സംഖ്യയാണ്.



അന്നുവരെ ഞാന്‍ ഷൂട്ടിങ് കണ്ടിട്ടില്ല. മൂവി ക്യാമറ എന്താണെന്നു പോലും അറിയില്ല. സേതുമാധവനാണു സംവിധായകന്‍. എന്നെ വച്ചാണ് ആദ്യ ഷോട്ടെടുത്തത്. ആ സിനിമ വലിയ ഹിറ്റായി. സംസ്ഥാന അവാര്‍ഡ് കിട്ടി. ചാക്കോച്ചന്‍ പറഞ്ഞു, 'ഇവള് ആദ്യമായിട്ട് അഭിനയിച്ചതല്ലേ? ഉദയായില്‍ ആദ്യമായി കാല്‍കുത്തിയതല്ലേ? അവള്‍ വന്നു ഫസ്റ്റ് ഷോട്ടെടുത്തപ്പോഴാണ് അവാര്‍ഡ് കിട്ടിയത്..' അതില്‍പ്പിന്നെ ഏറെ നാള്‍ ഉദയായുടെ എല്ലാ പടങ്ങളുടെയും ആദ്യ ഷോട്ട് എന്നെ വച്ചായിരുന്നു. ആ പടങ്ങളെല്ലാം നന്നായി ഓടിയിട്ടുണ്ട്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനന്തപുരിയെ വികസിപ്പിക്കും; ബിജെപി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുമെന്ന് ബിജെപി സ്ഥാനാർഥി കരമന അജിത്ത്  (4 minutes ago)

വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...  (15 minutes ago)

വാസു വന്നപ്പോൾ ദുർ നിമിത്തങ്ങൾ  (26 minutes ago)

പൊട്ടി ചിതറുന്ന ദാമ്പത്യങ്ങളിൽ പലപ്പോഴും തകർന്ന് പോവുന്നത് പാവം കുഞ്ഞുങ്ങളാണ്;അച്ഛന് വേറെ താവളവും അമ്മയ്ക്ക് വേറെ കൂട്ടും ആവുമ്പോൾ തീർത്തും നിസ്സഹായർ ആവുന്നത് പാവം കുട്ടികളാണ്; നിർണായകമായ കുറിപ്പ് പങ്  (51 minutes ago)

നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം  (1 hour ago)

ക്രീയാത്മക പ്രതിപക്ഷമായി ബിജെപി തിരുവനന്തപുരം നഗരസഭയിൽ പെരുമാറിയതിൻ്റെ ഫലമായാണ് അഴിമതികൾ തുറന്ന് കാട്ടാനായത്; ബിജെപി ലക്ഷ്യം വികസിത അനന്തപുരിയാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

'കാലേവാരി ചുമരിലടിക്കും'.. SFI-ക്കാരന്റെ കൊലവിളി..! തെമ്മാടിത്തരം ക്യാമ്പസിന് പുറത്ത്,ഗവർണ്ണർ നേരിട്ടിറങ്ങി..!  (1 hour ago)

അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യവിരുദ്ധസംഘത്തിനും വളം വയ്ക്കുന്ന രാഹുലിന്റെ മുഖത്തേറ്റ അടിയാണ് ബീഹാര്‍ ഫലം; ബീഹാറിനെ കേരളവും മാതൃകയാക്കണമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (1 hour ago)

ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് രാജ്യം മുഴുവൻ മാറുകയാണെന്ന്; ഇനി കേരളത്തിന്റെ ഊഴമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ...! ബസ് വളഞ്ഞ് MDMA കയ്യോടെ തൂക്കി പോലീസ് കരഞ്ഞ് തൂറി മെഴുകി പെണ്ണുങ്ങൾ..!  (2 hours ago)

ക്രൂര കൊലപാതകം.... നടുറോഡിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ...! ബസ് വളഞ്ഞ് MDMA കയ്യോടെ തൂക്കി പോലീസ് കരഞ്ഞ് തൂറി മെഴുകി പെണ്ണുങ്ങൾ..!  (2 hours ago)

കെഎസ്ആർടിസി ബസിൽ മിനിവാൻ ഇടിച്ച് നിരവധി പേർക്ക് പരുക്ക്  (2 hours ago)

കെ ജയകുമാർ ചുമതലയേറ്റു...  (2 hours ago)

താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍...  (3 hours ago)

Malayali Vartha Recommends