Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

പുടിന്‍ വേറെ ലെവല്‍... ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് റഷ്യ യുക്രെയ്‌നില്‍ കുതിക്കുന്നു; അമേരിക്കയുടെ പ്രതാപകാലം പോലെ റഷ്യ മുമ്പോട്ട്; ആരൊക്കെ പറഞ്ഞിട്ടും കേള്‍ക്കാത്ത പുടിന്‍ ശക്തനാകുന്നു; റഷ്യയുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ പുടിന്‍ ചെറിയ മീനല്ല

25 FEBRUARY 2022 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍

ഇപ്പോള്‍ ലോകത്ത് പുടിനാണ് താരം. എന്നും ലോകത്തിന്റെ മുമ്പില്‍ ഒന്നാമതായി നിന്ന അമേരിക്കന്‍ പ്രസിഡന്റിനെ നിഷ്പ്രഭമാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇപ്പോള്‍ പുടിനാണ് താരം. പുടിന്റെ ജീവ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും രസകരമായ കാര്യങ്ങള്‍ കാണാനാകും.

പതിനാലാം വയസില്‍ സഹപാഠിയുടെ കാല്‍ അടിച്ചൊടിച്ച വ്‌ളാഡിമിര്‍ പുടിന്‍, അതേപ്പറ്റി അധ്യാപികയോടു പറഞ്ഞത് ചിലര്‍ക്ക് അടിയുടെ ഭാഷ മാത്രമേ മനസ്സിലാകൂ എന്നാണ്. റഷ്യയുടെ പ്രസിഡന്റായ ശേഷം 2015 ല്‍ അദ്ദേഹം പറഞ്ഞത് ഏറ്റുമുട്ടല്‍ ഒഴിവാക്കാനാവില്ലെങ്കില്‍, ആദ്യം അടിക്കണം എന്നാണ്. ആയോധന കലയായ ജൂഡോയില്‍ സമര്‍ഥനായ പുടിന്റെ രാഷ്ട്രീയതന്ത്രവും അതുതന്നെയാണ്.

 



ലെനിന്‍ഗ്രാഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിയമം പഠിച്ചശേഷം 1975 ല്‍ 23ാം വയസ്സില്‍, സോവിയറ്റ് രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയില്‍ ചേര്‍ന്നു. 1990 ല്‍ ലഫ് കേണല്‍ പദവിയിലെത്തി. സോവിയറ്റ് യൂണിയന്റെ അവസാന ദിനങ്ങളില്‍ കിഴക്കന്‍ ജര്‍മനിയില്‍ കെജിബി ഓഫിസറായിരുന്നു.

രാജ്യം ഛിന്നഭിന്നമായ ഘട്ടത്തില്‍ മോസ്‌കോയുമായുള്ള വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച പുടിന്‍, ഓഫിസ് ഫയലുകള്‍ക്ക് തീയിട്ട ശേഷം കയ്യില്‍ കിട്ടിയ വസ്തുക്കളുമായി നാട്ടിലേക്കു മടങ്ങി. അതില്‍ അല്‍പമെങ്കിലും വിലകിട്ടിയത് ഒരു വാഷിങ് മെഷീനായിരുന്നു. 1990 ല്‍ സ്വദേശമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ എത്തിയശേഷമുള്ള നാളുകളില്‍ ജീവിക്കാനായി ടാക്‌സി ഓടിക്കേണ്ടി വന്നുവെന്ന് അടുത്തകാലത്ത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.



സോവിയറ്റ് യൂണിയന്റെ തകര്‍ച്ച 20ാം നൂറ്റാണ്ടിലെ വലിയ ദുരന്തം ആണെന്നാണു പുടിന്‍ പറഞ്ഞത്. ആ സാമ്രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. അതിന്റെ തുടക്കമായാണ് 2014 ല്‍ യുക്രെയ്‌നില്‍ നിന്ന് ക്രൈമിയ പിടിച്ചെടുത്ത് റഷ്യയോടു ചേര്‍ത്തത്.

സോവിയറ്റ് അനന്തര കാലത്തു സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ ആദ്യം മേയറായി തിരഞ്ഞെടുക്കപ്പെട്ട അനടോലി സോബചാക്കിന്റെ ഉപദേഷ്ടാവായാണ് പുടിന്റെ പൊതുജീവിതത്തിന്റെ തുടക്കം. സോബചാക് ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ പുടിന്റെ പ്രഫസറായിരുന്നു. അദ്ദേഹത്തിനു കീഴില്‍ പുടിന്‍ പിന്നീട് ഡെപ്യൂട്ടി മേയറായി. 1996 ല്‍ മോസ്‌കോയിലെത്തി പ്രസിഡന്റ് ബോറിസ് യെല്‍സിന്റെ സ്റ്റാഫില്‍ ചേര്‍ന്നു. 1998 ല്‍ യെല്‍സിന്‍ പുടിനെ കെജിബിയുടെ പുതുരൂപമായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ (എഫ്എസ്ബി) ഡയറക്ടറാക്കി. 1999 ല്‍ യെല്‍സിനു കീഴില്‍ ഒരുവര്‍ഷം പ്രധാനമന്ത്രിയായി. 2000 ല്‍ പ്രസിഡന്റായി.



യെല്‍സിന്റെ കാലത്ത് വ്യാപകമായ അഴിമതിയും തൊഴിലില്ലായ്മയും അധോലോകവിളയാട്ടവും അമര്‍ച്ച ചെയ്യാനാണ് പുടിന്റെ ആദ്യകാലത്തു ശ്രദ്ധിച്ചത്. ചെച്‌നിയയിലെ വിമതര്‍ക്കെതിരെ റഷ്യ നടത്തിയ സൈനികനടപടികള്‍ക്കു നേതൃത്വം നല്‍കിയത് അദ്ദേഹത്തിന്റെ പ്രതിഛായ വളര്‍ത്തി.

റഷ്യയില്‍നിന്നുളള പ്രകൃതിവാതകത്തെ യൂറോപ്പ് വലിയ തോതില്‍ ആശ്രയിക്കുന്നതിനാല്‍ പുടിനു രാജ്യാന്തര തലത്തില്‍ വന്‍ സ്വാധീനം നേടാനായി. സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതോടെ മധ്യപൂര്‍വദേശത്തും സൈനികശക്തി തെളിയിച്ചു. 2 ദശകം പിന്നിട്ട ഭരണകാലത്തു റഷ്യയില്‍ ഉയര്‍ന്ന വിമതശബ്ദങ്ങളെ ഓരോന്നായി പുടിന്‍ അടിച്ചമര്‍ത്തി. ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍ പൂട്ടിച്ചു. പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടച്ചു.



2017 ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനുവേണ്ടി റഷ്യ ഏജന്‍സികള്‍ ഇടപെട്ടതായി ആക്ഷേപമുയര്‍ന്നു. പുടിനും ട്രംപും ആരോപണം നിഷേധിച്ചെങ്കിലും ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇ മെയിലുകള്‍ ചോര്‍ത്തിയതടക്കം നടപടികള്‍ റഷ്യയുടെ ഒത്താശയോടെയായിരുന്നുവെന്നാണു കണ്ടെത്തല്‍.

2018 മാര്‍ച്ചില്‍ നാലാവട്ടം പ്രസിഡന്റായി. 2024 ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാഭേദഗതി 2020 ല്‍ കൊണ്ടുവന്നു. സോവിയറ്റ് കാലത്തേതു പോലെ സര്‍വാധികാരവും ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഭരണസംവിധാനത്തിലേക്കാണ് പുടിന്‍ റഷ്യയെ മാറ്റിയത്. യുക്രെയ്ന്‍ റഷ്യയുടെ കിരീടത്തിലെ രത്‌നം ആണെന്നും ഇരുരാജ്യങ്ങളും ഒരൊറ്റ ജനതയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (7 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (12 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (25 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (30 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (37 minutes ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (48 minutes ago)

30 ഓളം പേർക്ക് പരിക്ക്  (52 minutes ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (8 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (11 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (11 hours ago)

Malayali Vartha Recommends