Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐ യില്‍ അമര്‍ഷം പുകയുന്നു.... ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിണറായി പകരം വീട്ടിയെന്നാണ് സി പി ഐ കരുതുന്നത്, റവന്യു വകുപ്പിനെതിരെ തീര്‍ത്തും അപ്രതീക്ഷിതമായാണ് പിണറായി രംഗത്തെത്തിയത്

25 FEBRUARY 2022 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐ യില്‍ അമര്‍ഷം പുകയുന്നു. ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിണറായി പകരം വീട്ടിയെന്നാണ് സി പി ഐ കരുതുന്നത്.

റവന്യു വകുപ്പിനെതിരെ തീര്‍ത്തും അപ്രതീക്ഷിതമായാണ് പിണറായി രംഗത്തെത്തിയത്. റവന്യു വകുപ്പിലെ ചിലര്‍ ദുഷ്‌പേരുണ്ടാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവെ റവന്യു ജീവനക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. തെറ്റായ രീതിയില്‍ ഇടപെടുന്ന ജീവനക്കാര്‍ ശരിയായ രീതിയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച കലക്ടര്‍മര്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ജനങ്ങളെ സേവിക്കാനാണ് താന്‍ ഇരിക്കുന്ന കസേര എന്ന് ബോധ്യം വേണം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും ഒരു അപേക്ഷയില്‍ നടപടി വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത്തരക്കാര്‍ അപൂര്‍വമായിരിക്കുമെങ്കിലും അവര്‍ ആ ഓഫീസുകളുടെ ശോഭ കെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടസ്സവാദങ്ങള്‍ ഉന്നയിച്ച് അപേക്ഷകള്‍ നീട്ടികൊണ്ടുപോകുന്നത് ഒഴിവാക്കണം. നിയമപരമായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. നിക്ഷേപകരോ, സംരഭകരോ നാടിന്റെ ശത്രുക്കള്‍ അല്ല. അവരോട് സൗഹാര്‍ദപരമായ സമീപനം ഉണ്ടായിരിക്കണം. വ്യവസായ അപേക്ഷകളിലെ നടപടികള്‍ ഓഡിറ്റ് ചെയ്യപ്പെടണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. നവകേരള നിര്‍മാണത്തിനായി നിലവിലെ സമീപനങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.



റവന്യു വകുപ്പിനെതിരെ തുടരുന്ന ആക്ഷേപങ്ങളില്‍ സി പി എമ്മിന് ഏറെ നാളായി അമര്‍ഷ മുണ്ട്. സി പി ഐ ഭരിക്കുന്ന വകുപ്പുകളില്‍ സി പി എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു റോളുമില്ലെന്ന് ഏറെ നാളായി പരാതിയുണ്ട്. റവന്യു .വകുപ്പ് ജനങ്ങളുമായി ഏറെ ബന്ധപ്പെടുന്ന വകുപ്പായതിനാല്‍ സി പി എമ്മുകാര്‍ക്ക് നിരന്തരമായി ബന്ധപ്പെടേണ്ടി വരാറുണ്ട്. സി പി എമ്മുകാരെ കാണുമ്പോള്‍ സി പി ഐ കാര്‍ക്ക് അലര്‍ജിയാണെന്നാണ് സി പി എമ്മുകാര്‍ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

അടുത്ത കാലത്ത് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് നടന്ന ആത്മഹത്യയില്‍ വകുപ്പിനെതിരെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും തമ്മില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. പകരം ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും തമ്മിലാണ് സംസാരിക്കുന്നത്. റവന്യു സെക്രട്ടറിയും കളക്ടര്‍മാരും തമ്മില്‍ സംസാരിക്കുന്നുണ്ട്.ഇത്തരം ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി കൈമാറും.



സി പി ഐ വകുപ്പുകളില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെടുന്നത് ചീഫ് സെക്രട്ടറി വഴിയാണ്. ചീഫ് സെക്രട്ടറിയുമായി സ്ഥിരം സംസാരിക്കുന്നത് മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ.എം.എബ്രഹാമാണ്. വകുപ്പു സെക്രട്ടറിമാരുമായും എബ്രഹാം ചര്‍ച്ച നടത്താറുണ്ട്.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന റവന്യു വകുപ്പിന്റെ നീക്കങ്ങളില്‍ മുഖ്യന്‍ അസ്വസ്ഥനാണെന്ന കാര്യം അദ്ദേഹത്തിന്റെ സെക്രട്ടറി റവന്യു സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.



ലോകായുക്ത വിമര്‍ശനത്തിന് ശേഷം കാനവുമായി പിണറായി സംസാരിച്ചിട്ടില്ല.കാന ത്തെ പിണറായി കാണുന്ന പതിവും കുറഞ്ഞു. മുമ്പ് ഇടതു മുന്നണി യോഗത്തില്‍ ഇവര്‍ സംസാരിക്കുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ കാനത്തെ കണ്ടാലും പിണറായി കണ്ടില്ലെന്ന് നടിക്കും.കോടിയേരിയും കാനവും തമ്മിലാണ് സംസാരം. സി പി ഐ മന്ത്രിമാരുമായും പിണറായി സംസാരം കുറവാണ്. അതു കൊണ്ടു കൂടിയാണ് സി പി ഐ ഭരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പിനെ പിണറായി വിമര്‍ശിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (7 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (12 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (25 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (30 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (37 minutes ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (48 minutes ago)

30 ഓളം പേർക്ക് പരിക്ക്  (52 minutes ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (8 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (11 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (11 hours ago)

Malayali Vartha Recommends