കേസിലെ തുടരന്വേഷണത്തിൽ ഇതുവരെ നടന്നതെന്ത് ? അന്വേഷണ സംഘത്തോട് ഗർജ്ജിച്ച് കോടതി; ഇത് വരെയുള്ള എല്ലാ വിവരങ്ങളും നൽകുവാനും കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസിൽ ഇടിവെട്ട് ചോദ്യവുമായി കോടതി വീണ്ടും. ഈ കേസിലെ തുടരന്വേഷണത്തിൽ ഇതുവരെ നടന്നതെന്തെന്ന് കോടതി ചോദിച്ചിരിക്കുകയാണ്. മാത്രമല്ല എല്ലാ വിവരങ്ങളും നൽകുവാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണസംഘത്തിന് ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും കോടതിയെ ബോധിപ്പിക്കേണ്ട അവസ്ഥയാണിപ്പോൾ. അന്വേഷണ പുരോഗതി റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയം കൂടി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സിനിമാരംഗത്ത് നിന്ന് കൂടുതൽ പേരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ അന്വേഷണസംഘം കോടതിക്ക് മുന്നിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും സമർപ്പിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആരംഭിച്ചത്.
മാർച്ച് ഒന്നിന് അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നാണ് വിചാരണക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അന്വേഷണം പൂർത്തിയാക്കാൻ നിലവിലെ സാഹചര്യത്തിൽ മൂന്നുമാസത്തെ സമയം കൂടി ആവശ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതിയും സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് വിചാരണ കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാനുണ്ട്. പ്രതികളുടെ ശബ്ദ സാംപിളുകൾ ഇനിയും ശേഖരിക്കാനുണ്ട്. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്കു കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























