വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 'ഭയങ്കരന്‍ അപ്പൂപ്പന്‍' അറസ്റ്റിൽ

വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പ്രസാദം വീട്ടില്‍ വാസുദേവന്‍ നായരെ (ഭയങ്കരന്‍ അപ്പൂപ്പന്‍ -68) യാണ് പിടികൂടിയത്.
ഫെബ്രുവരി 18നു മാവേലിക്കരയിലെ സ്വകാര്യ കോളജിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരുവല്ല -കായംങ്കുളം സംസ്ഥാന പാതയില്‍ ചെന്നിത്തല കല്ലുംമൂട് ജങ്ഷനിലേക്ക് മഠത്തും പടി ജങ്ഷനിലുടെ നടന്നു വരുകയായിരുന്ന വിദ്യാര്‍ഥിനിയെ തന്റെ സ്‌കൂട്ടറില്‍ കല്ലുമ്മൂട് ജങ്ഷനിലിറക്കാമെന്ന് പറഞ്ഞു കയറ്റിയശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഈ വിവരം വിദ്യാര്‍ഥിനി മാതാവിനെ അറിയിച്ചു. ചോദിക്കാനെത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിച്ചതായും വിദ്യാര്‍ഥിനി മാന്നാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മൊഴിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ അനില്‍കുമാര്‍, അഡീഷനല്‍ എസ്.ഐമാരായ മധുസൂദനന്‍, ബിന്ദു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജീവ്, അരുണ്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ ബിന്ദു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























