Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

പി ജെയെയും ഷംസീറിനേയും വെട്ടിനിരത്തി പിണറായി ഭയങ്കര പേടി! ഇനി തമ്മിലടിതുറന്ന പോര്; തമ്മിലടി

05 MARCH 2022 07:30 AM IST
മലയാളി വാര്‍ത്ത

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം. ഇന്നു സമാപിക്കുന്ന സംസ്ഥാന സമ്മേളനം 88 അംഗം സംസ്ഥാന സമിതിയേയും 17 അംഗ സെക്രട്ടേറിയേറ്റിനേയും തീരുമാനിച്ചു. 75 വയസ് പ്രായപരിധിയിൽ പിണറായി വിജയനു മാത്രമാണ് പാർട്ടി സമ്മേളനം ഇളവ് നൽകിയത്. കേന്ദ്രകമ്മിറ്റി മുന്നോട്ടുവച്ച 75 വയസെന്ന പ്രായപരിധി കർശനമായി പാലിച്ച് മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവരെ കമ്മിറ്റികളിൽ നിന്നൊഴിവാക്കുകയും യുവതലമുറയെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റിൽ പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മന്ത്രി മുഹമ്മദ് റിയാസും എം. സ്വരാജും ഇടം പിടിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ- പിണറായി വിജയൻ ,കോടിയേരി ബാലകൃഷ്ണൻ ,ഇ പി ജയരാജൻ ,ടി എം തോമസ് ഐസക് ,പി കെ ശ്രീമതി ,എ കെ ബാലൻ , ടി പി രാമകൃഷ്ണൻ , കെ എൻ ബാലഗോപാൽ, പി രാജീവ് ,കെ കെ ജയചന്ദ്രൻ ,ആനാവൂർ നാഗപ്പൻ , വി എൻ വാസവൻ , സജി ചെറിയാൻ ,എം സ്വരാജ്, മുഹമ്മദ് റിയാസ് , പി കെ ബിജു , പുത്തലത്ത് ദിനേശൻ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഗ്രൂപ്പിന്റെ പ്രശ്നമേ ഇല്ലാത്ത സമ്മേളനം എന്ന് നേതൃത്വം ഇടയ്ക്കിടെ അടിവരയിട്ട് പറയുന്നുണ്ടെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇത്തവണയും ചില വെട്ടിനിരത്തലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പാർട്ടിയോട് അടുപ്പമുള്ള കേന്ദ്രങ്ങൾ നൽകുന്ന സൂചന. പി ജയരാജൻ, എ എൻ ഷംസീർ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ സീനിയോറിറ്റി ഉണ്ടായിട്ടും ഇത്തവണയും സെക്രട്ടറിയേറ്റിൽ  ഉൾപ്പെടുത്താതെ തഴഞ്ഞതോടെ പി.ജയരാജൻ്റെ രാഷ്ട്രീയ ഭാവി  ചോദ്യചിഹ്നമാവുകയാണ്. സംസ്ഥാന നേതൃത്വത്തിൽ നിന്ന് അകന്നതും അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു  എന്ന ആരോപണവുമാണ് ജയരാജന് തിരിച്ചടിയായത്. വ്യക്തിപൂജയുടെ പേരിൽ നടപടി എടുത്തപ്പോഴും തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറ്റിനിർത്തിയപ്പോഴും പാർട്ടിക്ക് വിധേയനായി നിന്ന പി.ജെയുടെ ഇനിയുള്ള നീക്കം രാഷ്ട്രീയകേരളം ഉറ്റു നോക്കുകയാണ്.

ഏറെ നാളായി സി പി എം സംസ്ഥാന നേതൃത്വത്തിന് പി ജയരാജൻ ഇപ്പോഴും കണ്ണിലെ കരടുതന്നെ. വ്യക്തി പൂജാ വിവാദത്തോടയാണ് ഇതിന് തുടക്കം കുറിച്ചത്. പി ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളുമാണ് വിവാദമായത്. കണ്ണൂ‍ർ തളാപ്പിൽ സംഘപരിവാർ സംഘടകളിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ അമ്പാടി മുക്ക് സഖാക്കൾ എന്നറിയപ്പെടുന്നവർ പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ വച്ചിരുന്നു.

പിന്നീട് ജില്ലയിൽ ജയരാജനെ വ്യക്തിപരമായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളും ബോ‍ർഡുകളും ഉയർന്നു. പി ജെ ആർമി എന്ന പേരിലുള്ള സാമൂഹ്യ മാദ്ധ്യമ പേജ് ജയരാജനെ പുകഴ്ത്തിയുള്ള പോസ്റ്റുകളുമായി സജീവമായിരുന്നു. പിന്നീടത് റെഡ് ആർമിയായി. പാർട്ടി വേദികളിൽ ജയരാജന് കിട്ടുന്ന കയ്യടിയും നേതൃത്വത്തെ ഏറെ അസൂയപ്പെടുത്തിയിരുന്നു.

ഇതോടെ, വ്യക്ത്യാരാധനയെ വിമർശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്ന അടിസ്ഥാന തത്വം പാലിക്കാൻ നിർദേശിച്ച് സിപിഎം നേതൃത്വം ജയരാജന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി. ഇതിനിടെ പാർട്ടിക്ക് അതീതനായി വളരുന്നു എന്ന ആരോപണം പാർട്ടി സംസ്ഥാന സമിതിയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചു. ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെയും ചുമതലപ്പെടുത്തി.

കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ബാേർഡുകളിലും സോഷ്യൽ മീഡിയാ പോസ്റ്റുകളിലും പി ജയരാജന് പങ്കില്ലെന്ന് കണ്ടെത്തി. എന്നാൽ വ്യക്തിപ്രഭാവം ഉയർത്തുന്ന നിലയിലുള്ള പ്രചാരണം നടന്നതിന് ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന് ആക്ഷേപമുയർന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ നേതൃത്വം ശാസിക്കുകയും ചെയ്തു.

അടുത്തിടെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ പരിധി വിട്ട പെരുമാറ്റത്തിന്റെ പേരിലും പി ജയരാജന് സംസ്ഥാന സമിതിയുടെ താക്കീത് ലഭിച്ചിരുന്നു. രാമനാട്ടുകര സ്വർണക്കടത്ത് കേസ് പ്രതികളിൽ ചിലരുടെ പാർട്ടി ബന്ധം സംബന്ധിച്ച ചർച്ചയാണ് അനിഷ്ട സംഭവങ്ങളിലേക്കു കടന്നത്.

വടകരയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയേണ്ടിവന്ന പി ജയരാജൻ ഇപ്പോൾ വെറും സംസ്ഥാന സമിതി അംഗം മാത്രമാണ്. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുയായിരുന്നു. തീരെ പ്രതീക്ഷിക്കാത്തവർ വരെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഇടം പിടിച്ചപ്പോഴാണ് ജയരാജൻ ഒഴിവാക്കപ്പെട്ടത്. ഇക്കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം നൽകാൻ പാർട്ടി തയ്യാറായില്ല.

പാർട്ടിയിലെ സീനിയോരിറ്റിയും പ്രവർത്തന രംഗത്തെ മികവും കൊണ്ട് ഇത്തവണ സെക്രട്ടറിയേറ്റിൽ പി.ജെ ഉണ്ടാകുമെന്ന് വലിയൊരു വിഭാഗം പാർട്ടിക്കാരും പ്രതീക്ഷിച്ചിരുന്നത്. തുടർച്ചയായുള്ള ഈ തഴയലിൽ അണികൾ നിരാശരാകുമെങ്കിലും പി.ജെയ്ക്ക് വേണ്ടി സംസാരിക്കാൻ കണ്ണൂരിൽ പോലും ഇന്ന് നേതാക്കളില്ല. വ്യക്തിപൂജയിൽ പി.ജയരാജനെതിരെ വടിയെടുത്ത പാർട്ടി പിണറായിയെ പ്രകീർത്തിച്ചുള്ള പ്രസംഗങ്ങളോടും തിരുവാതിരയോടും കാണിക്കുന്ന മൃദു സമീപനവും  മാറ്റത്തിന്റെ അടയാളമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (2 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (2 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (2 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (3 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (3 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (3 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (4 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 hours ago)

Malayali Vartha Recommends