Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

പി ജെയെയും ഷംസീറിനേയും വെട്ടിനിരത്തി പിണറായി ഭയങ്കര പേടി! ഇനി തമ്മിലടിതുറന്ന പോര്; തമ്മിലടി

05 MARCH 2022 07:30 AM IST
മലയാളി വാര്‍ത്ത

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം. ഇന്നു സമാപിക്കുന്ന സംസ്ഥാന സമ്മേളനം 88 അംഗം സംസ്ഥാന സമിതിയേയും 17 അംഗ സെക്രട്ടേറിയേറ്റിനേയും തീരുമാനിച്ചു. 75 വയസ് പ്രായപരിധിയിൽ പിണറായി വിജയനു മാത്രമാണ് പാർട്ടി സമ്മേളനം ഇളവ് നൽകിയത്. കേന്ദ്രകമ്മിറ്റി മുന്നോട്ടുവച്ച 75 വയസെന്ന പ്രായപരിധി കർശനമായി പാലിച്ച് മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവരെ കമ്മിറ്റികളിൽ നിന്നൊഴിവാക്കുകയും യുവതലമുറയെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റിൽ പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മന്ത്രി മുഹമ്മദ് റിയാസും എം. സ്വരാജും ഇടം പിടിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ- പിണറായി വിജയൻ ,കോടിയേരി ബാലകൃഷ്ണൻ ,ഇ പി ജയരാജൻ ,ടി എം തോമസ് ഐസക് ,പി കെ ശ്രീമതി ,എ കെ ബാലൻ , ടി പി രാമകൃഷ്ണൻ , കെ എൻ ബാലഗോപാൽ, പി രാജീവ് ,കെ കെ ജയചന്ദ്രൻ ,ആനാവൂർ നാഗപ്പൻ , വി എൻ വാസവൻ , സജി ചെറിയാൻ ,എം സ്വരാജ്, മുഹമ്മദ് റിയാസ് , പി കെ ബിജു , പുത്തലത്ത് ദിനേശൻ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഗ്രൂപ്പിന്റെ പ്രശ്നമേ ഇല്ലാത്ത സമ്മേളനം എന്ന് നേതൃത്വം ഇടയ്ക്കിടെ അടിവരയിട്ട് പറയുന്നുണ്ടെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇത്തവണയും ചില വെട്ടിനിരത്തലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പാർട്ടിയോട് അടുപ്പമുള്ള കേന്ദ്രങ്ങൾ നൽകുന്ന സൂചന. പി ജയരാജൻ, എ എൻ ഷംസീർ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ സീനിയോറിറ്റി ഉണ്ടായിട്ടും ഇത്തവണയും സെക്രട്ടറിയേറ്റിൽ  ഉൾപ്പെടുത്താതെ തഴഞ്ഞതോടെ പി.ജയരാജൻ്റെ രാഷ്ട്രീയ ഭാവി  ചോദ്യചിഹ്നമാവുകയാണ്. സംസ്ഥാന നേതൃത്വത്തിൽ നിന്ന് അകന്നതും അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു  എന്ന ആരോപണവുമാണ് ജയരാജന് തിരിച്ചടിയായത്. വ്യക്തിപൂജയുടെ പേരിൽ നടപടി എടുത്തപ്പോഴും തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറ്റിനിർത്തിയപ്പോഴും പാർട്ടിക്ക് വിധേയനായി നിന്ന പി.ജെയുടെ ഇനിയുള്ള നീക്കം രാഷ്ട്രീയകേരളം ഉറ്റു നോക്കുകയാണ്.

ഏറെ നാളായി സി പി എം സംസ്ഥാന നേതൃത്വത്തിന് പി ജയരാജൻ ഇപ്പോഴും കണ്ണിലെ കരടുതന്നെ. വ്യക്തി പൂജാ വിവാദത്തോടയാണ് ഇതിന് തുടക്കം കുറിച്ചത്. പി ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളുമാണ് വിവാദമായത്. കണ്ണൂ‍ർ തളാപ്പിൽ സംഘപരിവാർ സംഘടകളിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ അമ്പാടി മുക്ക് സഖാക്കൾ എന്നറിയപ്പെടുന്നവർ പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ വച്ചിരുന്നു.

പിന്നീട് ജില്ലയിൽ ജയരാജനെ വ്യക്തിപരമായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളും ബോ‍ർഡുകളും ഉയർന്നു. പി ജെ ആർമി എന്ന പേരിലുള്ള സാമൂഹ്യ മാദ്ധ്യമ പേജ് ജയരാജനെ പുകഴ്ത്തിയുള്ള പോസ്റ്റുകളുമായി സജീവമായിരുന്നു. പിന്നീടത് റെഡ് ആർമിയായി. പാർട്ടി വേദികളിൽ ജയരാജന് കിട്ടുന്ന കയ്യടിയും നേതൃത്വത്തെ ഏറെ അസൂയപ്പെടുത്തിയിരുന്നു.

ഇതോടെ, വ്യക്ത്യാരാധനയെ വിമർശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്ന അടിസ്ഥാന തത്വം പാലിക്കാൻ നിർദേശിച്ച് സിപിഎം നേതൃത്വം ജയരാജന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി. ഇതിനിടെ പാർട്ടിക്ക് അതീതനായി വളരുന്നു എന്ന ആരോപണം പാർട്ടി സംസ്ഥാന സമിതിയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചു. ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെയും ചുമതലപ്പെടുത്തി.

കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ബാേർഡുകളിലും സോഷ്യൽ മീഡിയാ പോസ്റ്റുകളിലും പി ജയരാജന് പങ്കില്ലെന്ന് കണ്ടെത്തി. എന്നാൽ വ്യക്തിപ്രഭാവം ഉയർത്തുന്ന നിലയിലുള്ള പ്രചാരണം നടന്നതിന് ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന് ആക്ഷേപമുയർന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ നേതൃത്വം ശാസിക്കുകയും ചെയ്തു.

അടുത്തിടെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ പരിധി വിട്ട പെരുമാറ്റത്തിന്റെ പേരിലും പി ജയരാജന് സംസ്ഥാന സമിതിയുടെ താക്കീത് ലഭിച്ചിരുന്നു. രാമനാട്ടുകര സ്വർണക്കടത്ത് കേസ് പ്രതികളിൽ ചിലരുടെ പാർട്ടി ബന്ധം സംബന്ധിച്ച ചർച്ചയാണ് അനിഷ്ട സംഭവങ്ങളിലേക്കു കടന്നത്.

വടകരയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയേണ്ടിവന്ന പി ജയരാജൻ ഇപ്പോൾ വെറും സംസ്ഥാന സമിതി അംഗം മാത്രമാണ്. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുയായിരുന്നു. തീരെ പ്രതീക്ഷിക്കാത്തവർ വരെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഇടം പിടിച്ചപ്പോഴാണ് ജയരാജൻ ഒഴിവാക്കപ്പെട്ടത്. ഇക്കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം നൽകാൻ പാർട്ടി തയ്യാറായില്ല.

പാർട്ടിയിലെ സീനിയോരിറ്റിയും പ്രവർത്തന രംഗത്തെ മികവും കൊണ്ട് ഇത്തവണ സെക്രട്ടറിയേറ്റിൽ പി.ജെ ഉണ്ടാകുമെന്ന് വലിയൊരു വിഭാഗം പാർട്ടിക്കാരും പ്രതീക്ഷിച്ചിരുന്നത്. തുടർച്ചയായുള്ള ഈ തഴയലിൽ അണികൾ നിരാശരാകുമെങ്കിലും പി.ജെയ്ക്ക് വേണ്ടി സംസാരിക്കാൻ കണ്ണൂരിൽ പോലും ഇന്ന് നേതാക്കളില്ല. വ്യക്തിപൂജയിൽ പി.ജയരാജനെതിരെ വടിയെടുത്ത പാർട്ടി പിണറായിയെ പ്രകീർത്തിച്ചുള്ള പ്രസംഗങ്ങളോടും തിരുവാതിരയോടും കാണിക്കുന്ന മൃദു സമീപനവും  മാറ്റത്തിന്റെ അടയാളമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (7 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (7 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (7 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (7 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (10 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (11 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (12 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (12 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (13 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (13 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (13 hours ago)

Malayali Vartha Recommends