നേഹയുടെ ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ത്ഥിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണ സംഘം! ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പായി സിദ്ധാര്‍ഥിന് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തു.. അന്വേഷണം ലഹരി മാഫിയയിലേക്ക്... സുഹൃത്ത് ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നതിനുള്ളിൽ സംഭവിച്ചതെന്ത്?

കഴിഞ്ഞ ദിവസം വ്‌ളോഗര്‍ നേഹയുടെ മരണം ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചായിരുന്നു കൊച്ചിയില്‍ താമസം. മരണം നടന്ന ദിവസം സിദ്ധാര്‍ത്ഥ് നാട്ടിലായിരുന്നു. നേഹയുടെ സഹായത്തിനായി ഒരു സുഹൃത്ത് ഫ്‌ലാറ്റിലുണ്ടായിരുന്നു. സംഭവ ദിവസം സുഹൃത്ത് ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
നേഹയുടെ മരണ സമയത്ത് വീട്ടില്‍ നിന്നും ലഹരിമരുന്നുമായി അറസ്റ്റിലായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.അതേസമയം, നേഹയുടെ ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ത്ഥിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നേഹ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പായി സിദ്ധാര്‍ഥിന് അയച്ച വാട്ട്‌സ്അപ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നത്.
നേഹയുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിരുന്നു. കൂടാതെ, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നു യുവാക്കളില്‍ ഒരാളുടെ പക്കല്‍നിന്നു 15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. മാര്‍ച്ച് രണ്ടിനാണ് കണ്ണൂര്‍ സ്വദേശിനിയായ നേഹയെ കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന നേഹ ആറു മാസം മുന്‍പാണ് കൊച്ചിയിലെത്തിയത്.
https://www.facebook.com/Malayalivartha























