തിരുവനന്തപുരം അട്ടകുളങ്ങരയിലെ ജ്വല്ലറിയിൽ ഒരുമിച്ച് ജോലിചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ അടുത്തു! നേരത്തെ വിവാഹിതനായിരുന്ന പ്രവീണ്‍ ഗായത്രിയുമായി അടുപ്പത്തിലായതോടെ കുടുംബങ്ങളില്‍ പ്രശ്‌നങ്ങൾ തുടങ്ങി! ഗായത്രിയുടെ കഴുത്തിൽ താലിചാർത്തിയ ശേഷം കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയതിന് പിന്നാലെ സംഭവിച്ചതെന്ത്? മരണം നടന്നതായി ഹോട്ടലില്‍ വിളിച്ചറിയിച്ചത് ആരാണ്? കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ സംഭവത്തിന് പിന്നാലെ ഒളിവിലെന്ന് സൂചനകൾ..

തിരുവനന്തപുരം അട്ടകുളങ്ങരയിലെ ജ്വല്ലറി ജീവനക്കാര്‍ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയ ഗായത്രിയും മുറിയെടുക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന പ്രവീണും. നേരത്തെ വിവാഹിതനായിരുന്ന പ്രവീണ്‍ ഗായത്രിയുമായി അടുപ്പത്തിലായിരുന്നു എന്നും ഇത് കുടുംബങ്ങളില്‍ പ്രശ്‌നത്തിനും ഇടയാക്കിയിരുന്നെന്നുമാണ് സൂചന. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ പ്രവീണ്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രവീണിനെ സ്ഥലം മാറ്റുന്നതിലേക്ക് ഉള്‍പ്പെടെ വിഷയം നീളുകയും ചെയ്തിരുന്നു. പിറകെയാണ് മരിച്ച ഗായത്രിയെ പ്രവീണ്‍ താലിച്ചാര്‍ത്തുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത്.സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണ് എന്ന് തമ്പാനൂര്‍ സിഐ എസ് സനോജ് അറിയിച്ചു. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സംഭവം നടന്ന ഹോട്ടലിലെത്തിയിട്ടുണ്ട്. വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ ഹോട്ടല്‍ മുറിയില്‍ മൃതദേഹം. വിഷം കഴിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
മരിച്ച നിലയില്‍ കണ്ടെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിയും ഒപ്പമുണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണ്‍ എന്ന യുവാവും തമ്മില്‍ അടുപ്പം തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. പള്ളിയില്‍ വച്ച് ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് തമ്പാനൂര്‍ പൊലീസ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ഇതിന് ശേഷം ഇന്നലെ പുലര്‍ച്ചെയോടെ മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം ഇവര്‍ക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ ഇവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് ഒപ്പം ഉണ്ടായിരുന്നത് പ്രവീണ്‍ ആണെന്ന് വ്യക്തമായത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























