ഗായത്രി വീട്ടില്‍ നിന്നുപോയത് മൂന്നു ദിവസം മുന്‍പ്....പള്ളിയില്‍ വച്ച് പ്രവീണ്‍ താലികെട്ടുന്ന ചിത്രം സ്റ്റാറ്റസാക്കി ഇട്ടതോടെ ഗായത്രിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതിനൽകി....മണിക്കൂറുകള്‍ക്കകം ഗായത്രിയെ കണ്ടെത്തിയത് മരിച്ച നിലയില്‍....തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട സ്വദേശി ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടില്‍ ഗായത്രി ദേവിയെയാണ് (24) ഇന്ന് പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണ്‍ ഞായറാഴ്ച ഉച്ചയോടെ കൊല്ലം പരവൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഗായത്രിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിനോടു പ്രവീണിന്റെ വെളിപ്പെടുത്തല്‍.
മൂന്നു ദിവസം മുന്‍പാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടില്‍ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയില്‍ വച്ച് പ്രവീണ്‍ താലികെട്ടുന്ന ചിത്രം ഗായത്രി സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നഗരത്തിലെ ഒരു പ്രശസ്ത ജുവലറിയില്‍ പ്രവീണും ഗായന്ത്രിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എട്ട് മാസം മുന്‍പ് ഗായന്ത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചു വച്ചാണ് ഗായത്രിയുമായി അടുത്തത്. എന്നാല്‍ വിവരങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ജുവലറിയിലും ഇവര്‍ പരാതിയുമായി എത്തി, ഇതിനിടെ ഇയാളെ ജുവലറിയുടെ തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവിടേയ്ക്ക് പോകുന്നതിന് മുന്‍പാണ് പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുത്തത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രവീണ്‍ തമ്ബാനൂര്‍ അരിസ്റ്റോ ജംഗ്ഷനിലുളള ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഇതിനു ശേഷം ഹോട്ടല്‍ ജീവനക്കാര്‍ ആരും കാണാതെ പ്രവീണ്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോകുകയായിരുന്നു.ഹോട്ടലിലെ റിസപ്ഷനില്‍ വന്ന ഒരു ഫോണ്‍ കോളിലാണ് യുവതി മുറിയില്‍ മരിച്ച വിവരം ഹോട്ടല്‍ ജീവനക്കാര്‍ അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി.തുടര്‍ന്ന് പൊലീസ് യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ഇതിനിടെ യുവാവ് പരവൂര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഗായത്രിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
https://www.facebook.com/Malayalivartha

























