ജനങ്ങളുടെ പ്രതീക്ഷ തെറ്റിക്കാത്ത ബഡ്ജറ്റ് ആയിരിക്കും പ്രഖ്യാപിക്കുക; ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ബജറ്റ് തയ്യാറാക്കിയത്; കേരളത്തെ വലിയൊരു വികസനത്തിലേക്ക് എത്തിക്കാൻ പറ്റുന്ന ദീർഘകാല ലക്ഷ്യങ്ങൾ കൂടിയുള്ള ബജറ്റ് ആണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
കേരള ബഡ്ജറ്റ് തുടങ്ങി. വളരെ പ്രതീക്ഷയോടെയാണ് ഓരോരുത്തരും ബഡ്ജറ്റ് ഉറ്റുനോക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷ തെറ്റിക്കാത്ത ബഡ്ജറ്റ് ആയിരിക്കും പ്രഖ്യാപിക്കുക എന്നാണ് തൊട്ടുമുന്നേ ധനമന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്.ധനമന്ത്രി കെ എൻ ബാലഗോപാൽആണ്നിയമസഭയിൽ ബഡ്ജ്റ്റ് അവതരിപ്പിക്കാൻ പോകുന്നത് . ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
ഔദ്യോഗിക വസതയിൽ നിന്നും നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുന്നേ മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇന്ന് ആഗോളതലത്തിൽ പല സാഹചര്യങ്ങൾ നിലനിൽക്കുന്നു. ഇതിനെ നേരിടാൻ സാധിക്കുന്ന, കേരളത്തെ വലിയൊരു വികസനത്തിലേക്ക് എത്തിക്കാൻ പറ്റുന്ന ദീർഘകാല ലക്ഷ്യങ്ങൾ കൂടിയുള്ള ബജറ്റ് ആണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇത് നടപ്പിലാക്കിയാൽ വലിയ മാറ്റം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി . ജനങ്ങളുടെ പ്രതീക്ഷ തെറ്റിക്കാത്ത ബജറ്റാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതുമായിരിക്കും. അതേസമയം സർക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതും, കടബാദ്ധ്യത നേരിടാൻ ഉതകുന്നതുമായ ബജറ്റാണ് ഇക്കുറി അവതരിപ്പിക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ പതിപ്പാണ് ഇക്കുറി അവതരിപ്പിക്കുക . പുതിയ കാര്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നു. കേരളത്തിന് വളർച്ചയ്‌ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് ഇടത് പക്ഷം ഊന്നൽ നൽകുന്നത്. ഇത് ബജറ്റിലും പ്രതിഫലിക്കുമെനിനും ധനമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ആണ് ഇന്ന്. നേരത്തെ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരുന്നു കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. എന്നാൽ ഇത്തവണ സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുന്നത്.സംസ്ഥാന സർക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി വർദ്ധനയുടെ സൂചനകളുമുണ്ട്.
കെ റെയിൽ പോലുള്ള സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ഭാവി നടപടി ക്രമങ്ങൾ സംബന്ധിച്ചും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം ,കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ബജറ്റിൽ കൊറാണാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha