Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ദിലീപിൻ്റെ ദുർമന്ത്രവാദത്തിൽ വൻമരം വീണു! CI അനന്തലാൽ! ലിസ്റ്റിൽ ഇനിയും നിരവധിപ്പേർ CI അന്തലാൽ വീണത് ദിലീപിന്റെ ദുർമന്ത്രവാദത്തിലോ? പൂഴക്കടകനുകൾ പുറത്തേക്ക്!

03 APRIL 2022 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

  ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവം... അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും

സി ഐ അനന്തലാൽ. കൊച്ചി പോലീസിലെ കിടിലം. പക്ഷേ പാവം ഇപ്പോൾ വെള്ളം കുടിക്കുന്നു. എല്ലാം ദിലീപിൻ്റെ ദുർമന്ത്രവാദത്തിൻ്റെ ഫലമാണെന്നാണ് അനന്തലാൽ വിശ്വസിക്കുന്നത്. ദിലീപും അനന്തലാലും തമ്മിലുള്ള വൈരാഗ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ കോടതി മുറിയിൽനിന്നു ബലപ്രയോഗത്തിലൂടെ നാടകീയമായി അറസ്റ്റ് ചെയ്തയാളാണ് അനന്ത ലാൽ.

പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയപ്പോഴാണു മുഖ്യപ്രതി പൾസർ സുനി എന്നറിയപ്പെടുന്ന പെരുമ്പാവൂ‍ർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ, തലശേരി സ്വദേശി വിജീഷ് എന്നിവർ പൊലീസിന്റെ പിടിയിലായത്. ബൈക്കിൽ കോടതി സമുച്ചയത്തിനു പിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തിയ സുനി മതിൽചാടിക്കടന്ന് കോടതിമുറിക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു.

എന്നാൽ ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞ സമയമായതിനാൽ പ്രതികൾക്ക് കീഴടങ്ങാനായില്ല. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് സെൻട്രൽ സിഐ എ. അനന്തലാലും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തത്. കീഴടങ്ങാനായി കോടതിയിലെത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുക, പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കുക, കീഴടങ്ങൽ അപേക്ഷ അപ്പോൾ തന്നെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിഭാഗം അഭിഭാഷകൻ നൽകിയ ഹർജി അഡീ. സിജെഎം കോടതി തള്ളുകയും ചെയ്തു. പൊലീസ് പാലിക്കേണ്ട നടപടി ചട്ടങ്ങൾ അനുസരിച്ച് അന്വേഷണോദ്യോഗസ്ഥനു പ്രതികളെ കൈമാറാനും അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം ബന്ധപ്പെട്ട മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കാനുമായിരുന്നു കോടതി നിർദേശം.

പ്രതികളായ സുനിൽകുമാറിനും വിജീഷിനുമെതിരെ കേസുകളൊന്നും നിലവിലില്ലാത്ത കോടതിയിൽ‌ കീഴടങ്ങാനെത്തിയതു പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനു തുണയായി. കോടതി പ്രവർത്തിക്കുമ്പോൾ പ്രതികൾ എത്തിയാൽ പോലും കീഴടങ്ങൽ എളുപ്പമാവില്ല. കോടതിയുടെ പരിഗണനയിലല്ലാത്ത കേസിൽ പ്രതികളെ ഹാജരാക്കിയാൽ അതു യഥാർഥ പ്രതികളാണെന്നു ബോധ്യപ്പെടുത്തേണ്ടതു പൊലീസും പ്രോസിക്യൂഷനുമാണ്.

പ്രതികളെ തിരിച്ചറിഞ്ഞു ബോധ്യപ്പെട്ടു റിമാൻഡു ചെയ്യാൻ കേസുമായി ബന്ധപ്പെട്ട കോടതിയിൽ കീഴടങ്ങാനാണു നിർദേശിക്കാറുള്ളത്. കീഴടങ്ങാൻ പ്രതികൾക്ക് അവസരം നൽകാതെ കോടതിയിൽ നിന്നു അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്റെ ഹർജി പരിഗണിച്ച അഡീ.സിജെഎം കോടതി ഈ പ്രതികൾക്കെതിരെ കേസില്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയാണു ഹർജി തീർപ്പാക്കിയത്. ഇതിൻ്റെ വൈരാഗ്യം ദിലീപിനുണ്ടായിരുന്നു.

പൾസർ സുനിയും ദിലവും കാവ്യയും തമ്മിലുള്ള ബന്ധത്തിൻെറ ആദ്യഭാഗം അനാവൃതമായത് അനന്ത ലാലിൻ്റെ ചോദ്യം ചെയ്യലിലാണ്. പൾസർ സുനിക്ക് പിന്നിൽ ദിലീപാണെന്ന കാര്യം ആദ്യം പുറത്തുവിട്ടതും അനന്ത ലാലാണ്. അനന്ത ലാൽ എന്ന സ്മാർട്ട് പോലീസ് ഓഫീസർ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ദിലീപിനെ കണക്റ്റ് ചെയ്യും മുമ്പ് പൾസർ സുനി രക്ഷപ്പെടുമായിരുന്നു.

ഇപ്പോഴിതാ അനന്ത ലാൽ കുരുങ്ങി .അതും മോൻസൻെറ കേസിൽ. ഒന്നാന്തരം നാണം കെട്ട കേസ്. പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിൽ നിന്നും പണം വാങ്ങിയാണ് അനന്ത ലാൽ കുരുങ്ങിയത്. തുടർന്ന് കൊച്ചി മെട്രോ സ്റ്റേഷൻ സിഐ അനന്ത ലാലിനെ സ്‌റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റി. മോൻസൻ മാവുങ്കലിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് ആരോപണം.

അനന്തലാൽ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരം ഇവരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ക്രൈം ബ്രാ‌ഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവർക്ക് പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്.

മോൻസനിൽ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നാണ് ഇരുവരുടേയും മൊഴി. അനന്ത ലാലിന് ഇങ്ങനെയൊരു പറ്റ് പറ്റിയപ്പോൾ മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പിനായി ഉപയോഗിച്ച ശിൽപ്പങ്ങളെല്ലാം അത് നിർമ്മിച്ച ശിൽപ്പിക്ക് തിരികെ കിട്ടി. കോടതി ഉത്തരവ് പ്രകാരമാണ് ശിൽപ്പങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷിന് ക്രൈം ബ്രാഞ്ച് നൽകിയത്.

പുരാവസ്തു തട്ടിപ്പിനായി പ്രൊമോ വീഡിയിലുൾപ്പടെ മോൻസൻ മാവുങ്കൽ എടുത്തുകാണിച്ചത് ദശാവതാര ശിൽപ്പമായിരുന്നു. 100 ലധികം വ‍ർഷങ്ങളുടെ പഴക്കമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച ഈ വിഗ്രഹത്തിന് മുന്നിൽ നിർത്തിയാണ് അതിഥികളായെത്തിയ വിഐപികളുടെ ചിത്രവും പകർത്തിയത്. മൂന്നു വ‍ർഷം മുമ്പ് മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നിർമ്മിച്ചു കൈമറിയതായിരുന്നു ഈ ശിൽപ്പം.

പുരാവസ്തു വിൽപ്പനക്കാരനെന്ന് തെറ്റിദ്ധിരിപ്പിച്ച് സുരേഷിൽ നിന്നും 9 ശിൽപ്പങ്ങള്‍ മോൻസൻ വാങ്ങിയിരുന്നു. 80 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഏഴു ലക്ഷമാണ് നൽകിയത്. ദശാവതാരം പെയിന്റടിക്കുകയും ചെയ്തു. സുരേഷിൻറെ പരാതിയിൽ മോൻസനെതിരെ വഞ്ചനാകുറ്റത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു.

മോൻസൻെറ കൊച്ചിയിലെ വീട്ടിൽ നിന്നും കസ്റ്റഡിലെടുത്ത ശിൽപ്പങ്ങള്‍ തനിക്ക് വേണമെന്നാവശ്യപ്പെട്ട് സുരേഷ് കോടതിയെ സമീപിച്ചു. കാലപ്പഴക്കം നിർണയിക്കാൻ പുവാസ്തുവകുപ്പിന് വിഗ്രഹങ്ങള്‍ നൽകണമെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് എതിർത്തു. പക്ഷേ ഈ വിഗ്രങ്ങളുടെ പഴക്കം നിർണിയിക്കാൻ സംസ്ഥാന പുരാവസ്തുവകുപ്പിന് സംവിധാനങ്ങളില്ലെന്ന അറിയിച്ചതോടെ ശിൽപ്പങ്ങള്‍ സുരേഷിന് വിട്ടു നൽകാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 

അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ 9 ശിൽപ്പങ്ങളും നൽകണമെന്ന വ്യവസ്ഥയോടെയാണ് ശിൽപ്പങ്ങള്‍ നൽകിയത്. കേസ് അവസാനിച്ച ശേഷമേ സുരേഷിന് ഈ ശിൽപ്പങ്ങള്‍ വിൽപ്പന നടത്താൻ കഴിയൂ. കുറ്റപത്രം നൽകി കഴിഞ്ഞാലുടൻ കേസ് എത്രയും വേഗം തീ‍ർപ്പാക്കാൻ കോടതിയെ സമീപിക്കുമെന്ന് സുരേഷിൻെറ അഭിഭാഷകർ പറ‌ഞ്ഞു. 

അനന്ത ലാൽ കറയില്ലാത്ത ഉദ്യോഗസ്ഥനാണെന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. ഇങ്ങനെയുള്ള അദ്ദേഹത്തിൻ്റെ മൂടുപടമാണ് ഇപ്പോൾ അഴിഞ്ഞു വീണത്. എന്നാൽ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അനന്ത ലാലിനോളം സാമർത്ഥ്യമുള്ളവർ കുറവാണ്.സംസ്ഥാന പോലീസ് മേധാവിക്കു .ഉന്നത ഉദ്യോഗസ്ഥർക്കും പ്രിയങ്കരനാണ് അദ്ദേഹം. അതുകൊണ്ടാണ് വർഷങ്ങളോളം അദ്ദേഹം എറണാകുളം സെൻട്രൽ സ്റ്റേഷനിലിരുന്നത്. 

ദിലീപിൻ്റെ ദുർമന്ത്രവാദമാണ് അനന്തലാലിനെ അപകടത്തിലാക്കിയതെന്ന് അദ്ദേഹത്തിൻ്റെ സുഹ്യത്തുക്കൾ വിശ്വസിക്കുന്നു. ഇതിൽ പതിരില്ലാതില്ല.കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ അറിയപ്പെടുന്ന മന്ത്രവാദികളുടെയെല്ലാം അടുത്ത് ദിലീപ് എത്തുന്നുണ്ട്. അവരിൽ നിന്നെല്ലം ഉപദേശവും സ്വീകരിക്കുന്നുണ്ട്. ഉഗ്രമൂർത്തികളുമായാണ് ദിലീപിൻ്റെ ഇടപാട്. ദിലീപിൻ്റെ നീളൻ ലിസ്റ്റിൽ ഒരാൾ ഇതാ പിടിക്കപ്പെട്ടിരിക്കുന്നു. ഇനി എത്ര പേർ പിടിക്കപ്പെടുമെന്ന് കണ്ടറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (46 minutes ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (7 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (7 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (8 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (8 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (8 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (9 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (9 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (9 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (9 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (10 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (10 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (10 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (10 hours ago)

Malayali Vartha Recommends