സിപിഎം യുവജന നേതാവ് വിവാഹം കഴിച്ചതില്‍ ദുരൂഹത! മകളെ തട്ടിക്കൊണ്ടു പോയതാണ്, ഇതുവരെ മകളെ കാണാനാവാത്തത് സംശയമുണര്‍ത്തുന്നു... സംസ്ഥാന പോലീസില്‍ വിശ്വാസമില്ല! കേന്ദ്ര ഏജന്‍സികളാണ് ഈ സംഭവം അന്വേഷിക്കേണ്ടതെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ജയ്‌സണ്‍
കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്രവിവാഹത്തെ തുടർന്നുള്ള വാദങ്ങൾ അവസാനിക്കുന്നില്ല. സിപിഎം യുവജന നേതാവ് വിവാഹം കഴിച്ചതില്‍ ദുരൂഹതയുണര്‍ത്തുന്ന ചോദ്യങ്ങളുമായി പെണ്‍കുട്ടിയുടെ അച്ഛന്‍ ജയ്‌സണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മകളെ തട്ടിക്കൊണ്ടു പോയതാണെന്നും ഇതുവരെ മകളെ കാണാനാവാത്തത് സംശയമുണര്‍ത്തുന്നതായും ജയ്‌സണ്‍ മാദ്ധ്യമങ്ങളോടു പരാതിപ്പെടുകയുണ്ടായി. കൂടാതെ സംസ്ഥാന പോലീസില്‍ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സികളാണ് ഈ സംഭവം അന്വേഷിക്കേണ്ടതെന്നും ജയ്‌സണ്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാൽ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി സിപിഎമ്മും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് ദമ്പതികളും ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ്. മാത്രമല്ല, വിവാഹത്തിനു ശേഷം മകളെ കാണാന്‍ കഴിയാത്തത് സംശയമുണര്‍ത്തുന്നതായി മാതാപിതാക്കള്‍ ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.
കോഴിക്കോട് കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിന്‍ കോടഞ്ചേരി സ്വദേശി ജ്യോത്സ്‌നയെ വിവാഹം കഴിച്ചതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. പാര്‍ട്ടി അറിയാതെയാണ് വിവാഹം കഴിച്ചതെന്ന ആരോപണത്തില്‍ സിപിഎം ഷെജിനോട് വിശദീകരണം ചോദിക്കുകയുണ്ടായി. ലൗ ജിഹാദാണെന്നും സ്ഥലത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കന്നുതാണെന്നും സിപിഎം നേതാക്കള്‍ ആദ്യം കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ സിപിഎം പിന്നീട് നിലപാട് തിരുത്തി വിശദീകരണ സമ്മേളനവും കോടഞ്ചേരിയില്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
അതേസമയം മിശ്രവിവാഹം എന്നതിലുപരി മകളുടെ വിവാഹത്തില്‍ ചിലസംശയങ്ങളുണ്ടെന്നാണ് ജ്യോത്സ്‌നയുടെ പിതാവ് ജെയ്‌സണ്‍ വ്യക്തമാക്കുന്നത്. തനിക്കു നീതി കിട്ടിയിട്ടില്ല. പ്രശ്‌നം അവസാനിച്ചുവെന്ന് സിപിഎം നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ മകളെ നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസില്‍ തനിക്കു വിശ്വാസമില്ലെന്നും എന്‍ ഐ എ പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഇത് അന്വേഷിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
കൂടാതെ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. വിധി അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജയ്‌സണ്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha























