ഒറ്റാൽ സിനിമയിലൂടെ ബിഗ് സ്ക്രീൻ പ്രവേശനം; കുമരകത്തെ പ്രിയ കലാകാരൻ ഒറ്റാൽ വാസവൻ വിട പറഞ്ഞു...

വേമ്പനാട് കായലിലൂടെ വള്ളം തുഴഞ്ഞ് സിനിമയിലെത്തി കോട്ടയം ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയ കുമരകം പുളിക്കൽ വീട്ടിൽ ഒറ്റാൽ വാസവൻ നിര്യാതനായി. കോട്ടയം മെഡിക്കൽ കാേളേജിൽ വച്ചായിരുന്നു അന്ത്യം. രക്ത സമർദ്ധം കൂടിയതിനെ തുടർന്ന് ഇന്നലെ മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഭാര്യ : രാജമ്മ. മക്കൾ : ഷാജി ലാൽ , ഷീബാ. സംസ്ക്കാരം പിന്നീട് ആണെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
മികച്ച പരിസ്ഥിതി ചിത്രത്തിനും ,തിരക്കഥക്കുമുള്ള ദേശീയ അവാർഡിന് അർഹമായ "ഒറ്റാൽ" എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച തനി കുട്ടനാട്ടുകാരനായ വാസവൻ. ചിത്രത്തിൽ താറാവ് കർഷകൻ ആയാണ് വേഷമിട്ടത്. ജീവിതത്തിൽ മീൻ പിടുത്തക്കാരനായ വാസവൻ ഒരിക്കൽ ആന പാപ്പാനായിരുന്നു.
കുട്ടനാടിന്റെ ജീവിത നൊമ്പരങ്ങളുടെ കഥ പറഞ്ഞ സിനിമ ജയരാജാണ് സംവിധാനം ചെയ്തത്. രൂപ ഭംഗി കൊണ്ട് വ്യത്യസ്തനായ മീശ വാസവൻ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വലിയ നീളം കൂടിയ കൊമ്പൻ മീശയ്ക്ക് ഉടമയായിരുന്നു.
ഈ പ്രത്യേകത തന്നെയാണ് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഒറ്റാൽ എന്ന ചിത്രത്തിലേയ്ക്ക് അയാൾ തിരഞ്ഞെടുക്കുവാൻ കാരണമായതും. സിനിമയിലൂടെ തെക്കന്‍ സ്റ്റാര്‍ മീഡിയ അവാര്‍ഡും വാസവനെ തേടിയെത്തി.
https://www.facebook.com/Malayalivartha























