Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം


ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും... വടക്കൻ ജില്ലകളിൽ ചൂട് അതിശക്തമായി തുടരും...


സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...

തൊണ്ടി ക്ലാർക്കിനെ പൊക്കും! ദിലീപില്ലേൽ കോടതിയെ പൂട്ടും! ആക്രമിച്ച വീഡിയോ ചോർന്നതിങ്ങനെ... കാവ്യയല്ല പ്രതി കോടതിയാണെന്ന്?

16 APRIL 2022 04:18 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരന് നീതി ഉറപ്പാകുന്ന കോടതിയുടെ ഭാഗത്ത് നിന്നും നിയമലംഘനം ഉണ്ടായി എന്നുള്ള ​ഗുരുതര ആരോപണമാണ് ഇപ്പോൾ നടിയെ ആക്രമിച്ച കേസ് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. നിയമസംവിധാനത്തെ ആകെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തുന്ന സാഹചര്യമാണ് നിലവിൽ സംജാതമായിരിക്കുന്നത്.

അതിന്റെ ഭാ​ഗമായി അന്വേഷണസംഘത്തിന്റെ ഒരു നീക്കമാണ് ഉണ്ടായിരിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കാനുള്ള സമയപരിധി ഇന്നവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ കൃത്യമായി തെളിവുകൾ സമർപ്പിച്ചില്ല എങ്കിൽ കേസ് തള്ളിപ്പോവും. ഇക്കാര്യം ദിലീപിനും അന്വേഷണ ഉദ്യോ​ഗസ്ഥർക്കും അറിയാം. അങ്ങനെ നിൽക്കുമ്പോഴാണ് കോടതിക്കെതിരെ തിരിയുന്ന അവസ്ഥയുണ്ടായിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം. കേസിലെ സുപ്രധാന തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർത്തിയെന്ന പരാതിയിലാണ് അന്വേഷണസംഘം പുതിയ നീക്കത്തിനൊരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി ഇപ്പോൾ ലഭിച്ചിട്ടുണ്ട്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ അന്വേഷണസംഘം ഇതിന്റെ ഭാ​ഗമായി ചോദ്യം ചെയ്യും. ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിലാണ് നടപടി. പ്രിൻസിപ്പൽ കോടതി ജീവനക്കാരെയാണ് ചോദ്യം ചെയ്യുക. കേസിന്റെ ആരംഭം മുതൽ തന്നെ ആക്രമണ ദൃശ്യങ്ങൾ ചോർന്നതായി ആരോപണം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പരാതിയുമായി അന്വേഷണ സംഘം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.

എങ്ങിനെയാണ് ദൃശ്യങ്ങൾ ചോർന്നതെന്ന് കണ്ടെത്തണമെന്നും ഇതിനായി ജീവനക്കാരെ പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. അങ്കമാലിയിൽ വച്ചാണ് നടി ആക്രമിക്കപ്പെട്ടത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തതും അങ്കമാലിയിൽ ആണ്. എന്നാൽ പിന്നീട് കേസ് പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദൃശ്യങ്ങൾ ചോർന്നതായുള്ള സംശയം തുടക്കത്തിൽ ഉയർന്നത്.

സംഭവത്തിൽ കോടിതി ശിരസ്തദാറിനെയും, തൊണ്ടി ക്ലാർക്കിനെയുമാണ് ഇനി ചോദ്യം ചെയ്യുക. അതേസമയം വിചാരണ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടില്ല. ദിലീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ചില കോടതി രേഖകൾ കണ്ടെടുത്തിരുന്നു. ഇതേ തുടർന്നാണ് വിചാരണ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി ഈ മാസം നാലിനാണ് കോടതി അനുമതി നല്‍കിയത്.

ചോദ്യം ചെയ്യൽ ഉടനെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ശിരസ്‌തദാറിനും ക്ലാർക്കിനും പുറമെ മറ്റ് ജീവനക്കാരെയും കൂടി ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു കോടതി കസ്റ്റഡിയിലിരിക്കെ മാറിയിരുന്നുവെന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണസംഘത്തിന്റെ നീക്കം.

2018 ഡിസംബര്‍ 13 നാണ് ഫയലുകളുടെ ഹാഷ് വാല്യു മാറിയതെന്നാണ് ഫൊറന്‍സിക് ലാബിലെ ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞത്. ഈ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യും. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി.

നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം ഊർജിതമാക്കുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാൻ ഇവർ ഒരുങ്ങുകയാണ്. കാവ്യ മാധവന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയശേഷം ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെയും അടുത്തയാഴ്‌ച ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇവർക്ക് ലഭിച്ചോയെന്നതാണ് പ്രധാനമായും പരിശോധിക്കുക. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നൽകിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇവരുടെ പക്കൽ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.

ദീലിപിന്‍റെ ഫോണിലെ ദൃശ്യങ്ങൾ മായിച്ചു കളഞ്ഞ സൈബർ ഹാക്കർ സായി ശങ്കറിനെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘമാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിന് തുടർച്ചയായിട്ടാണ് വധഗൂഡാലോചനാക്കേസിലെ അന്വേഷണസംഘം ദിലീപിന്‍റെ അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് നൽകുക. ഇരുവരുടെയും നിർദേശപ്രകാരമാണ് ദിലീപിന്‍റെ ഫോണിലെ ഡേറ്റ നീക്കിയതെന്നാണ് മൊഴി. 

നിലവിലെ സാഹചര്യത്തിൽ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ പ്രതി ചേർക്കാമെന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാനിടയായ സാഹചര്യം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യർ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രധാനപ്പെട്ടതാണ്. കൊച്ചിയിൽ നടന്ന മഴവില്ലഴികിൽ അമ്മ എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നന്ന ചില സംഭവങ്ങൾ സംബന്ധിച്ചാണ് കൂടുതൽ വിവരങ്ങൾ കിട്ടിയിരിക്കുന്നത്. 

ഈ സാഹചര്യത്തിൽ വിസ്താരത്തിനിടെ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തും. എന്നാൽ കാവ്യാ മാധവനെ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ കുറച്ചുകൂടി കാത്തിരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കാവ്യയ്ക്കെതിരായ ചില ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം കാവ്യയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നിലവിലെ ധാരണ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം  (11 minutes ago)

തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും  (22 minutes ago)

ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലം....  (32 minutes ago)

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (5 hours ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (5 hours ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (7 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (7 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (8 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (8 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (8 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (9 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (9 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (9 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (9 hours ago)

Malayali Vartha Recommends