Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം


ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും... വടക്കൻ ജില്ലകളിൽ ചൂട് അതിശക്തമായി തുടരും...


സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...

കാവ്യ ഈസിയായി ഊരിപ്പോകും... ദിലീപിന്റെ മാസ്റ്റർ പ്ലാൻ? ശ്രീജിത്തിനെ മണ്ടനാക്കി! ക്രൈംബ്രാഞ്ചിന് തൂക്കുകയർ? കാവ്യ മുങ്ങി! ഇനി പൊങ്ങില്ല...

16 APRIL 2022 04:39 PM IST
മലയാളി വാര്‍ത്ത

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. പക്ഷെ മൂന്ന് മാസം കൂടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി അടുത്തയാഴ്ച പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ടു നിരവധി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്‌. കാവ്യ മാധവന്‍ അടക്കമുള്ളവരെ ഇനിയും ചോദ്യം ചെയ്‌തിട്ടില്ല. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി അന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്നാണു അന്വേഷണ സംഘത്തിന്റെ നിലപാട്‌. ഇതുവരെയുള്ള അന്വേഷണത്തിലുണ്ടായ പുരോഗതി കാണിക്കുന്ന റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

ദിലീപിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പടെയുള്ളവർ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതും അന്വേഷണത്തിൽ കാലതാമസമുണ്ടാക്കി. ഇക്കാരണമുൾപ്പടെ കോടതിയെ ബോദ്ധ്യപ്പെടുത്തി അന്വേഷണം പൂർത്തിയാക്കാൻ ഇനിയും സമയം വേണമെന്നാകും ആവശ്യപ്പെടുക.

ഇന്നുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും ഇനി ബാക്കിയുള്ള നടപടികളുമാകും സംഘം ഇപ്പോൾ കോടതിയെ അറിയിക്കുക. സമയം നീട്ടി വാങ്ങി പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിൽ ഹർജികളുമായി വിചാരണ കോടതിയെ അന്വേഷണ സംഘം സമീപിച്ചിട്ടുണ്ട്.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച്‌ സംഘത്തിനെതിരേ പരാതിയുമായി ദിലീപിന്റെ അഭിഭാഷന്‍ രംഗത്തെത്തി. കേസില്‍ മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. ശ്രീജിത്ത്‌. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡി.വൈ.എസ്‌.പി. ബൈജു പൗലോസ്‌, ഡി.ജി.പി. ബി. സന്ധ്യ എന്നിവര്‍ക്കെതിരേ അഡ്വ. ഫിലിപ്പ്‌ ടി. വര്‍ഗീസാണ്‌ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിക്കു പരാതി നല്‍കിയത്‌.

പൊതു സമൂഹത്തില്‍ കേസിലെ പ്രതികളേയും അവരുടെ ബന്ധുക്കളേയും അഭിഭാഷകരേയും ജുഡീഷ്യറിയെ തന്നെയും അപമാനിക്കാന്‍ ഉദ്യോഗസ്‌ഥര്‍ ശ്രമിക്കുകയാണ്‌. ഇതിനുപിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ട്‌. തുടരന്വേഷണത്തിനു കാരണക്കാരനായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി: എസ്‌. ശ്രീജിത്തിന്റെ കുടുംബസുഹൃത്താണ്‌.

കേസുമായി ബന്ധപ്പെട്ട വാട്‌സാപ്പ്‌ ചാറ്റുകള്‍ അടക്കം മായ്‌ക്കാന്‍ ദിലീപ്‌ ആദ്യം സമീപിച്ച സൈബര്‍ വിദഗ്‌ധന്‍ സായി ശങ്കര്‍ കീഴടങ്ങിയിട്ടും ഇയാള്‍ പ്രതിയായ മറ്റുതട്ടിപ്പു കേസുകളില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്തിയില്ലെന്നും പോലീസ്‌ കസ്‌റ്റഡിയിരിക്കെ സായ്‌ശങ്കറിന്റെ അഭിമുഖത്തിനു മാധ്യമങ്ങള്‍ക്ക്‌ അവസരം നല്‍കിയെന്നും പരാതിയിലുണ്ട്‌.

നിലവിലെ സാഹചര്യത്തിൽ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ പ്രതി ചേർക്കാമെന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാനിടയായ സാഹചര്യം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യർ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രധാനപ്പെട്ടതാണ്.

കൊച്ചിയിൽ നടന്ന മഴവില്ലഴികിൽ അമ്മ എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നന്ന ചില സംഭവങ്ങൾ സംബന്ധിച്ചാണ് കൂടുതൽ വിവരങ്ങൾ കിട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിസ്താരത്തിനിടെ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തും.

അതേസമയം, കാവ്യയെ എവിടെ വച്ച് ചോദ്യം ചെയ്യും എന്ന കാര്യത്തിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. നടിയെ അക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ കാവ്യയ്ക്കും പങ്കുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാൽ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും അതിനാൽ തന്നെ വീട്ടിൽ വച്ച് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കാവ്യയും. 

ദിലീപിന്റെയും കാവ്യയുടേയും പദ്മ സരോവരം വീട്ടിൽ വച്ച് ചോദ്യം ചെയ്യണ്ട എന്നാണ് അന്വേഷണ സംഘത്തിന്റെ ഒടുവിലത്തെ തീരുമാനം. ചെന്നൈയിലായിരുന്ന കാവ്യ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ആലുവയിൽ എത്തിയിരുന്നു. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം  (11 minutes ago)

തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും  (22 minutes ago)

ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലം....  (32 minutes ago)

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (5 hours ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (5 hours ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (7 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (7 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (8 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (8 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (8 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (9 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (9 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (9 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (9 hours ago)

Malayali Vartha Recommends