സായ് ശങ്കറിന്റെ മൊഴി ദിലീപിനെ കുടുക്കും..! ചോദ്യം ചെയ്യലിൽ മണിമണിപോലെ എല്ലാം പുറത്തേക്ക്, തെളിവുകളുള്ള ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചു, കോടതി രേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ നിന്ന് മായ്ച്ച കളഞ്ഞ സായിക്ക് തെഴിവുകളെല്ലാം മനപാഠം, ശബ്ദ രേഖകളുൾപ്പെടെ ഡിലീറ്റ് ചെയ്തത്... കോപ്പി ചെയ്ത് മാറ്റിയ ശേഷം, സൈബർ വിദഗ്ദ്ധൻ ആൾ ജഗജില്ലി, കോടതിയില്‍ നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിൽ അന്വേഷണ സംഘവും...!

വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍. അന്വേഷണ സംഘം നാളെ സായിയുടെ മൊഴി രേഖപ്പെടുത്തും.ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്. നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.
എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു.
കേസിൽ തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കെ ചാനൽ ചർച്ചയിൽ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ എത്തിയയിരുന്നു . സാക്ഷികൾക്ക് മൊഴി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ട്. കേസിൽ മുമ്പ് ദിലീപിനെതിരെ സാക്ഷി പറഞ്ഞ ഇരുപതോളം സാക്ഷികൾ മൊഴി മാറ്റി പറഞ്ഞിരുന്നു.
ഇതിൽ 15 പേരുടെ മൊഴി മാറ്റി മറ്റൊന്ന് പറയാൻ വേണ്ടി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിരുന്നു. പിന്നീട് ആ ഓഡിയോ കോപ്പി ചെയ്ത് മാറ്റിയ ശേഷമാണ് ഡിലീറ്റ് ആക്കിയതെന്നും വരും ദിവസങ്ങളില്‍ അത് പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ പറയുന്നു. എന്തായാലും ഈ വെളിപ്പെടുത്തലുകളെ സംബന്ധിച്ചും ചോദ്യം ചെയ്യലിൽ വിവരങ്ങൾ തേടും.
അങ്ങനെ സംഭവിച്ചാൽ കോപ്പി ചെയ്ത് മാറ്റിയ ആ ഓഡിയോ ക്ലപ്പ് കേസിൽ നിർണായക വഴിത്തിരിവാകും.മാത്രമല്ല കേസില്‍ ദിലീപിന്‍റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സാക്ഷി കാവ്യാ മാധവനെ എന്ന് ചോദ്യം ചെയ്യാന്‍ കഴിയും എന്ന് പറയാനാകാത്ത അവസ്ഥയാലാണ്.പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയശേഷം നോട്ടീസ് നല്‍കി ഉടൻ താരത്തെ വിളിച്ചുവരുത്തുമെന്നാണ് സൂചന.
അതേസമയം നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയ്ക്ക് കൈമാറും. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. കേസില്‍ മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണം സംഘം സമര്‍പ്പിക്കും.
അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ കോടതിയില്‍ കൃത്യമായി സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ അന്വേഷണ സംഘം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha

























